Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഷമീറ ബീവിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്ന് സൂചന; മകൾക്ക് പഠിക്കാനായി, അക്യുപംഗ്‌‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് തീരുമാനിച്ചത് നയാസ്; 3 മണിയോടെ പ്രസവ വേദന തുടങ്ങിയ ഷെമീറയ്ക്ക് 5.30 ആയപ്പോഴേക്കും രക്തസ്രാവം അമിതമായി:- കുഞ്ഞ് പുറത്തേയ്ക്ക് വരൻ തടസമായതോടെ, ആംബുലന്‍സ് വരുത്തി:- ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയത്തിൽ എല്ലാം സഹിച്ച, ഷമീറയ്ക്ക് നഷ്ടമായത് സ്വന്തം ജീവനും, കുഞ്ഞും...

21 FEBRUARY 2024 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും

ശിക്ഷാവിധി ഇന്ന് .... നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയി, ആറ് പേരും കുറ്റക്കാരാണെന്ന് ഈ മാസം എട്ടാം തീയതി കോടതി കണ്ടെത്തിയിരുന്നു, വിധി ഇന്നറിയാം

മലപ്പുറത്ത് വോട്ടു ചെയ്യാനെത്തിയയാൾ ​കുഴഞ്ഞുവീണു മരിച്ചു...

വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കം.... കുത്തേറ്റ യുവാവ് മരിച്ചു

കാരയ്ക്കാ മണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും, മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് സ്വദേശി ഷമീറ ബീവിയും (36) കുഞ്ഞുമാണ് മരിച്ചത്. യുവതിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്നാണ് പുറത്ത് വരുന്ന സൂചന. ഷമീറയോട് സംസാരിക്കാനും മറ്റും ആശ വർക്കർമാരെ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയെന്നും അയൽവാസികൾ പറയുന്നു.

ഒരു മാസം മുൻപ് ഷമീറ അസുഖ ബാധിതയായപ്പോൾ അയൽക്കാർ അറിയിച്ചത് അനുസരിച്ച്, ആദ്യഭാര്യയും മകളുമെത്തി കൊണ്ട്, പോയെന്നും
തിരികെ എത്തിയതിന് ശേഷം യുവതി ആരുമായും സംസാരിച്ചിരുന്നില്ല എന്നും, അയൽക്കാർ പറയുന്നു. ആശ വർക്കർമാർ എത്തിയപ്പോൾ നയാസ് അവരെ ശകാരിച്ചു.

തന്റെ ഭാര്യയെ നോക്കാൻ തനിക്കറിയാമെന്നും അതിൽ അയൽക്കാരും ആശ വർക്കർമാരും ഇടപെടേണ്ട, എന്നും പറഞ്ഞു. അക്യുപംഗ്‌‌ചർ ചികിത്സയാണ് നൽകുന്നതെന്നും പറഞ്ഞു. രണ്ടു മൂന്ന് ദിവസം കാറിൽ ഒരു സ്‌ത്രീയും പുരുഷനും വരുന്നത് കണ്ടിരുന്നുവെന്നും അയൽക്കാർ മാധ്യമങ്ങളോട് വിശദീകരിച്ചു.

അക്യുപംഗ്‌‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് നയാസ് പറഞ്ഞതായി മറ്റൊരു അയൽവാസിയും വെളിപ്പെടുത്തി. നയാസ് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്നും അയൽവാസി പറഞ്ഞു. ആദ്യ പ്രസവങ്ങൾ നെടുമങ്ങാട് വച്ചായിരുന്നു നടന്നത്.

അപ്പോഴും ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. നാട്ടുകാരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഉപേക്ഷിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഷമീറ ആശുപത്രിയിൽ പോകാത്തതെന്നും അയൽവാസി പറഞ്ഞു.

ഷമീറയ്ക്ക് ആശുപത്രിയിൽ പോകണമെന്നും ചികിത്സ തേടണമെന്നും ആഗ്രഹമുണ്ടായിരുന്നു എന്ന് വാർഡ് കൗൺസിലർ യു ദീപിക പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടുന്നത് സംബന്ധിച്ച് സംസാരിക്കാൻ വീട്ടിൽ, എത്തിയപ്പോൾ നയാസ് വാതിൽ തുറക്കാൻ പോലും തയ്യാറായില്ല. ഏറെ ബഹളമുണ്ടാക്കിയതിന് ശേഷമാണ് അകത്ത് കടക്കാനായത്. കേരളത്തിലെ ചികിത്സാ സംവിധാനം ശരിയല്ലെന്നും നേരത്തെ സിസേറിയൻ ചെയ്തത് അബദ്ധമായിരുന്നു,

എന്നും സാധാരണ രീതിയിലെ പ്രസവം തന്നെ നടത്തുമെന്നും ഭ‌ർത്താവ് തീർത്ത് പറഞ്ഞു. എന്നിട്ടും ഷമീറയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒടുവിൽ പൊലീസുമായി എത്തിയപ്പോൾ ഇനി തന്റെ കാര്യത്തിൽ ഇടപടേണ്ടെന്ന് പറഞ്ഞ് ഷമീറ ഇറക്കി വിട്ടുവെന്നും കൗൺസിലർ വെളിപ്പെടുത്തി.

ബീമാപ്പള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ആണ് യുവതിയെ ചികിത്സിച്ചതെന്ന് വിവരമുണ്ട്. ഷമീറയുടെ ആദ്യ രണ്ട് പ്രസവങ്ങൾ സിസേറിയനായിരുന്നു. മൂന്നാമത്തേത് അക്യുപംഗ്‌‌‌ചർ മതിയെന്ന് നയാസ് തീരുമാനിക്കുകയായിരുന്നു.

നയാസിന്റെ ആദ്യ ഭാര്യയിലെ മകൾ അക്യുപംഗ്‌‌ചർ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറയുടെ പ്രസവ സമയത്ത് മകളും, സ്ഥലത്ത് ഉണ്ടായിരുന്നതെയാണ് വിവരം. ഈ യുവതി ഉൾപ്പെടെ പ്രസവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


നാലാമതും ഗര്‍ഭിണിയാണെന്ന വിവരം നയാസ് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്ന്, ഷമീറയുടെ മാതാപിതാക്കള്‍ പറയുന്നു. ഒരു മാസം മുന്‍പ് മാത്രമാണ് ഷമീറ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പ്രസവശേഷം വീട്ടിലെത്താമെന്നും സഹായത്തിന് ആളുണ്ടെന്നും ഷമീറ പറഞ്ഞുവെന്നും എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചും മകളെ ഫോണില്‍ കിട്ടിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കയറ്റാന്‍ ഇവര്‍ തയ്യാറായില്ലെന്നും സംശയം തോന്നി അകത്ത് കയറി സംസാരിച്ചപ്പോഴാണ് നാലാമത്തെ പ്രസവമാണെന്ന് അറിഞ്ഞതെന്നും കാര്യത്തിന്‍റെ ഗൗരവം മനസിലായതോടെ യുവതിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്നും കൗൺസിലറും പറയുന്നു.

ഭര്‍ത്താവ് നയാസ് ഉപേക്ഷിക്കുമെന്ന പേടിയിലായിരുന്നു ഷെമീറ ബീവിയെന്നും പ്രസവം വീട്ടിലാക്കാന്‍ അവര്‍ക്ക് യാതൊരു താല്‍പര്യവുമില്ലായിരുന്നുവെന്നും കൗണ്‍സിലര്‍ ദീപിക വെളിപ്പെടുത്തി. 3 മണിയോടെ പ്രസവ വേദന തുടങ്ങിയ ഷെമീറയ്ക്ക് 5.30 ആയപ്പോഴേക്കും രക്തസ്രാവം അമിതമായി. കുഞ്ഞിന് വെളിയിലേക്ക് വരാന്‍ തടസ്സമുണ്ടായി. പിന്നാലെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് അയല്‍വാസികള്‍ പോലും വിവരമറിയുന്നത്.

നയാസിന്‍റെ രണ്ടാം ഭാര്യയാണ് ഷെമീറ. ഇവരുടെ മൂത്ത മകന് 18 വയസ്സ് പ്രായമുണ്ട്. മൂന്ന് കുട്ടികളെയും ആദ്യ ഭാര്യയ്ക്കൊപ്പമാണ് കുറച്ച് നാളുകളായി നിര്‍ത്തിയിരുന്നത്. സാമ്പത്തിക ശേഷി വളരെ കുറഞ്ഞ കുടുംബമാണ് യുവതിയുടേത്. അതുകൊണ്ടു തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചാല്‍ കുഞ്ഞുങ്ങളും താനും എന്ത് ചെയ്യുമെന്ന വിഷമത്തിലായിരുന്നു അവര്‍ ജീവിച്ചതെന്നും കൗണ്‍സിലര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (4 minutes ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (8 minutes ago)

​കുഴഞ്ഞുവീണു മരിച്ചു...  (15 minutes ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (26 minutes ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (28 minutes ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (56 minutes ago)

കുത്തേറ്റ യുവാവ് മരിച്ചു  (1 hour ago)

രാഹുലേട്ടാ...പുലിക്കുട്ടി...! കോൺഗ്രസിന് റീത്ത് വച്ച് രാഹുൽ..! വെള്ളി ടി വെട്ടി സതീശൻ 15-മിനിട്ടിൽ,Adv രജീവിന്റെ തലച്ചോർ  (1 hour ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (1 hour ago)

ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ  (1 hour ago)

പിതാവിന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരനെന്ന്  കോടതി: ശിക്ഷാ വിധി തിങ്കളാഴ്ച  (1 hour ago)

തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളില്‍നിന്നുള്ള 206 ചലച്ചിത്രങ്ങള്‍...  (1 hour ago)

രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം....  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും.  (2 hours ago)

ദിവസത്തിന്റ തുടക്കത്തിൽ മാനസികമായും സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും  (2 hours ago)

Malayali Vartha Recommends