വാരിക്കുഴി തോണ്ടി ശോഭാ സുരേന്ദ്രൻ... സുരേന്ദ്രൻ വീഴും? ബിജെപിയിൽ പോര് മുറുകി... സുരേന്ദ്രനെതിരെ എതിർപക്ഷം

സംസ്ഥാന ബിജെപിയിൽ വീണ്ടും പോര് മുറുകുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കൾക്കെതിരെ പരാതിയുമായി ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് എതിർപക്ഷം.
പാർട്ടി നേതാക്കളെയും പാർട്ടിയേയും ശോഭാ സുരേന്ദ്രൻ അവഹേളിക്കുന്നു എന്ന് കാണിച്ചാണ് ഔദ്യോഗിക വിഭാഗം പരാതി നൽകിയത്. വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രൻ പരോക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് പരാതി എത്തിയിരിക്കുന്നത്. പരസ്യ പ്രസ്താവനകൾ വെച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാർട്ടി വേദികളിൽ പറയണമെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആരാണ് ഈ സുധീർ എനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. ഇത്തരത്തിലുള്ള പ്രസ്താവനകൾ പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷും പ്രകാശ് ജാവദേക്കറും ശോഭാ സുരേന്ദ്രനുമായി ചർച്ചകൾ നടത്തി വരികയാണ്.
എന്നാൽ അതിനിടയിലാണ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബിജെപി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ നേതാക്കൾക്കെതിരെ പരാതിയുമായി ദേശീയ നേതാക്കളെ സമീപിക്കാനാണ് മറുപക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും ഇടഞ്ഞുനിൽക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അനുനയ നീക്കം.
അതേസമയം, യുവമോർച്ച മുൻ ജില്ലാ നേതാവിന്റെ കുടുംബസഹായ ഫണ്ടിനായി സമാന്തര പിരിവ് നടത്തിയതിൽ കോഴിക്കോട് ബിജെപിയിലും പോര് രൂക്ഷമാണ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കൂടെയുള്ള ജില്ലയിലെ ചില നേതാക്കൾ സൗഹൃദക്കൂട്ടായ്മയെന്ന പേരിൽ സമാന്തര ഫണ്ട് പിരിവ് നടത്തിയെന്നാണ് ജില്ലാ നേതാക്കളുടെ ആരോപണം. ഈ പിരിവിന്റെ ഭാഗമായി കൊടകര കുഴൽപ്പണക്കേസിലെ എ.കെ.ധർമരാജനിൽനിന്ന് സംഭാവന വാങ്ങിയത് വിവാദമായിരുന്നു.
പ്രതി ധർമരാജുമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം, ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് ശോഭയുടെ പരാതിയിലുള്ളത്. ധർമരാജനുമായി ബിജെപിക്ക് എന്താണു ബന്ധമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
അങ്ങനെ വന്നാൽ കേരളാ ബിജെപി അവരുടെ സ്വന്തം കുഴി തോണ്ടുന്നു എന്ന് പറയുന്നതാകും ശരി. കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയ ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസും ഫണ്ട് പിരിച്ച സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞിരുന്നു. ഏതാനും നാളുകളായി സംസ്ഥാന നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ് ശോഭ.
ഇതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജനറൽ സെക്രട്ടറി കെ.സുഭാഷ്, ശോഭ സുരേന്ദ്രനെ നേരിട്ടു കണ്ട് ചർച്ച നടത്തുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും ഏതെങ്കിലും ജില്ലയുടെ ചുമതല നൽകണമെന്നുമാണ് ശോഭ മുന്നോട്ടുവച്ച ആവശ്യമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























