Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ഷമീറ ബീവിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്ന് സൂചന; മകൾക്ക് പഠിക്കാനായി, അക്യുപംഗ്‌‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് തീരുമാനിച്ചത് നയാസ്; 3 മണിയോടെ പ്രസവ വേദന തുടങ്ങിയ ഷെമീറയ്ക്ക് 5.30 ആയപ്പോഴേക്കും രക്തസ്രാവം അമിതമായി:- കുഞ്ഞ് പുറത്തേയ്ക്ക് വരൻ തടസമായതോടെ, ആംബുലന്‍സ് വരുത്തി:- ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയത്തിൽ എല്ലാം സഹിച്ച, ഷമീറയ്ക്ക് നഷ്ടമായത് സ്വന്തം ജീവനും, കുഞ്ഞും...

21 FEBRUARY 2024 03:08 PM IST
മലയാളി വാര്‍ത്ത

കാരയ്ക്കാ മണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും, മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് സ്വദേശി ഷമീറ ബീവിയും (36) കുഞ്ഞുമാണ് മരിച്ചത്. യുവതിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്നാണ് പുറത്ത് വരുന്ന സൂചന. ഷമീറയോട് സംസാരിക്കാനും മറ്റും ആശ വർക്കർമാരെ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയെന്നും അയൽവാസികൾ പറയുന്നു.

ഒരു മാസം മുൻപ് ഷമീറ അസുഖ ബാധിതയായപ്പോൾ അയൽക്കാർ അറിയിച്ചത് അനുസരിച്ച്, ആദ്യഭാര്യയും മകളുമെത്തി കൊണ്ട്, പോയെന്നും
തിരികെ എത്തിയതിന് ശേഷം യുവതി ആരുമായും സംസാരിച്ചിരുന്നില്ല എന്നും, അയൽക്കാർ പറയുന്നു. ആശ വർക്കർമാർ എത്തിയപ്പോൾ നയാസ് അവരെ ശകാരിച്ചു.

തന്റെ ഭാര്യയെ നോക്കാൻ തനിക്കറിയാമെന്നും അതിൽ അയൽക്കാരും ആശ വർക്കർമാരും ഇടപെടേണ്ട, എന്നും പറഞ്ഞു. അക്യുപംഗ്‌‌ചർ ചികിത്സയാണ് നൽകുന്നതെന്നും പറഞ്ഞു. രണ്ടു മൂന്ന് ദിവസം കാറിൽ ഒരു സ്‌ത്രീയും പുരുഷനും വരുന്നത് കണ്ടിരുന്നുവെന്നും അയൽക്കാർ മാധ്യമങ്ങളോട് വിശദീകരിച്ചു.

അക്യുപംഗ്‌‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് നയാസ് പറഞ്ഞതായി മറ്റൊരു അയൽവാസിയും വെളിപ്പെടുത്തി. നയാസ് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്നും അയൽവാസി പറഞ്ഞു. ആദ്യ പ്രസവങ്ങൾ നെടുമങ്ങാട് വച്ചായിരുന്നു നടന്നത്.

അപ്പോഴും ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. നാട്ടുകാരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഉപേക്ഷിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഷമീറ ആശുപത്രിയിൽ പോകാത്തതെന്നും അയൽവാസി പറഞ്ഞു.

ഷമീറയ്ക്ക് ആശുപത്രിയിൽ പോകണമെന്നും ചികിത്സ തേടണമെന്നും ആഗ്രഹമുണ്ടായിരുന്നു എന്ന് വാർഡ് കൗൺസിലർ യു ദീപിക പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടുന്നത് സംബന്ധിച്ച് സംസാരിക്കാൻ വീട്ടിൽ, എത്തിയപ്പോൾ നയാസ് വാതിൽ തുറക്കാൻ പോലും തയ്യാറായില്ല. ഏറെ ബഹളമുണ്ടാക്കിയതിന് ശേഷമാണ് അകത്ത് കടക്കാനായത്. കേരളത്തിലെ ചികിത്സാ സംവിധാനം ശരിയല്ലെന്നും നേരത്തെ സിസേറിയൻ ചെയ്തത് അബദ്ധമായിരുന്നു,

എന്നും സാധാരണ രീതിയിലെ പ്രസവം തന്നെ നടത്തുമെന്നും ഭ‌ർത്താവ് തീർത്ത് പറഞ്ഞു. എന്നിട്ടും ഷമീറയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒടുവിൽ പൊലീസുമായി എത്തിയപ്പോൾ ഇനി തന്റെ കാര്യത്തിൽ ഇടപടേണ്ടെന്ന് പറഞ്ഞ് ഷമീറ ഇറക്കി വിട്ടുവെന്നും കൗൺസിലർ വെളിപ്പെടുത്തി.

ബീമാപ്പള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ആണ് യുവതിയെ ചികിത്സിച്ചതെന്ന് വിവരമുണ്ട്. ഷമീറയുടെ ആദ്യ രണ്ട് പ്രസവങ്ങൾ സിസേറിയനായിരുന്നു. മൂന്നാമത്തേത് അക്യുപംഗ്‌‌‌ചർ മതിയെന്ന് നയാസ് തീരുമാനിക്കുകയായിരുന്നു.

നയാസിന്റെ ആദ്യ ഭാര്യയിലെ മകൾ അക്യുപംഗ്‌‌ചർ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറയുടെ പ്രസവ സമയത്ത് മകളും, സ്ഥലത്ത് ഉണ്ടായിരുന്നതെയാണ് വിവരം. ഈ യുവതി ഉൾപ്പെടെ പ്രസവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


നാലാമതും ഗര്‍ഭിണിയാണെന്ന വിവരം നയാസ് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്ന്, ഷമീറയുടെ മാതാപിതാക്കള്‍ പറയുന്നു. ഒരു മാസം മുന്‍പ് മാത്രമാണ് ഷമീറ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പ്രസവശേഷം വീട്ടിലെത്താമെന്നും സഹായത്തിന് ആളുണ്ടെന്നും ഷമീറ പറഞ്ഞുവെന്നും എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചും മകളെ ഫോണില്‍ കിട്ടിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കയറ്റാന്‍ ഇവര്‍ തയ്യാറായില്ലെന്നും സംശയം തോന്നി അകത്ത് കയറി സംസാരിച്ചപ്പോഴാണ് നാലാമത്തെ പ്രസവമാണെന്ന് അറിഞ്ഞതെന്നും കാര്യത്തിന്‍റെ ഗൗരവം മനസിലായതോടെ യുവതിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്നും കൗൺസിലറും പറയുന്നു.

ഭര്‍ത്താവ് നയാസ് ഉപേക്ഷിക്കുമെന്ന പേടിയിലായിരുന്നു ഷെമീറ ബീവിയെന്നും പ്രസവം വീട്ടിലാക്കാന്‍ അവര്‍ക്ക് യാതൊരു താല്‍പര്യവുമില്ലായിരുന്നുവെന്നും കൗണ്‍സിലര്‍ ദീപിക വെളിപ്പെടുത്തി. 3 മണിയോടെ പ്രസവ വേദന തുടങ്ങിയ ഷെമീറയ്ക്ക് 5.30 ആയപ്പോഴേക്കും രക്തസ്രാവം അമിതമായി. കുഞ്ഞിന് വെളിയിലേക്ക് വരാന്‍ തടസ്സമുണ്ടായി. പിന്നാലെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് അയല്‍വാസികള്‍ പോലും വിവരമറിയുന്നത്.

നയാസിന്‍റെ രണ്ടാം ഭാര്യയാണ് ഷെമീറ. ഇവരുടെ മൂത്ത മകന് 18 വയസ്സ് പ്രായമുണ്ട്. മൂന്ന് കുട്ടികളെയും ആദ്യ ഭാര്യയ്ക്കൊപ്പമാണ് കുറച്ച് നാളുകളായി നിര്‍ത്തിയിരുന്നത്. സാമ്പത്തിക ശേഷി വളരെ കുറഞ്ഞ കുടുംബമാണ് യുവതിയുടേത്. അതുകൊണ്ടു തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചാല്‍ കുഞ്ഞുങ്ങളും താനും എന്ത് ചെയ്യുമെന്ന വിഷമത്തിലായിരുന്നു അവര്‍ ജീവിച്ചതെന്നും കൗണ്‍സിലര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (19 minutes ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (27 minutes ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (48 minutes ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (1 hour ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (2 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (3 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (3 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (3 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (3 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (4 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (6 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (6 hours ago)

Malayali Vartha Recommends