Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ജോയി മരിച്ചിട്ട് ഒരു മാസം; അമ്മയ്ക്ക് ഒരു സഹായവും നൽകാതെ റെയിൽവേ:- വീടെന്ന ഉറപ്പും നടപ്പായില്ല...

13 AUGUST 2024 04:15 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ചിട്ട് ഇന്ന് ഒരു മാസമാകുമ്പോളും ജോയിയുടെ അമ്മയ്ക്ക് ഒരു സഹായവും നൽകാതെ റെയിൽവേ. അടച്ചുറപ്പുള്ള വീടിനായി കാത്തിരിക്കുകയാണ് ജോയിയുടെ അമ്മ മെൽഹി. സർക്കാർ അടിയന്തിര സാമ്പത്തിക സഹായം 10 ലക്ഷം നൽകിയെങ്കിലും സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുമെന്ന സർക്കാർ പ്രഖ്യാപനം എങ്ങുമെത്തിയില്ല. നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും, അടുത്ത മഴയ്ക്ക് മുമ്പ് വീട് കിട്ടിയിരുന്നെങ്കിൽ സഹായമായേനെ എന്നും ജോയിയുടെ 'അമ്മ പ്രതികരിച്ചു.

മകൻ ഓർമയായിട്ട് ആദ്യമായി തിരിച്ച് വീട്ടിലേയ്ക്ക് എത്തി. ജോയിയുടെ മരണ ശേഷം അമ്മ കല്ലിടുക്കുകൾ താണ്ടി ആ വീട്ടിലേയ്ക്ക് എത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈ 13 ന് പുലർച്ചെ 5.10നാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്ന ജോലിക്കായി ജോയ് ഇവിടെ നിന്ന് പുറപ്പെടുന്നത്. ജോയിയുടെ ഷർട്ടും, പായും തലയിണയും ചെരുപ്പുമെല്ലാം അമ്മയ്ക്ക് ഓരോ ഓർമകളാണ്. അത് ഇന്നും ജോയ്തന്നെയാണെന്ന് അമ്മ വിശ്വസിക്കുന്നു. വീട്ടിലേക്ക് നടന്ന് കയറേണ്ട വഴി ഇടിഞ്ഞു വീണു. വാർദ്ധക്യത്തിന്റെ നോവും പേറിയാണ് ഈ 'അമ്മ തന്റെ മകന്റെ ഓർമ്മകൾ തേടി ഒരു കുഞ്ഞ് വീട് ആഗ്രഹിക്കുന്നത്.

ജോയിയുടെ മരണത്തിനു കാരണമായ ആമയിഴഞ്ചാനിലെ മാലിന്യ നീക്കത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ വകുപ്പുകളും റെയില്‍വേയും ഏറ്റെടുക്കാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ യോഗ തീരുമാന പ്രകാരം മാലിന്യം നീക്കാന്‍ 63 ലക്ഷം രൂപയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കിയെങ്കിലും സഹകരിക്കാന്‍ റെയില്‍വേ തയാറായില്ല. ഇതോടെ റെയില്‍വേ കനാലില്‍ മാലിന്യം അതേപടി കിടക്കുകയാണ്.

റെയില്‍വേ ഭൂമിയായതിനാല്‍ അവരാണ് മാലിന്യം മാറ്റേണ്ടതെന്ന് കോര്‍പ്പറേഷന്‍ വാദം. ഞങ്ങളുടെ പണിയല്ലെന്ന് റെയില്‍വേയും പറയുന്നു. ജോയി ഇല്ലാതായിട്ടും ഈ തര്‍ക്കം തുടര്‍ന്നപ്പോള്‍ ജലസേചന വകുപ്പും റെയില്‍വേയും സഹകരിച്ച് മാലിന്യംനീക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

120 മീറ്റററിലെ മാലിന്യം നീക്കാന്‍ 63 ലക്ഷംരൂപയുടെ പദ്ധതി ജലസേചനവകുപ്പ് തയാറാക്കി റെയില്‍വേക്ക് കൈമാറി. പിന്നീട് റെയില്‍വേ ആ വഴിക്ക് വന്നില്ല. ജലസേചനവകുപ്പും പദ്ധതി കീശയിലിട്ട് മിണ്ടാതിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends