42 ലക്ഷം പേർക്ക് ചികിത്സാ സഹായം നൽകി: മന്ത്രി കെ എൻ ബാലഗോപാൽ

കാരുണ്യ പദ്ധതിയിലൂടെ 42 ലക്ഷം പേർക്ക് ചികിത്സാ സഹായം നൽകിയതായും ആരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് സർക്കാർ കാഴ്ചവയ്ക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നീതി ആയോഗ് പ്രസിദ്ധീകരിച്ച ആരോഗ്യസൂചികയിൽ കേരളത്തിന്റെ ഒന്നാം സ്ഥാനം ആരോഗ്യ വികസന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ സാക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.
സമസ്ത മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികളാണ് പഞ്ചായത്ത് ഭരണസമിതി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40,78,217 രൂപ ചെലവഴിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി വാങ്ങിയത്. 14,25000 രൂപ പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളിൽ നിന്നുള്ള സംഭാവന ഉൾപ്പെടെ 1,43,00000 രൂപ ഉപയോഗിച്ചാണ് ആശുപത്രി സമുച്ചയം നിർമിക്കുക.
കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്, രാഷ്ട്രീയകക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























