ആലപ്പുഴ ജില്ലയിലെ സിപിഎമ്മിൽ വീണ്ടും അടുത്ത പൊട്ടിത്തെറി; ലൈംഗികാധിക്ഷേപ പരാതിയുമായി പാർട്ടി അംഗമായ വനിത രംഗത്ത്... ‘വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം...ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ വരാം, സമയം അറിയിച്ചാൽ മതി’...പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തി....

സ്ത്രീ ഞങ്ങൾക്ക് അമ്മയാണ് സഹോദരിയാണ് , ഭാര്യയാണ്, മകളാണ്..സ്ത്രീ സുരക്ഷാ അതിനാണ് ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതും ഇതൊക്കെയാണ് നമ്മുടെ സഖാക്കളുടെ പറച്ചിൽ. എന്നാൽ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് എന്തും ആവാം എന്നുള്ള നിലപാട് . അത് പലപ്പോഴും ഇവിടെ പരസ്യമായതും ആണ് , എന്നിട്ടും ഒരു കുറവുമില്ല. ഇപ്പോഴിതാ വീണ്ടും സിപിഎമ്മിൽ ലൈംഗികാധിക്ഷേപ പരാതി.ആലപ്പുഴയിലാണ് സിപിഎം നേതാവ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തക. സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗമാണ് നേതാവിനെതിരെ പരാതി ഉന്നയിച്ചത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി താമസിക്കുന്ന തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. തന്നെ വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാകും.
ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാമെന്ന് അയാള്‍ പറഞ്ഞെന്നുമാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഏരിയാ കമ്മിറ്റിയില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് യുവതി പരാതി സംസ്ഥാന കമ്മിറ്റിക്ക് നല്‍കാനുള്ള തീരുമാനത്തിലാണ്. കൂടാതെ നേതാവിനെതിരെ പരാതി ഉന്നയിച്ചപ്പോള്‍ പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും, ജില്ലാ കമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് മടക്കി അയച്ചുവെന്നും യുവതി ആരോപിച്ചു.ആലപ്പുഴയിലെ 2 ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ട് അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ലൈംഗിക അധിക്ഷേപ പരാതി കൂടി പാര്‍ട്ടിയില്‍ വീണ്ടും പുകയുന്നത്.
അതേസമയം സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല.നിയമപ്രകാരം പൊലീസിന് പരാതി കൈമാറാൻ പരാതിക്കാരി തയ്യാറായിട്ടില്ല. പരാതി പാർട്ടിക്കകത്ത് പരിഹരിക്കാനാണ് ശ്രമം. അത് പിന്നെ സ്വന്തമായി പാർട്ടി പോലീസും കോടതിയുമൊക്കെ ഉള്ളവരാണല്ലോ , അതുകൊണ്ട് തന്നെ എല്ലാം അവിടെ തന്നെ പരിഹരിക്കുകയാണല്ലോ പതിവ്, പുറത്തറിയുന്നത് ഇതുപോലെ ഒന്നോ രണ്ടോ കേസുകൾ , പുറത്തറിയാത്ത എത്രത്തോളം കേസുകൾ ഇത് പോലെ ഉണ്ടാവും, എല്ലാം അവിടെ തന്നെ ചുരുങ്ങി പോയ കഥകൾ ഉണ്ടാവില്ലേ..? ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളാണ് സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് നീതികിട്ടുന്നില്ലെന്ന ആക്ഷേപം സംസ്ഥാന സമ്മേളനത്തില്‍ മുൻപ് ഉന്നയിച്ചു കൊണ്ട് വന്നിട്ടുള്ളത്. വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നും ഇതിനെതിരേ പരാതി നല്‍കിയാലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുമെന്നും അന്ന് മന്ത്രി പറഞ്ഞത്
ഇത് പോലെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്നെയാണ്. അത് തന്നെയാണ് ഇപ്പോഴും പലയിടത്തും തുടർന്ന് പോയ്കൊണ്ട് ഇരിക്കുന്നതും.അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ പാര്‍ട്ടി നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് പി. ശശിയെ പോലുള്ളവരുടെ സി.പി.എം സംസ്ഥാന സമിതിയിലെ സാന്നിധ്യം...'തീവ്രത കുറഞ്ഞ ലൈംഗിക പീഡനം' തീവ്രത കൂടിയത് എന്നൊക്കെ തരം തിരിക്കുന്ന കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ ജീവിക്കുന്നത്. വാളയാറും വടകരയും ഉള്‍പ്പെടെ നിരവധി പീഡനക്കേസുകളിലെ സിപിഎം പ്രതികളെ പോലീസ് സംരക്ഷിക്കുകയാണു ചെയ്തത്. സംസ്ഥാന സമിതിയിലെ അംഗങ്ങളെ കൂടി പരിഗണിച്ചാല്‍ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ സമീപമാണ് പലയിടത്തും പ്രതിഫലിക്കുന്നത്, ഇവരാണോ മണിപ്പൂരിലെ നോക്കി വിലപിക്കുന്നത്.
സ്വന്തം നാട്ടിൽ എന്താണ് നടക്കുന്നതെന്ന് കണ്ണ് തുറന്ന് കാണു...നമ്മുടെ സമൂഹത്തിലെ സ്ത്രീകളോട് പെരുമാറ്റം കൊണ്ടാണെങ്കിലും വാക്കുകൾ കൊണ്ട് ആണെങ്കിലും മര്യാദയ്ക്ക് പെരുമാറാൻ ആദ്യം ഈ മാതൃക സഖാക്കൾ ശ്രമിക്കണം. ജനസേവനം ആണ് യഥാർത്ഥത്തിൽ രാഷ്ട്രീയം...ഇവിടെ ഇപ്പോൾ നടക്കുന്നതോ, സ്വന്തം പാർട്ടി അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും ലൈന്ഗിക ചൂഷണം, സ്വത്തു സമ്പാദിക്കൽ, മറ്റുള്ളവരുടെമേൽ അപ്രമാദിത്വം, എതിരാളികളെ വെട്ടി നിരത്തൽ തുടങ്ങിയ കലാപരിപാടികൾ.....
https://www.facebook.com/Malayalivartha


























