മുഖ്യമന്ത്രി പിണറായിവിജയൻ ഇന്തോനേഷ്യയിൽ കാലുകുത്തി...ഭാര്യ കമലയും ചെറുമകൻ ഇഷാനുമുണ്ട് ...16 ദിവസത്തെ യാത്രയെന്നാണ്സൂചന....12ന് സിംഗപ്പൂരിലേക്ക് പോകും. 18വരെ അവിടെ തങ്ങും.... 19ന് യു.എ.ഇയിൽ എത്തും...
സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായിവിജയൻ ഇന്നലെ ഇന്തോനേഷ്യയിലേക്ക് പോയി. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നു പുലർച്ചെ യാത്രതിരിച്ച അദ്ദേഹത്തോടൊപ്പം ഭാര്യ കമലയും ചെറുമകൻ ഇഷാനുമുണ്ട് . 16 ദിവസത്തെ യാത്രയെന്നാണ്സൂചന.12ന് സിംഗപ്പൂരിലേക്ക് പോകും. 18വരെ അവിടെ തങ്ങും. 19ന് യു.എ.ഇയിൽ എത്തും.അവിടെ മകന്റെ കുടുംബത്തിനൊപ്പം തങ്ങും.ഞായറാഴ്ചയാണ് കേന്ദ്രാനുമതി ലഭിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാവിജയനും നാല് ദിവസം മുമ്പ് ദുബായിലേക്ക് പോയിരുന്നു. ഇന്നലെ അവരും ഇന്തോനേഷ്യയിലെത്തി. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാനുമതി. ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള യാത്ര എന്നാണ് കേന്ദ്രത്തെ അറിയിച്ചത്.മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് രാജ് ഭവനെ അറിയിച്ചിട്ടില്ല.
പോകുംമുമ്പ് ഗവർണറെ നേരിൽ കാണുന്ന പതിവുണ്ടായിരുന്നു. പിന്നീട് കത്ത് നൽകുന്ന രീതിയിലേക്ക് മാറി. ഇത്തവണ അതും ഉണ്ടായില്ല. കുറച്ചുദിവസത്തേക്ക് ഉണ്ടാവില്ല എന്നു മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്ജീവനക്കാർക്ക് കിട്ടിയ അറിയിപ്പ്. മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചു.2023 ജൂണിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം അമേരിക്കയിലും ക്യൂബയിലും പര്യടനം നടത്തിയിരുന്നു. സർക്കാരിന്റെ രണ്ടാംവാർഷികവുമായി ബന്ധപ്പെട്ട് ലോകകേരള സഭയുടെ പ്രവാസി സംഗമം ഉൾപ്പെടെ പരിപാടികളിലാണ് അന്ന് പങ്കെടുത്തത്.മുഖ്യമന്ത്രിയുടെ ഭാര്യയും കൊച്ചുമകനും അദ്ദേഹത്തിനൊപ്പമുണ്ട്. മന്ത്രി റിയാസും വീണാ വിജയനും ദുബായ് കൂടാതെ, ഇൻഡോനീഷ്യയും സിങ്കപ്പൂരും സന്ദർശിക്കും.19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി. മെയ് 21-ന് ശേഷം അദ്ദേഹവും കുടുംബവും നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന.
ഇവിടെ എല്ലാം മുഖ്യമന്ത്രിയും പോകും. കുടുംബ ട്രിപ്പാണ് മുഖ്യമന്ത്രിയുടേതെന്നാണ് സൂചന.16 ദിവസത്തെ വിദേശ സന്ദർശനമാണ് മുഖ്യമന്ത്രിയുടേത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. ഭാര്യ കമലയും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. ദുബായ് സന്ദർശനത്തിനു പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. . 19 ദിവസത്തേക്കാണ് റിയാസിനു കേന്ദ്രത്തിന്റെ യാത്ര അനുമതി. അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചാണ് യാത്ര. ദുബായിൽ നിന്നും മകന്റെ കുടുംബവും യാത്രയിൽ പങ്കു ചേരുമെന്നാണ് സൂചന.സ്വകാര്യസന്ദർശനമാണെന്ന് കാണിച്ചുനൽകിയ അപേക്ഷയിൽ മുഖ്യമന്ത്രിക്ക് കേന്ദ്രസർക്കാർ യാത്രാനുമതി നൽകിയിരുന്നു. എന്നാൽ, യാത്രാതീയതിയെക്കുറിച്ച് വ്യക്തതതേടിയതായാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളിൽ സർക്കാർതന്നെ യാത്രസംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്.സ്വകാര്യസന്ദർശനമായതിനാൽ ഇത്തവണ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.സ്വകാര്യയാത്രയായതിനാൽ എവിടേക്കാണ് പോകുന്നത് എന്നതുസംബന്ധിച്ച് ഔദ്യോഗികവിവരങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിലില്ല.അതെ സമയം ഇവിടെ നേതാക്കൾ കയറു പൊട്ടിച്ചു തുടങ്ങിയിട്ടുണ്ട് . രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് ആദ്യമേ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്‍. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല.
മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണം. ഔദ്യോഗിക യാത്രയല്ല. സ്വകാര്യ സന്ദർശനമെന്ന പേരിൽ മൂന്ന് രാജ്യങ്ങളിൽ പോകുന്നത് ഉചിതമല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ രംഗത്ത് വന്നു. പിണറായി വിജയന്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. സ്വകാര്യ യാത്രയാണെങ്കിൽ മുഖ്യമന്ത്രി സ്വന്തം പണം മുടക്കണം എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.നാടിന്റെ ആവശ്യങ്ങൾക്ക് ഭരണാധികാരികൾ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടതെന്നും, കേരള മുഖ്യമന്ത്രിയാവട്ടെ കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതാണ് പതിവെന്നും സുരേന്ദ്രൻ പരിഹസിച്ചു.
കോൺഗ്രസ് ഈ വിഷയത്തിൽ വിമർശനം കടുപ്പിക്കുന്നതിനിടെയാണ് ബിജെപിയും സമാന ആരോപണവുമായി രംഗത്ത് വരുന്നത്.അതെ സമയം ഇന്നലെ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും ഹാജരാക്കിയ തെളിവുകളിൽ അഴിമതിയുടെ തുണ്ടുപേപ്പർ പോലും കണ്ടെത്താനായില്ലെന്നും ജഡ്ജി എം.വി രാജകുമാര നിരീക്ഷിച്ചത്.
https://www.facebook.com/Malayalivartha