സർക്കാരിന് നേരെ തിരിഞ്ഞ് എ ഐ ക്യാമറ; ക്യാമറകളുടെ അറ്റകുറ്റപണി ; സർക്കാർ ബാധ്യതകൾ ഏറ്റെടുക്കണം, നഷ്ടപരിഹാരം നൽകണം... ആവശ്യവുമായി കെൽട്രോൺ രംഗത്ത്...സർക്കാരിന് അടുത്ത തലവേദന...

ഇതിപ്പോൾ എ ഐ ക്യാമറ സർക്കാരിന് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണ്. ഇതിപ്പോൾ ഒന്നൊന്നൊര പാരയായി കാണുമെന്ന് സർക്കാർ തന്നെ വിചാരിച്ചു തുടങ്ങി ഇരിക്കുന്നു. എ ഐ ക്യാമറ പ്രവർത്തനം തുടങ്ങി മാസങ്ങൾ കഴിയുമ്പോഴാണ് സർക്കാരിന് പണി വരുന്നത്. എഐ ക്യാമറകളുടെ അറ്റകുറ്റപണി ; സർക്കാർ ബാധ്യതകൾ ഏറ്റെടുക്കണം, നഷ്ടപരിഹാരം നൽകണം; ആവശ്യവുമായി കെൽട്രോൺ ആണ് രംഗത്ത് വരുന്നത്..റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉണ്ടാകുന്ന ബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നാണ് ആവശ്യം.അതേസമയം എഐ ക്യാമറയുമായി ബന്ധപ്പെട്ട സമഗ്ര കരാറിന്റെ കരട് രേഖ സമർപ്പിക്കാനുള്ള കെൽട്രോണിന്റെ കാലാവധി ഈ മാസം അവസാനിക്കും. എഐ ക്യാമറയുടെ പരിപാലനത്തിനായുള്ള തുക കണ്ടെത്തുന്നത് തന്നെ അധിക ബാധ്യത ആയിരിക്കുന്ന സമയത്താണ് അറ്റകുറ്റ പണികൾക്കുള്ള പണവും കെൽട്രോൺ കണ്ടത്തേണ്ടി വരുന്നത്.
ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾക്കായുള്ള തുക സർക്കാർ നൽകണമെന്ന് ആവശ്യവുമായി കെൽട്രോൺ രംഗത്തെത്തിയത്. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഉണ്ടാകുന്ന ബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നാണ് കെൽട്രോണിന്റെ ആവശ്യം. റോഡിൽ ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പുതിയ കരാറിൽ ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും കെൽട്രോൺ നിലവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റിസ്ഥാപിച്ചപ്പോൾ കേടായ 57 ഓളം ക്യാമറകളുടെ തുക നൽകില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ക്യാമറകൾക്ക് വേണ്ടി ചെലവാകുന്ന തുക സർക്കാർ തന്നെ വഹിക്കണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഒരു ക്യാമറ മാറ്റിവെക്കുന്നതിന് 50,000 രൂപയാണ് കെൽട്രോണിന് ചെലവ് വരുന്നത്. ഇതുവരെയായി 23 ലക്ഷത്തോളം രൂപ കെൽട്രോണിന് അധിക ചെലവായിട്ടുണ്ട്. ഈ തുക സർക്കാർ തിരികെ നൽകില്ല.
മത്രമല്ല എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ള സമഗ്ര കരാറിന്റെ കരട് രേഖ ഈ മാസം അവസാനം നൽകണമെന്ന് സർക്കാർ കെൽട്രോണിനോട് അറിയിച്ചിട്ടുണ്ട്.ഇവിടെ സർക്കാരിന് തന്നെ പലതിനും തുക തികയാതെ കഷ്ട്ടപ്പെടുന്ന അവസ്ഥയിലാണ് , ഓണ കിറ്റ് വരെ കൊടുക്കേണ്ട കാര്യങ്ങൾ തീരുമാനം ആയിട്ടില്ല, അതിനിടയിൽ എ ഐ ക്യാമറയുടെ അറ്റ കുറ്റ പണികൾക് വേണ്ടി കൂടി സർക്കാർ തുക കണ്ടെത്തണം എന്ന് പറഞ്ഞു കൊണ്ട് കെൽട്രോൺ കൈയൊഴിയുന്നത്, അതും സർക്കാരിന് തലവേദനയാവും. കാരണം പലയിടത്തും എ ഐ കാമറയുടെ പോസ്റ്റിൽ എല്ലാം വാഹന ഇടിച്ചു അത് മറിഞ്ഞു വീണ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അതിനുള്ള തുകയൊക്കെ സർക്കാരിന്റെ കീശയിൽ നിന്നും തന്നെ എടുക്കണം. അല്ലെങ്കിലേ എ ഐ കാമറ ഇവിടെ കൊണ്ട് വന്നത് മുതൽ അഴിമതിയുടെ ഒരു കെട്ടായിരുന്നു അഴിഞ്ഞു വീണത്.
അതിൽ കരാർ നൽകിയത് മുതൽ മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത് നിൽക്കുന്നവർക്ക് പോലും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.നിരത്തുകളിൽ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല. കുട്ടുകാരോടും മറ്റും ഇത്തരം ആവശ്യം മുന്നോട്ട് വയ്ക്കുന്നവരും കുറവല്ല. ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന് പിടിയിലായവരും നിരവധിയാണ്. പക്ഷെ എ ഐ ക്യാമറ വന്നതിനു ശേഷം നല്ല മാറ്റം തന്നെ ഉണ്ടായിട്ടുണ്ട് എന്നുള്ളത് വേറെയൊരു കാര്യം. ഏതായാലും വെട്ടിലായിരിക്കുന്നത് സർക്കാരാണ്.
https://www.facebook.com/Malayalivartha


























