Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

7 വയസുകാരനെ ബോധരഹിതനാക്കാനായി ഡോക്ടര്‍മാര്‍ നല്‍കിയ മരുന്ന് വലിയ അളവില്‍ നല്‍കി: പോളിത്തീന്‍ കവറില്‍ മുഖം കെട്ടി കട്ടിലില്‍ കിടത്തി:- മരണം ഉറപ്പാടാക്കിയ ശേഷം ഭാര്യയും, ഭർത്താവും ജീവനൊടുക്കി:- തക്കലയെ കണ്ണീരിലാക്കിയ കൂട്ട ആത്മഹത്യ...

26 JULY 2023 02:47 PM IST
മലയാളി വാര്‍ത്ത

ഏഴ് വയസുകാരനായ മകനെ കൊലപ്പെടുത്തി ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുതൽ വിവരങ്ങൾ പുറത്ത്. മാനസിക പ്രശ്നം അതിര് വിട്ടപ്പോഴായിരുന്നു കന്യാകുമാരി ജില്ലയിലെ മുഗിളന്‍കുടിയില്‍ കുട്ടിയേയും കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്കയായിരുന്നു എല്ലാത്തിനും കാരണം. മുരളീധരന്‍ ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഐടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. തക്കല മണലിയില്‍ നിന്നുള്ള ബയോടെക്നോളജി ബിരുദധാരിയായ 36 കാരിയായ ശൈലജയെ മുരളീധരന്‍ 2010 ലാണ് വിവാഹം കഴിച്ചത്.

ദമ്പതികള്‍ക്ക് ജീവ എന്ന മകന്‍ ജനിച്ചത് വിവാഹം കഴിച്ച് ആറു വര്‍ഷത്തിന് ശേഷം. ബാംഗ്ലൂരില്‍ താമസിച്ചിരുന്ന ദമ്പതികള്‍ മൂന്ന് വര്‍ഷം മുമ്പ് തക്കലയിലെ വാടക വീട്ടിലേക്ക് താമസം മാറി. ഒരു മാസം മുമ്പാണ് മണാലിയില്‍ പുതിയ വീട്ടില്‍ താമസമാക്കിയത്. ആദ്യം ആരോഗ്യവാനായിരുന്ന കുട്ടി ജീവയ്ക്ക് ക്രമേണ ഓട്ടിസം ബാധിച്ചു. കൊറോണ വൈറസ് ബാധിച്ച് ഐടി കമ്പനിയിലെ ജോലി നഷ്ടപ്പെട്ട മുരളീധരന്‍ ഈ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ഭാര്യയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്.

നിയം പഠിച്ച് നാഗര്‍കോവില്‍ കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു. മകന്റെ അസുഖം ദമ്പതകളെ അലട്ടി. സ്‌കൂളില്‍ പോലും അഡ്മിഷന്‍ കിട്ടിയില്ല. ഇതിനിടെ തിരുവനന്തപുരത്തെ ഡോക്ടറും മകന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതോടൊണ് ക്രൂരതയ്ക്ക് തീരുമാനിച്ചത്.

ദമ്പതികള്‍ ആദ്യം മകന്‍ ജീവയെ ബോധരഹിതനാക്കാനായി ഡോക്ടര്‍മാര്‍ നല്‍കിയ ടോണിക്ക് മരുന്ന് വലിയ അളവില്‍ നല്‍കി പോളിത്തീന്‍ കവറില്‍ മുഖം കെട്ടി കട്ടിലില്‍ കിടത്തി. മരണമുറപ്പാക്കിയ ശേഷം മുരളീധരനും ശൈലജയും തൂങ്ങി മരിക്കുകയായിരുന്നു. മകന്റെ രോഗത്തെ കുറിച്ച് മുരളീധരനും ഷൈലജയ്ക്കും നേരത്തെ അറിയാമായിരുന്നു. കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ശ്രമം നടന്നില്ല.

തൊട്ടടുത്ത സ്‌കൂളില്‍ അഡ്മിഷന് ശ്രമിച്ചപ്പോള്‍ പ്രത്യേക സ്‌കൂളില്‍ ചേര്‍ക്കണമെന്ന് അവര്‍ ഉപദേശിച്ചു. ഇതോടെ കുട്ടിയെ സാധാരണ കുട്ടികളെ പോലെ വളര്‍ത്താനാകില്ലെന്ന ആശങ്ക അച്ഛനും അമ്മയ്ക്കുമുണ്ടായി. ഇതിനൊപ്പം കുട്ടിയുടെ ആരോഗ്യത്തില്‍ തിരുവനന്തപുരത്തെ ഡോക്ടര്‍ സംശയവും പ്രകടിപ്പിച്ചു. ഈ വേദനയിലാണ് അച്ഛനും അമ്മയും മകനേയും കൊന്ന് ആത്മഹത്യ ചെയ്തത്.

വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് കുട്ടി ജനിച്ചത്. ചികില്‍സകളിലൂടെയാണ് ഇത് സാധ്യമായത്. ഇനിയൊരു കുട്ടി ജനിക്കുമോ എന്ന ആശങ്കയും ദമ്പതികള്‍ക്കുണ്ടായിരുന്നു. ഇതിനൊപ്പം മകന്‍ ജീവിയുടെ ആരോഗ്യത്തില്‍ ഡോക്ടര്‍ ഉയര്‍ത്തിയ സംശയങ്ങളും അവരെ തളര്‍ത്തി. ഓട്ടിസം ബാധിച്ച കുട്ടിക്ക് മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഡോക്ടര്‍ കണ്ടെത്തിയത്.

കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ താമസിച്ചിരുന്ന കുടുംബം, കുട്ടിയെ തിരുവനന്തപുരത്തെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ ഡോക്ടറാണ് അധിക കാലം ഈ കുട്ടിക്ക് ജീവിച്ചിരിക്കാനാകുമോ എന്ന സംശയം ഉയര്‍ത്തിയത്. ഇതെല്ലാം മുരളീധരനേയും ഭാര്യയേയും കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഇതിന്റെ ബാക്കിപത്രമായിരുന്നു ജീവയെ കൊന്ന ശേഷമുള്ള ആത്മഹത്യ.

ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലില്‍ മകന്‍ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. 2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ബെംഗ്ലൂരില്‍ വച്ച് ജനിച്ച മകന്‍ വളര്‍ന്നു വരുന്നതിനിടെയാണ് അസുഖം ബാധിച്ച വിവരം ഇവര്‍ അറിയുന്നത്. നിരവധി ചികിത്സ നല്‍കിയെങ്കിലും ഒരു മാറ്റവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുവരും മാനസികമായി തളര്‍ന്നിരുന്നു.

 

രാവിലെ മുതല്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കിട്ടിയതോടെ മറ്റ് ദുരൂഹതകള്‍ വേണ്ടെന്ന നിലപാടിലാണ് പൊലീസ്. തക്കല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതില്‍ മുരളീധരന്‍ എഴുതിയ മരണക്കുറിപ്പ് ലഭിച്ചത്. മകന്റെ അസുഖമാണ് മൂന്നുപേരും ജീവനൊടുക്കാന്‍ കാരണമെന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. മരുന്നിനൊപ്പം വിഷംനല്‍കി മകനെ കൊലപ്പെടുത്തിയശേഷമാണ് ദമ്പതിമാര്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (29 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (39 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (42 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (49 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (13 hours ago)

Malayali Vartha Recommends