Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ജോയി മരിച്ചിട്ട് ഒരു മാസം; അമ്മയ്ക്ക് ഒരു സഹായവും നൽകാതെ റെയിൽവേ:- വീടെന്ന ഉറപ്പും നടപ്പായില്ല...

13 AUGUST 2024 04:15 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ചിട്ട് ഇന്ന് ഒരു മാസമാകുമ്പോളും ജോയിയുടെ അമ്മയ്ക്ക് ഒരു സഹായവും നൽകാതെ റെയിൽവേ. അടച്ചുറപ്പുള്ള വീടിനായി കാത്തിരിക്കുകയാണ് ജോയിയുടെ അമ്മ മെൽഹി. സർക്കാർ അടിയന്തിര സാമ്പത്തിക സഹായം 10 ലക്ഷം നൽകിയെങ്കിലും സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുമെന്ന സർക്കാർ പ്രഖ്യാപനം എങ്ങുമെത്തിയില്ല. നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും, അടുത്ത മഴയ്ക്ക് മുമ്പ് വീട് കിട്ടിയിരുന്നെങ്കിൽ സഹായമായേനെ എന്നും ജോയിയുടെ 'അമ്മ പ്രതികരിച്ചു.

മകൻ ഓർമയായിട്ട് ആദ്യമായി തിരിച്ച് വീട്ടിലേയ്ക്ക് എത്തി. ജോയിയുടെ മരണ ശേഷം അമ്മ കല്ലിടുക്കുകൾ താണ്ടി ആ വീട്ടിലേയ്ക്ക് എത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈ 13 ന് പുലർച്ചെ 5.10നാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്ന ജോലിക്കായി ജോയ് ഇവിടെ നിന്ന് പുറപ്പെടുന്നത്. ജോയിയുടെ ഷർട്ടും, പായും തലയിണയും ചെരുപ്പുമെല്ലാം അമ്മയ്ക്ക് ഓരോ ഓർമകളാണ്. അത് ഇന്നും ജോയ്തന്നെയാണെന്ന് അമ്മ വിശ്വസിക്കുന്നു. വീട്ടിലേക്ക് നടന്ന് കയറേണ്ട വഴി ഇടിഞ്ഞു വീണു. വാർദ്ധക്യത്തിന്റെ നോവും പേറിയാണ് ഈ 'അമ്മ തന്റെ മകന്റെ ഓർമ്മകൾ തേടി ഒരു കുഞ്ഞ് വീട് ആഗ്രഹിക്കുന്നത്.

ജോയിയുടെ മരണത്തിനു കാരണമായ ആമയിഴഞ്ചാനിലെ മാലിന്യ നീക്കത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ വകുപ്പുകളും റെയില്‍വേയും ഏറ്റെടുക്കാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ യോഗ തീരുമാന പ്രകാരം മാലിന്യം നീക്കാന്‍ 63 ലക്ഷം രൂപയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കിയെങ്കിലും സഹകരിക്കാന്‍ റെയില്‍വേ തയാറായില്ല. ഇതോടെ റെയില്‍വേ കനാലില്‍ മാലിന്യം അതേപടി കിടക്കുകയാണ്.

റെയില്‍വേ ഭൂമിയായതിനാല്‍ അവരാണ് മാലിന്യം മാറ്റേണ്ടതെന്ന് കോര്‍പ്പറേഷന്‍ വാദം. ഞങ്ങളുടെ പണിയല്ലെന്ന് റെയില്‍വേയും പറയുന്നു. ജോയി ഇല്ലാതായിട്ടും ഈ തര്‍ക്കം തുടര്‍ന്നപ്പോള്‍ ജലസേചന വകുപ്പും റെയില്‍വേയും സഹകരിച്ച് മാലിന്യംനീക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

120 മീറ്റററിലെ മാലിന്യം നീക്കാന്‍ 63 ലക്ഷംരൂപയുടെ പദ്ധതി ജലസേചനവകുപ്പ് തയാറാക്കി റെയില്‍വേക്ക് കൈമാറി. പിന്നീട് റെയില്‍വേ ആ വഴിക്ക് വന്നില്ല. ജലസേചനവകുപ്പും പദ്ധതി കീശയിലിട്ട് മിണ്ടാതിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (6 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (7 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (8 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (9 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (9 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (10 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (11 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends