Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പ്രണയവും, ഒളിച്ചോട്ടവും! വിവാഹശേഷം കാത്തിരുന്നു കിട്ടിയ 'കണ്മണി' ; ആഡംബര ജീവിതം.. രഹസ്യങ്ങൾ ചുരുളഴിഞ്ഞത് 'ഇക്രുവിലൂടെ'...' പണം വാരിയെറിഞ്ഞ് ജീവിതം

06 DECEMBER 2023 11:45 AM IST
മലയാളി വാര്‍ത്ത

കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും കുറിച്ച് കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 24 വർഷം മുമ്പ് അനിത കൊല്ലത്ത് പഠിക്കാൻ പോയപ്പോൾ അവിടെ വെച്ച് പത്മകുമാറിനെ കണ്ടു ഇഷ്ടപ്പെട്ടു. അടുപ്പത്തിലായതോടെ പത്മകുമാറിനൊപ്പം അനിത വീട്ടിൽ നിന്നും ഇറങ്ങിപോയി . പിന്നീട് വീട്ടുകാർ തന്നെ കല്യാണവും നടത്തി. സഹകരണവും ഉണ്ടായിരുന്നു. പക്ഷെ പെട്ടന്നായിരുന്നു ഇരുവരുടെയും സ്വഭാവം മാറിത്തുടങ്ങിയത്. പെട്ടന്ന് കാശ് കാരനാകാനുള്ള കുറുക്ക് വഴികൾ കണ്ടെത്താൻ തുടങ്ങി. ആ വഴികളാണ് ഇപ്പോഴും കുടുംബം ഒന്നടങ്കം അഴിക്കുള്ളിൽ കാരണമായത്. എന്നാൽ തന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെ മകളും ആ കുറുക്ക് വഴി തിരഞ്ഞെടുത്തു. അനുപമയുടെ വീട്ടിലെ ചെല്ല പേര് ഇക്രു എന്നായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി താമസിച്ചപ്പോൾ ആ ചെല്ലപ്പേര് വിളി കേസിലേക്ക് വേഗം എത്താൻ അന്വേഷണ സംഘത്തെ സഹായിച്ചു. അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമയാണ് അനുപമ. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ് . അനുപമയ്ക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിൽ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്. മികച്ച വരുമാനം നേടിയിരുന്ന ഒരു യൂട്യൂബ് ചാനലാണ് അനുപമയുടേത്‌. ലക്ഷങ്ങൾ കിട്ടിയിരുന്ന ചാനൽ പിന്നീട് വരുമാനമില്ലാത്ത മേഖലയുമായി മാറി. ഇതിനു ശേഷമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ കുടുംബം പ്ലാൻ ചെയ്തത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ചാനലിൽ ഇപ്പോൾ രൂക്ഷ വിമർശനം ഉയരുകയാണ്. പ്രശസ്ത അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ വിഷയങ്ങളാണ് ഈ ചാനലിലെ പ്രധാന ചർച്ച. അനുപമയാണ് അവതാരക. വളരെ മികച്ച ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയെയാണ് ഈ ചാനലിൽ കാണാൻ സാധിക്കുന്നതും. അവതരണം മാത്രമല്ല, നൃത്തം മേക്കപ്പ് തുടങ്ങിയ വിഷയങ്ങളും അനുപമയുടെ ചാനലിൽ കാണാം. പ്രശസ്ത ഗാനങ്ങൾക്ക് അനുപമ നൃത്തം ചെയ്യുന്നുണ്ട്. കൂടുതലും വിദേശ ചുവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അനുപമയ്‌ക്ക് പ്രിയം. തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന വ്യക്തി കൂടിയാണ് താൻ എന്ന് അനുപമ ഈ ചാനലിൽ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു വെബ്‌സൈറ്റും അനുപമ ആരംഭിച്ചിരുന്നു. ഈ വകയിൽ വിദേശ ഫണ്ട് ലഭിച്ചിരുന്നു എന്നും വിവരമുണ്ട്.

 

 

അതുപോലെ പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് പത്മകുമാറെന്നാണ് പരിചയക്കാർ പറയുന്നു. ചെറിയ കാര്യങ്ങൾക്കു പോലും പ്രകോപിതനാകും. പ്രദേശത്തുള്ള സഹപാഠികളുമായി പോലും അടുപ്പം ഉണ്ടായിരുന്നില്ല. കൊല്ലത്ത് നിന്ന് 42 വർഷം മുൻപാണ് ഇവർ ചാത്തന്നൂരിൽ എത്തുന്നത്. മാമ്പള്ളിക്കുന്നത്ത് 10 സെന്റ് വസ്തു വാങ്ങി വീട് വയ്ക്കുകയായിരുന്നു. 10 വർഷം മുൻപ് വീടിനോടു ചേർന്നു കുറച്ചു വസ്തു കൂടി വാങ്ങി വലിയ വീട് നിർമിച്ചു. പഠിക്കാൻ മിടുക്കനായിരുന്നു. ചാത്തന്നൂർ ഗവ. ഹൈസ്കൂളിൽ ആയിരുന്നു 4 മുതൽ 10 വരെ പഠിച്ചത്. ക്ലാസിൽ ഒന്നാമൻ. പ്രവേശന പരീക്ഷയിലൂടെ കൊല്ലത്ത് പ്രമുഖ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസിനു ചേർന്നു. ഉയർന്ന റാങ്കിലായിരുന്നു വിജയം. ഒപ്പം പഠിച്ചവർ അമേരിക്ക ഉൾപ്പെടെ വിദേശത്താണ്. അവർ വിദേശത്തേക്കു വിളിച്ചെങ്കിലും പത്മകുമാർ നാട്ടിൽ നിൽക്കുകയായിരുന്നു.

 

 

പഠനം കഴിഞ്ഞപ്പോൾ ചാത്തന്നൂരിൽ കംപ്യൂട്ടർ സെന്റർ ആരംഭിച്ചു. ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അതു പൂട്ടി. ഏക സഹോദരനാണ് കല്യാണി കേബിൾ എന്ന സ്ഥാപനം തുടങ്ങിയത്. ഈ സഹോദരൻ ജീവനൊടുക്കിയതോടെ പത്മകുമാർ സ്ഥാപനം ഏറ്റെടുത്തു. കോവിഡ് കാലത്ത് അതു വിറ്റു. പിന്നീട് മത്സ്യക്കടയും ബേക്കറിയും തുടങ്ങിയെങ്കിലും രണ്ടും പരാജയപ്പെട്ടു. വരുമാനം പൂർണമായി നിലച്ചു. ബന്ധുക്കൾ, സഹപാഠികൾ, അയൽക്കാർ എന്നിവരുമായി അടുപ്പമില്ല. അതേസമയം പത്മകുമാറിനെ, താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ്. പത്മകുമാറിന്റെ സുരക്ഷയെ കരുതിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയത്. കേസിലെ മറ്റു പ്രതികളായ പത്മകുമാറിന്റെ ഭാര്യ എം.ആര്‍.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. . 90 ദിവസത്തിനകം കുറ്റപത്രം നൽകി. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് അന്വേഷണ സംഘം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (36 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (44 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (50 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (56 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends