അന്തരിച്ച മുൻമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം; ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ, പോക്കറ്റടിക്ക് ഇരയായത് നിരവധി പേർ....പതിനഞ്ചോളം പേഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാഭവന് പുറത്തുനിന്ന് കിട്ടിയിട്ടുണ്ട്.....പത്തോളം പേഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിട്ടുണ്ട്....എന്നാൽ ഇതിലൊന്നിലും പണമുണ്ടായിരുന്നില്ല....

അന്തരിച്ച മുൻമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ പോക്കറ്റടിക്ക് ഇരയായത് നിരവധി പേർ. പ്രിയ നേതാവിനെ അവസാനമായി കാണാൻ നൂറുകണക്കിന് പേരാണ് ഇവിടെ എത്തിയത്. ഇതിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പേഴ്സുകളാണ് നഷ്ടമായതെന്നാണ് വിവരം. ആള്‍ക്കൂട്ടത്തില്‍ പേഴ്‌സ് നഷ്ടപ്പെട്ടെന്നുപറഞ്ഞ് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലടക്കം പരാതി നല്‍കിയിരുന്നു.പതിനഞ്ചോളം പേഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാഭവന് പുറത്തുനിന്ന് കിട്ടിയിട്ടുണ്ട്. പത്തോളം പേഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നിലും പണമുണ്ടായിരുന്നില്ല. പക്ഷേ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ഒന്നും നഷ്ടമായിരുന്നില്ല. എത്രപേരുടെ പേഴ്സുകളാണ് നഷ്ടപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടു എന്നുകരുതി ചിലർ പരാതി നൽകാൻ തയ്യാറായിട്ടുമില്ല.
പേഴ്സിൽ നിന്ന് പണം കവർന്ന ആളിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.ഉമ്മൻചാണ്ടിയോടുള്ള സ്നേഹാതിരേകം കേരളം പ്രകടിപ്പിച്ചപ്പോൾ കുടുബാംഗങ്ങൾക്കു വേണ്ടി അത് ഏറ്റുവാങ്ങാൻ മുന്നിൽനിന്നത് ചാണ്ടി ഉമ്മനാണ്. സഹോദരങ്ങളായ മറിയയയോടും അച്ചുവിനോടും അമ്മ മറിയാമ്മയോടും ഒപ്പം തൊഴുകൈകളോടെ ചാണ്ടി, തന്റെ പിതാവിനെ അതിരറ്റു സ്നേഹിച്ച കേരള ജനതയോട് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു.പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടി അന്ത്യനിദ്ര കൊളളുന്ന കല്ലറയിലേക്ക് ഇപ്പോഴും ജനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.എന്നും ആള്‍ക്കൂട്ടത്തിന് നടുവിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ യാത്ര.
കാണാനെത്തുന്ന അവസാനത്തെയാളെയും കേട്ടശേഷമേ കുഞ്ഞൂഞ്ഞ് വിശ്രമിക്കാറുള്ളൂ. ആ സ്നേഹ സാമീപ്യം അനുഭവിച്ചറിഞ്ഞ ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്.സ്ത്രീകളും കുട്ടികളും മുതല്‍ നാനാ തുറകളിലുള്ളവർ തങ്ങളുടെ പ്രിയ നേതാവിനെ യാത്രക്കാനെത്തി. വർഷങ്ങളോളം ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ഇടമായിരുന്ന കെ.പി.സി.സി ആസ്ഥാനത്തെത്തിയപ്പോള്‍ അത് അണമുറിയാത്ത ജനസാഗരമായി. കേരളത്തിന് ആരായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഒഴുകിയെത്തിയ ജനക്കൂട്ടം.
https://www.facebook.com/Malayalivartha


























