Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം....ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.... പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് സൂചന


ബീഹാറില്‍ നിന്ന് കേരളത്തിലേക്ക്... ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍, അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി


ശബരിമല സ്വർണകവർച്ച.... ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... . ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും...

ജോയി മരിച്ചിട്ട് ഒരു മാസം; അമ്മയ്ക്ക് ഒരു സഹായവും നൽകാതെ റെയിൽവേ:- വീടെന്ന ഉറപ്പും നടപ്പായില്ല...

13 AUGUST 2024 04:15 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ചിട്ട് ഇന്ന് ഒരു മാസമാകുമ്പോളും ജോയിയുടെ അമ്മയ്ക്ക് ഒരു സഹായവും നൽകാതെ റെയിൽവേ. അടച്ചുറപ്പുള്ള വീടിനായി കാത്തിരിക്കുകയാണ് ജോയിയുടെ അമ്മ മെൽഹി. സർക്കാർ അടിയന്തിര സാമ്പത്തിക സഹായം 10 ലക്ഷം നൽകിയെങ്കിലും സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുമെന്ന സർക്കാർ പ്രഖ്യാപനം എങ്ങുമെത്തിയില്ല. നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും, അടുത്ത മഴയ്ക്ക് മുമ്പ് വീട് കിട്ടിയിരുന്നെങ്കിൽ സഹായമായേനെ എന്നും ജോയിയുടെ 'അമ്മ പ്രതികരിച്ചു.

മകൻ ഓർമയായിട്ട് ആദ്യമായി തിരിച്ച് വീട്ടിലേയ്ക്ക് എത്തി. ജോയിയുടെ മരണ ശേഷം അമ്മ കല്ലിടുക്കുകൾ താണ്ടി ആ വീട്ടിലേയ്ക്ക് എത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈ 13 ന് പുലർച്ചെ 5.10നാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്ന ജോലിക്കായി ജോയ് ഇവിടെ നിന്ന് പുറപ്പെടുന്നത്. ജോയിയുടെ ഷർട്ടും, പായും തലയിണയും ചെരുപ്പുമെല്ലാം അമ്മയ്ക്ക് ഓരോ ഓർമകളാണ്. അത് ഇന്നും ജോയ്തന്നെയാണെന്ന് അമ്മ വിശ്വസിക്കുന്നു. വീട്ടിലേക്ക് നടന്ന് കയറേണ്ട വഴി ഇടിഞ്ഞു വീണു. വാർദ്ധക്യത്തിന്റെ നോവും പേറിയാണ് ഈ 'അമ്മ തന്റെ മകന്റെ ഓർമ്മകൾ തേടി ഒരു കുഞ്ഞ് വീട് ആഗ്രഹിക്കുന്നത്.

ജോയിയുടെ മരണത്തിനു കാരണമായ ആമയിഴഞ്ചാനിലെ മാലിന്യ നീക്കത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ വകുപ്പുകളും റെയില്‍വേയും ഏറ്റെടുക്കാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ യോഗ തീരുമാന പ്രകാരം മാലിന്യം നീക്കാന്‍ 63 ലക്ഷം രൂപയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കിയെങ്കിലും സഹകരിക്കാന്‍ റെയില്‍വേ തയാറായില്ല. ഇതോടെ റെയില്‍വേ കനാലില്‍ മാലിന്യം അതേപടി കിടക്കുകയാണ്.

റെയില്‍വേ ഭൂമിയായതിനാല്‍ അവരാണ് മാലിന്യം മാറ്റേണ്ടതെന്ന് കോര്‍പ്പറേഷന്‍ വാദം. ഞങ്ങളുടെ പണിയല്ലെന്ന് റെയില്‍വേയും പറയുന്നു. ജോയി ഇല്ലാതായിട്ടും ഈ തര്‍ക്കം തുടര്‍ന്നപ്പോള്‍ ജലസേചന വകുപ്പും റെയില്‍വേയും സഹകരിച്ച് മാലിന്യംനീക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

120 മീറ്റററിലെ മാലിന്യം നീക്കാന്‍ 63 ലക്ഷംരൂപയുടെ പദ്ധതി ജലസേചനവകുപ്പ് തയാറാക്കി റെയില്‍വേക്ക് കൈമാറി. പിന്നീട് റെയില്‍വേ ആ വഴിക്ക് വന്നില്ല. ജലസേചനവകുപ്പും പദ്ധതി കീശയിലിട്ട് മിണ്ടാതിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക്  (49 minutes ago)

കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി  (1 hour ago)

യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന നല്ല കാലമാണിത്  (2 hours ago)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ..അനുകൂലമായ ഒരു ദിനമാണിത്.  (2 hours ago)

കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി ...  (2 hours ago)

സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം  (3 hours ago)

ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി  (3 hours ago)

ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ...  (3 hours ago)

സൗദിയിൽ തീഗോളമായി ബസ് 42 പേർ വെന്ത് മരിച്ചു മരിച്ചവരിൽ 11 കുട്ടികൾ ഒരാൾ രക്ഷപ്പെട്ടു...!  (3 hours ago)

പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്  (3 hours ago)

ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര  (3 hours ago)

റാത്തറിനെ വളഞ്ഞ് കാശ്മീരി സ്ത്രീകൾ കുഞ്ഞുങ്ങളെ പെറ്റു പെരുക്കാൻ ഉകാസയുടെ മുന്നറിയിപ്പ് ഡയറിയിൽ തെളിവ്  (3 hours ago)

പന്ത്രണ്ട് വിളക്ക് ഉത്സവത്തിനു ഇന്ന് തുടക്കമായി  (3 hours ago)

ഉകാസയുടെ നെഞ്ചത്ത് റീത്ത് അൽ-ഫലാഹ് ഇടിച്ച് നിരത്തും OPERATION 'D-6' ATTACK ചുട്ടെരിച്ച് NIA കാലൻ ഡോ. ഷഹീന് മൂന്നാംമുറ..!  (4 hours ago)

Malayali Vartha Recommends