ഉമ്മന്‍ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത, അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അര്‍പ്പിച്ചത്.... വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം... ആവശ്യവുമായി രംഗത്ത് വരികയാണ് വി എം സുധീരൻ...മുഖ്യമന്ത്രിക്ക് കത്തെഴുതി...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയ റോഡിന്റെ അവസ്ഥ എന്നതായിരുന്നെന്ന് നമ്മൾ കണ്ടതാണ് . തിരുവന്തപുരത്തു നിന്നും അദ്ദേഹത്തിന്റെ ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഉടനീളം വൻ ജനാവലിയായിരുന്നു കാത്തു നിന്നിരുന്നത്. അതും മഴയും വെയിലും രാവും പകലും ഒന്നും വക വൈകാതെ കൈകുഞ്ഞുങ്ങളെ പോലും എടുത്തു കൊണ്ടായിരുന്നു പലരും കാത്തു നിന്നത്, ഒരു ജനകടൽ ആയിരുന്നു റോഡിന്റെ വശങ്ങളിൽ കാണാൻ സാധിച്ചിരുന്നെ. ഇപ്പോഴിതിന്റെ അതിന്റെയൊക്കെ പശ്ചാത്തലത്തിൽ മറ്റൊരു ആവശ്യവുമായി രംഗത്ത് വരികയാണ് വി എം സുധീരൻ. ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.
അദ്ദേഹത്തിന്റെ വിലാപയാത്ര സമാനകളില്ലാത്തതായിരുന്നുവെന്നും എം.സി. റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും വി.എം. സുധീരന്‍ കത്തില്‍ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ റോഡ് പുനര്‍നാമകരണം ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ എന്നും വി.എം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.പ്രിയപ്പെട്ട മുഖ്യമന്ത്രി,പ്രിയപ്പെട്ട മുഖ്യമന്ത്രി, ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി പ്രിയപ്പെട്ടഉമ്മന്‍ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം.സി. റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനകളില്ലാത്തതാണ്.എം.സി റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ തട്ടിയുള്ള പ്രതികരണം.
എം.സി. റോഡിന് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഇത്തരുണത്തില്‍ തികച്ചും ഉചിതമായിരിക്കും. എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന.സ്‌നേഹപൂര്‍വ്വം വി.എം. സുധീരന്‍.അതെ സമയം ഒരു സൈഡിൽ രാഷ്ട്രീയ ചർച്ചകൾ ചൂടേറുകയാണ്.കെ സുധാകരന്റെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ച. തീർച്ചയായും ഉമ്മൻ ചാണ്ടിയുടെ അന്തരാവകാശിയായി കുടുംബത്തിൽ നിന്നും ഒരാൾ ആകുമെന്നും. എന്നാൽ ഭരണപക്ഷം മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണം എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഈ ആവശ്യത്തെ തള്ളി കൊണ്ട് LDF കൺവീനർ ഇ പി ജയരാജൻ വന്നു. സുധാകരന്റെ നിലപാട് അരാഷ്ട്രീയം , കോൺഗ്രസ്സ് അങ്ങനെ ചെയ്ത പാരമ്പര്യം ഒന്ന് പറയാമോ ..? ഉമ്മന്ചാണ്ടിയോടുള്ള ആദരവ് വേറെ രാഷ്ട്രീയം വേറെ എന്നാണ് ജയരാജൻ അതിനു മറുപടി പറഞ്ഞിരിക്കുന്നത്. ഏതായാലും നാളെ കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.നാളെ വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.അതിനുള്ള കാരണവും ഉമ്മൻചാണ്ടിയെന്ന് ജനകീയ നേതാവിന്റെ ജീവിതം തന്നെയാണ് . അദ്ദേഹത്തിന്റെ അവസാനയാത്രയിൽ ഒരു നോക്ക് കാണാൻ എത്തിയവരുടെ ജന സാഗരം കണ്ടതിന്റെ അന്താളിപ്പ് ഇപ്പോഴും ഇവിടുത്തെ നേതാക്കൾക്ക് മാറിയിട്ടില്ല.
https://www.facebook.com/Malayalivartha


























