‘അച്ഛൻ കള്ളൻ’ ആണെന്ന് പറയുന്നതിലും അന്തസ്സുണ്ട് ‘അച്ഛൻ ചത്തുവെന്ന്’ പറയുന്നത്... വീണ്ടും വൻ വിവാദത്തിലേക്ക്! ഗണേഷിന്റെ വായടപ്പിക്കാൻ വിനായകൻ ഇറങ്ങി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ വിനായകന്റെ പരാമർശം വലിയ വാർത്തയായിരുന്നു. നടനെ വിമർശിച്ചു കൊണ്ട് രാഷ്ട്രീയ സാംസ്കാരിക സിനിമ മേഖലയിലെ പ്രമുഖർ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ ഇക്കൂട്ടത്തിൽ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സംസ്കാരമില്ലാത്തതിനാലാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.
എന്നാലിപ്പോൾ ഗണേഷ് കുമാറിന് മറുപടിയെന്നോണം പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകൻ. ഗണേഷ് കുമാറിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റാണ് വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. വിനായകനു പിന്തുണയുമായും നിരവധി പേർ എത്തുന്നുണ്ട്. അതിലൊരാളുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു വിനായകൻ ഗണേഷിന്റെ വിമർശനങ്ങൾക്കു മറുപടി പറഞ്ഞത്.
വിനോദ് അഴിക്കേരി എന്നയാളുടെ ഫെയ്സ്ബുക് പോസ്റ്റ് പങ്കുവച്ചായിരുന്നു വിനായകന്റെ മറുപടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ചു വിഡിയോ പോസ്റ്റ് ചെയ്ത വിനായകനെതിരെ ഗണേഷ് രൂക്ഷമായി പ്രതികരിച്ചിരുന്നു. വിനായകൻ അന്തസ്സില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നും സ്വന്തം അച്ഛൻ ചത്തു എന്നു പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസ്സിലാക്കണമെന്നുമാണ് ഗണേഷ് പ്രതികരിച്ചത്.
അച്ഛൻ കള്ളൻ എന്നു പറയുന്നതിനേക്കാൾ അന്തസുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതിൽ എന്നു തുടങ്ങുന്നതാണ് കുറിപ്പ്. ഇതിൽ ഗണേഷ് കുമാറിന്റെ അച്ഛനും മുൻമന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയർന്ന ആരോപണങ്ങളേക്കുറിച്ച് പറയുന്നുണ്ട്. കൂടാതെ ബാലകൃഷ്ണ പിള്ളയെ ഒരു വർഷം തടവിന് ശിക്ഷിച്ച വിധിയേക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളുടെ സ്ക്രീൻഷോട്ടും കൂട്ടത്തിലുണ്ട്. പോസ്റ്റിൽ മാടമ്പി ഗണേശൻ എന്നു ഗണേഷിനെ വിശേഷിപ്പിക്കുന്നുണ്ട്.
‘അച്ഛൻ കള്ളൻ’ ആണെന്ന് പറയുന്നതിനേക്കാൾ അന്തസ്സുണ്ട് ‘അച്ഛൻ ചത്തു’ എന്ന് പറയുന്നതിൽ. വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോൾ ഞാൻ ശിവാജി ഗണേശൻ ആണെന്ന് ചിലപ്പോൾ തോന്നും. അതൊന്നും ഒരു തെറ്റല്ല, അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാൽ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കഥ വരെ ഞങ്ങൾ തോണ്ടി പുറത്തിടും എന്നിങ്ങനെയായിരുന്നു വിനായകൻ പങ്കുവച്ച കുറിപ്പിലെ പരാമർശങ്ങൾ.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പോസ്റ്റ് പിൻവലിച്ചു.. ‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’ എന്നിങ്ങനെയായിരുന്നു വിനായകന്റെ പരാമർശം.
കഴിഞ്ഞ ദിവസമാണ് വിനായകനെതിരെ ഗണേഷ് കുമാർ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകനെ കെ.ബി. ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചത്. വളരെ ദൗർഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയിരിക്കുന്നത്.
ഒരാളുടെ നിലവാരം നമുക്ക് മനസ്സിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. ഇത് നാണംകെട്ട ഒരു പരാമർശമാണ്. ഉമ്മൻ ചാണ്ടിയെ കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല.
സംസ്കാര ശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ.- എന്നാണ് ഗണേഷ്കുമാർ പറഞ്ഞത്. മദ്യപിച്ചും ലഹരി മരുന്നുകൾക്ക് അടിമപ്പെട്ടും വൃത്തികേടുകൾ പറയുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം. പോലീസ് കേസെടുത്തില്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തിൽ ഇടപെടണം, എം.എൽ.എ. വ്യക്തമാക്കി.
ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിനായകനെതിരേ പോലീസ് കേസെടുത്തിരുന്നു. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.
https://www.facebook.com/Malayalivartha


























