മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..
ഒരു സൈഡിൽ ഇ ഡി ഇങ്ങനെ മാസപ്പടി കേസിൽ ഉൾപ്പെട്ടിട്ടുള്ള ശശീന്ദരൻ കർത്തയുൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യുകയാണ് . അതിനിടയിൽ
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നായിരുന്നു നേരത്തെ കുഴല്‍നാടന്റെ ആവശ്യമെങ്കില്‍ കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു പിന്നീട് നിലപാട് മാറ്റിയത്. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.മാത്യുവിന്‍റെ പ്രധാന വാദങ്ങള്‍ ഇവയാണ്. സി.എം.ആര്‍.എല്‍ വീണയ്ക്ക് പണം നല്‍കിയെന്നത് യാഥാര്‍ഥ്യം. വീണയുടെ എക്കൗണ്ടിലേക്കും, കമ്പനിയിലേക്കും ഓണ്‍ലൈന്‍ പണം കൈമാറ്റം നടന്നിട്ടുണ്ട്.എന്നാല്‍ കമ്പനിക്ക് നല്‍കിയ സേവനം എന്തെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇടതു മുന്നണി നയത്തിനു വിരുദ്ധമായി 2018 ല്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് കരിമണല്‍ ഖനനത്തിനു അനുകൂല നിലപാടടെടുത്തു.ഇതിനു പ്രത്യുപകരമായാണ് മകള്‍ക്ക് മാസപ്പടി കിട്ടിയത് എന്നാല്‍ മാത്യുവിന്‍റെ വാദങ്ങളെ സര്‍ക്കാര്‍ കോടതിയില്‍ തള്ളി. കോട്ടയം, മൂവാറ്റുപുഴ വിജിലന്‍സ് കോടതികള്‍ അന്വേഷണാവശ്യം തള്ളിയിട്ടുണ്ടെന്നു മാത്രമല്ല കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു കണ്ടെത്തി. സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ല.
കുട്ടനാടിലെ ദുരന്തം ഒഴിവാക്കുന്നതിനാണ് മണ്ണ് നീക്കം ചെയ്തത്, കരിമണലിനു വേണ്ടിയല്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്. കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്‌സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു.
ഇതിനു പിന്നാലെയാണ് ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചത്.കര്‍ത്തായെ ചോദ്യം ചെയ്തതിലൂടെ സാമ്പിള്‍ വെടിയാണ് ഇഡി പൊട്ടിച്ചത്. മകള്‍ വീണ വിജയനെ അറസ്റ്റു ചെയ്തുകൊണ്ട് നാളെ ഒറിജിനല്‍ വെടിക്കെട്ട് കേരളം കാണുമെന്ന് ഏറെക്കുറെ തീര്‍ച്ചയായിരിക്കുന്നു.
സിഎംആര്‍എല്ലിന്റെ രണ്ട് ഉദ്യോഗസ്ഥരെ ഇ ഡി ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഫിനാന്‍സ് ചീഫ് ഓഫീസര്‍ പി.സുരേഷ്‌കുമാര്‍, മുന്‍കാഷ്യര്‍ വി.വാസുദേവന്‍ എന്നിവരെയാണ്ചോദ്യംചെയ്തത്.ഇരുവരെയുംമുമ്പ്രണ്ടു ദിവസംചോദ്യംചെയ്തിരുന്നു.സിഎംആര്‍എല്ലുംഎക്സാലോജിക്കും തമ്മിലെഇടപാടുകള്‍സംബന്ധിച്ചവിവരങ്ങളാണ്ചോദിച്ചത്.എന്തുസേവനമാണ്പകരം ലഭിച്ചതെന്നും മറ്റു താത്പര്യങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നു.സമന്‍സിനെതിരേയുള്ള സിഎംആര്‍എല്‍ എംഡികര്‍ത്തയുടെ ഹര്‍ജി ഇന്ന്ഹൈക്കോടതിപരിഗണിക്കും. ബുധനാഴ്ച വീട്ടിലെത്തിഇ ഡി കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ സിമിയുടെ നേതൃത്വത്തിലെ ചോദ്യംചെയ്യലില്‍ ചെന്നൈ ഓഫീസിലെ ഉയര്‍ന്നഉദ്യോഗസ്ഥനുംപങ്കെടുത്തു.പിടിച്ചെടുത്ത രേഖകള്‍ഇ ഡിവിലയിരുത്തുന്നു.
സിഎംആര്‍എല്‍ ഫിനാന്‍സ് ചീഫ് ഓഫീസറെയുള്‍പ്പെടെ ചോദ്യം ചെയ്‌തെങ്കിലും സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് ഇ ഡി. സിഎംആര്‍എല്ലിലെ നാല് ഉദ്യോഗസ്ഥരെയും ഒരു മുന്‍ ഉദ്യോഗസ്ഥനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.പിണറായി വിജയന്‍ എവിടെയൊക്കെ കടന്നുചെല്ലുന്നോ അവിടെയെല്ലാം എല്‍ഡിഎഫ് തോറ്റു തുന്നം പാടുന്ന സാഹചര്യമാണ് നിലവിലുള്ളത്.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നിരിക്കെ അകത്തു പോകുമെന്ന തീരിച്ചറിവ് കര്‍ത്തായ്ക്കും കാരണഭൂതനും വിവരമുള്ള കുറെ കമ്യൂണിസ്റ്റുകളും മുന്‍പ് തന്നെ മനസിലാക്കിയിട്ടുണ്ട്.സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് രേഖകള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇഡി തേടിയിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും. 2023 ല്‍ തീര്‍പ്പാക്കുകയും ചെയ്തതാണെന്നും അറിയിച്ചിരുന്നു. രേഖകള്‍ ലഭിക്കാതായതോടെയാണ് ഇഡി കര്‍ത്തയെ നേരിട്ടെത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
മാസപ്പടി കേസില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കമ്പനിയായ എക്സാലോജിക്കിന് സി.എം.ആര്‍.എല്‍ പണം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അത് എന്ത് സേവനത്തിന്റെ പേരിലാണെന്ന് അറിയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. സി.എം.ആര്‍.എല്‍ പ്രതിനിധികളില്‍ നിന്ന് പരമാവധി വിവരശേഖരണം നടത്തി ഉടന്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയ്ക്ക് നോട്ടീസ് നല്‍കാനാണ് ഇ.ഡിയുടെ നീക്കം.
https://www.facebook.com/Malayalivartha