കേരളത്തില്‍ ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്;ആരാധനാലയങ്ങളും മതനേതാക്കളും ഹിറ്റ് ലിസ്റ്റില്‍,കേരളത്തില്‍ ഭീകരാക്രമണത്തിന് പ്ലാനിട്ടവരെ പൂട്ടിയതോടെ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്,തമിഴ്‌നാടും കര്‍ണാടകവും കേരളവും മുള്‍മുനയില്‍

ഇന്ത്യയില്‍ പലയിടത്തായ് ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണമാണ് ഐഎസ് ലക്ഷ്യം വെക്കുന്നത്. ഐഎസ്സിന്റെ കണ്ടെത്തിയിരിക്കുന്നത് ദക്ഷിണേന്ത്യയിലും. ആരാധനാലയങ്ങള്‍ ആക്രമിക്കുക മത നേതാക്കളെ കൊലപ്പെടുത്തുക ഈ രണ്ട് രീതികളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇറക്കാന്‍ പ്ലാനിടുന്നത്. നുഴഞ്ഞുകയറിയുള്ള ഭീകരാക്രമണ രീതി മാറ്റിപ്പിടിച്ചിരിക്കുകയാണ് ഭീകര ഗ്രൂപ്പുകള്‍. പകരം അതാത് രാജ്യത്തെ പൗരന്മാരെ ഇറക്കി ഭീകരാക്രമണം നടത്തുക. ഇതിന് വേണ്ടിയാണ് ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും. ഐഎസ് ഉള്‍പ്പെട ഭീകര ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാര്‍ രാജ്യത്തിനുള്ളിലുണ്ട്. രാജ്യത്തിനെതിരെ വരുന്നവരെയല്ല രാജ്യത്തിനുള്ളില്‍ നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണം. ഇതാണ് അന്വേഷണ ഏജന്‍സികള്‍ നേരിടുന്ന വെല്ലുവിളി.
ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതിലൂടെ മതവികാരം വ്രണപ്പെടുത്തുക, മതനേതാക്കളെ കൊലപ്പെടുത്തി കലാപം അഴിച്ചുവിടുക. ഈ രീതികളാണ് ഭീകര ഗ്രൂപ്പുകല്‍ ഇപ്പോള്‍ പയറ്റുന്നത്. രണ്ട് മതവിബാഗങ്ങലെ തമ്മിലടിപ്പിച്ച് രാജ്യത്തിന്റെ സമാധാന അന്ഥരീക്ഷം തകര്‍ക്കുക. ഇന്ത്യയില്‍ ഇസ്ലാമും ഹിന്ദുവും തമ്മിലടിച്ച് തീരട്ടെ എന്ന തിട്ടൂരം. അതില്‍ വീണുപോകാതെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കേണ്ടത് നമ്മള്‍ മനുഷ്യര്‍ തന്നെയാണ്. ഭീകരവാദത്തെ ഒറ്റക്കെട്ടായ് നിന്ന് ചെറുക്കുക. പെറ്റ് ലവേഴ്‌സ്' എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇവരുടെ സംഘത്തെ പിടികൂടാന്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്‍.ഐ.എ. പരിശോധന നടത്തിയിരുന്നു. സംഘത്തലവനായ ആഷിഫിനെ തമിഴ്‌നാട് സത്യമംഗലം കാട്ടില്‍നിന്നാണ് പിടികൂടിയത്.എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഭീകരാക്രമണം പദ്ധതിയിട്ട സംഘത്തിന് കോയമ്പത്തൂര്‍ബംഗളൂരു സ്‌ഫോടന കേസിലെ പ്രതികളുമായ് ബന്ധമുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെലവാകുന്ന ഹിന്ദുമുസ്ലീം വര്‍ഗ്ഗീയത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ത്തുകയാണ് ഭീകര ഗ്രൂപ്പുകള്‍. കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് സമീപം നടന്ന കാര്‍ ബോംബു സ്‌ഫോടനം വന്‍ ആള്‍നാശം ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനത്തില്‍ മരിച്ച ജമീഷ മുബിന്‍ ചാവേറായിരുന്നുവെന്ന് കണ്ടെത്തി. മതപരമായ പ്രശ്‌നങ്ങളോട് തീവ്രമായി പ്രതികരിക്കുന്ന ഉക്കടം എന്ന സ്ഥലത്തിനടുത്താണ് മുബിന്‍ താമസിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളും ക്ഷേത്രങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും വിവരങ്ങളും കണ്ടെടുക്കുകയുണ്ടായി. പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയത് കേരളം ഞെട്ടുന്ന വിവരങ്ങളാണ്. ചാവേറായ ജമീഷ മുബിന്‍ വിയ്യൂര്‍ ജയിലിലെത്തി എന്‍ഐഎ കേസിലെ പ്രതി മുഹമ്മദ് അസറുദീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ഇതിലൊന്ന്. മലപ്പുറത്തെ വിലാസമാണ് ഇയാള്‍ നല്‍കിയതെന്നും കണ്ടെത്തിയിരുന്നു. അങ്ങനെയെങ്കില്‍ മറ്റുതരത്തിലുള്ള സഹായവും ഇയാള്‍ക്ക് ലഭിച്ചിരിക്കും. അന്നേ പലും സംശയംപ്രകടിപ്പിച്ചതാണ് അടുത്തത് കേരളം. എന്‍ഐഎ കൃത്യസമയത്ത് ഇടപെട്ടത് കൊണ്ട് കേരളത്തില്‍ വലിയ അപകടം ഒഴിവായി. ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍ക്ക് കോയമ്പത്തൂര്‍ ബംഗളൂരു സ്‌ഫോടനങ്ങളിലെ പ്രതികളുമായ് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ശ്രീലങ്കന്‍ മോഡല്‍ ആക്രമണമാണ് ലക്ഷ്യമെന്ന് പിടിയിലായവരില്‍ നിന്നാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ചാവേറാക്രമണത്തിന്റെ മാതൃകയില്‍ സ്‌ഫോടനം നടത്താനാണ് പദ്ധതി. ഐഎസ് ബന്ധമുള്ള ഭീകര സംഘടന നടത്തിയ കൊളംബോ സ്‌ഫോടനത്തില്‍ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതുപോലെ ആള്‍നാശം വരുത്താനാണ് ദീപാവലി ദിനത്തില്‍ കോയമ്പത്തൂരിലെ കോട്ടമേടിലെ ജനത്തിരക്കേറിയ പ്രദേശം തെരഞ്ഞെടുത്തത്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ യുഎപിഎ നിയമപ്രകാരം ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന്റെ പ്രതികാരമാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്. ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിരോധനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. കോയമ്പത്തൂര്‍ പണ്ടുമുതലേ മതതീവ്രവാദികളുടെ കേന്ദ്രവുമാണ്. തങ്ങള്‍ തോറ്റിട്ടില്ലെന്നു കാണിക്കാന്‍ ഇത്തരമൊരു ആക്രമണത്തിലൂടെ കഴിയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കരുതുന്നുണ്ടാകാം. കേരളത്തില്‍ ബീകരാക്രമണം പദ്ധതിയിട്ടവരില്‍ ചിലര്‍ക്ക് പിഎഫ്‌ഐയുമായ് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. പഴുതടച്ച അന്വേഷണം ഇക്കാര്യത്തില്‍ നടക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ഈ കേസിന്റെ അന്വേഷണത്തില്‍ പരിഗണിക്കണം. കേരളത്തിന്റെ അയല്‍പക്കത്ത് ഭീകരാക്കരണം നടന്നിട്ട് മലയാള മാധ്യമങ്ങള്‍ അതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. ഇപ്പോള്‍ കേരളത്തില്‍ ഭീകരാക്രമണം പദ്ധതിയിട്ടവരെ പിടികൂടിയപ്പോഴും മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല.
https://www.facebook.com/Malayalivartha


























