Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


28 വർഷത്തിനു ശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...

പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ; മരണത്തിലേയ്ക്ക് നയിച്ചത് കടബാധ്യത അല്ലെന്ന് സൂചന...

30 OCTOBER 2024 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിലെ സ്വർണ്ണപ്പാളിക്കവർച്ചയിലെ അന്വേഷണം നീണ്ടതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറി.... പുതിയ ഭരണസമിതിയെ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ല മുൻ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെ എം ജോസഫ് അന്തരിച്ചു...

കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമനില തെറ്റി അമ്മൂമ്മ തൊണ്ട കുഴിക്ക് കുത്തി..! ആ കിടപ്പ് മുറിയിൽ സംഭവിച്ചത് ഇത്

സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവ്.. കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കും... ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ

അപ്രതീക്ഷിത വിയോ​ഗം.... ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാറശാല യൂട്യൂബ് വ്ലോഗർമാരുടെ ദുരൂഹ മരണത്തിൽ പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ ഫോണുകൾ ലോക്കായതിനാൽ ഫൊറൻസിക് പരിശോധനയിൽ മാത്രമേ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂ. അധികം സുഹൃദ്‌വലയം ഇല്ലാത്ത ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാര്യവും അധികമാർക്കും അറിയില്ലെന്നും പൊലീസ് പറയുന്നു.

സെൽവരാജ്,പ്രിയലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. പ്രിയ കൊല്ലപ്പെട്ടു 12 മണിക്കൂറിനു ശേഷമാണ് സെൽവരാജ് ആത്മഹത്യ ചെയ്തത്. പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലിൽ വിടപറയുന്ന മട്ടിലുള്ള പാട്ട് സെൽവരാജ് അപ്‌ലോഡ് ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടും ഇതു ശരിവയ്ക്കുന്നു. വിശദമായ റിപ്പോർട്ട് 2 ദിവസം കഴിഞ്ഞ് ലഭിക്കും. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്.

എല്ലാ സാധ്യതകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണ്‍ പറഞ്ഞു. തുടര്‍ച്ചയായി ഇവരിലാരും ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പ്രിയലതയുടെ കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയ പാട് കണ്ടതിനാലാണ് സെല്‍വരാജ് കൊലപ്പെടുത്തിയെന്ന സംശയം പൊലീസിന് ഉണ്ടായത്. പിന്നീട് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് ശരി വയ്ക്കുന്നുണ്ട്.

ദമ്പതികളുടെ മരണത്തിലെ ദുരൂഹതകൾ നീക്കാനായി പൊലീസിലെ ഫിംഗർപ്രിന്റ്,സൈബർ സെൽ വിദഗ്ദ്ധരുടെ പരിശോധന പുരോഗമിക്കുന്നു.ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിത്തിരിവാകുമെന്നാണ് പൊലീസ് പറയുന്നത്. അടുത്തക്കാലത്ത് ഇരുവരും തമ്മിൽ ചില സ്വരച്ചേർച്ചഇല്ലായിരുന്നതായി സമീപവാസികൾക്ക് അതറിയാൻ കഴിഞ്ഞില്ല. എന്നാൽ യുട്യൂബിലെ പ്രിയയുടെ പ്രതികരണങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമായിരുന്നുവെന്നും ചാനൽ സുഹൃത്തുക്കൾ പറയുന്നുണ്ട്. ജോലി സ്ഥലങ്ങളിൽ തങ്ങിനിന്നുള്ള പണികളായതിനാൽ സെൽവരാജ് ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഒരാഴ്ച കഴിഞ്ഞേ തിരികെ വീട്ടിലെത്താറുള്ളൂ.

യുട്യൂബ് ചാനലിന് 19,000ൽപ്പരം സബ്സ്‌ക്രൈബേർമാർ ഉള്ളതിനാൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും ലൈവും മറ്റും പ്രിയലത തനിച്ച് ചെയ്തിരുന്നു. ചാനലിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സെൽവരാജും പ്രിയയും തമ്മിൽ ഉണ്ടായിരുന്നതായും ഇത് പിന്നീട് കൊലയ്ക്ക് കാരണമായിരിക്കാമെന്നുമാണ് ചിലർ പറയുന്നത്.എന്തായാലും മരണകാരണം സാമ്പത്തിക വിഷയമല്ലെന്നാണ് പൊലീസിന്റെ നിഗമനം.അതുകൊണ്ടാണ് ഇരുവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രിയലതയുടെ മരണകാരണം കഴുത്ത് ഞെരിച്ചതാണെന്നും പ്രിയയുടെ മൃതശരീരത്തിന് ഭർത്താവ് സെൽവരാജിന്റെ മൃതശരീരത്തെക്കാൾ കൂടുതൽ പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങളുടെ പഴക്കം കണക്കാക്കുമ്പോൾ 12 മണിക്കൂർ ഇടവേളയുള്ളതായും,ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനായി മാറ്റുമ്പോൾ പ്രിയയുടെ മൃതദേഹം അഴുകിത്തുടങ്ങിയതായും പറയുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് യൂട്യൂബിൽ പോസ്റ്റ് ചെയ്ത അവസാനത്തെ വീഡിയോ കണ്ടത് ഒന്നര ലക്ഷത്തിലേറെപ്പേരാണ്.എന്നാൽ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രിയ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അങ്ങനെയാണെങ്കിൽ ഇരുവരും ചേർന്നുള്ള ഫോട്ടോകൾ സഹിതമുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരിക്കും സെൽവരാജ് ആത്മഹത്യ ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിൽ എത്തിയ അമ്മയെ ബസ് സ്റ്റോപ്പിൽ എത്തിക്കാൻ പ്രിയലത സ്കൂട്ടറിൽ പുറത്തേക്ക് പോകുന്നതാണ് സമീപ വീട്ടുകാർ അവസാനമായി കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.52നു മരണസന്ദേശം വ്യക്തമാക്കുന്നതു പോലുള്ള, സിനിമാ ഗാനം ചേർത്തുള്ള വിഡിയോ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും സെൽവരാജ് മനഃപൂർവം ചെയ്തതാണെന്ന സംശയം പൊലീസിനുണ്ട്.

ഇതിന് പുറമെ അവസാനം പ്രിയലത വന്ന ലൈവ് വീഡിയോയില്‍ അവര്‍ വൈകാരികമാവുന്നുണ്ട്. മരണത്തിന് തൊട്ടുമുന്നേയുള്ള ലൈവ് ആറ് മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതാണ്. തുടക്കത്തില്‍ വളരെ സന്തോഷവതിയായി എല്ലാവര്‍ക്കും മറുപടി പറയുന്ന പ്രിയലത പകുതിയോളം എത്തുമ്പോള്‍ പൊട്ടിക്കരയുന്നുണ്ട്. സ്‌നേഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് കരയുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.52-നാണ് പ്രിയലത വീഡിയോ പങ്കുവെച്ചത്. സ്‌നേഹമുള്ളവര്‍ അവരെ സ്വാതന്ത്ര്യത്തോടെ വിടണമെന്നും അല്ലാത്തത് സ്വാര്‍ത്ഥതയാണെന്നുമാണ് പറയുന്നത്. അതിനിടെയാണ് പ്രിയലത കരയുന്നത്. നമ്മള്‍ കാരണം അവരുടെ മനസ്സ് വേദനിക്കരുതെന്നും പ്രിയലത മറുപടി നല്‍കുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് സെല്‍വരാജ് വീട്ടിലേക്കു പോകുന്നതു കണ്ട അയല്‍വാസിയുണ്ട്. അങ്ങനെ എങ്കില്‍ ഭാര്യയെ കൊന്ന ശേഷം സെല്‍വരാജ് വീട്ടിന് പുറത്തേക്ക് പോയിട്ടുമുണ്ട്. അല്ലാത്ത പക്ഷം പ്രിയയുടേയും സെല്‍വരാജിന്റേയും മരണങ്ങളില്‍ ഗൂഡാലോചനയും വ്യക്തമാകും. മകള്‍ വിവാഹത്തിനുശേഷം കോവളത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. സെല്‍വരാജ് കെട്ടിടനിര്‍മാണ ത്തൊഴിലാളിയാണ്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു, വിവാഹ ശേഷവും മാതൃകാ ദമ്പതികളായി തുടര്‍ന്നു അവര്‍. ഇതിനിടെയില്‍ മകളുടെ വിവാഹവും വീട് നിര്‍മ്മാണവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ശനിയാഴ്ച രാവിലെ ഇരുവരുടെയും ഫോണിലേക്ക് വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് മകന്‍ വീട്ടിലേക്ക് വരുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എങ്കിലും വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വീടിനകത്തുളള മുറിയില്‍ പ്രിയ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നല്ല സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും ഇന്ന് അവസരം ലഭിക്കും.  (42 minutes ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടില്ല...  (46 minutes ago)

കെ എം ജോസഫ് അന്തരിച്ചു... സംസ്കാരം നാളെ പയ്യാമ്പലത്ത് ...  (55 minutes ago)

കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമനില തെറ്റി അമ്മൂമ്മ തൊണ്ട കുഴിക്ക് കുത്തി..! ആ കിടപ്പ് മുറിയിൽ സംഭവിച്ചത് ഇത്  (1 hour ago)

ഇന്ന് പുലർച്ചെ കുവൈത്തിൽ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ച് ഇന്ത്യൻ എംബസി അധികൃതരും വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരും  (1 hour ago)

പവന് 320 രൂപയുടെ വർദ്ധനവ്  (1 hour ago)

ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ  (2 hours ago)

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

ഷാഫി സ്റ്റേജിൽ നിന്ന് ഇറങ്ങിയതും മുണ്ടും മടക്കി DYFI-ക്കാർ എത്തി...! ചമ്മി നാറി.ഷാഫി പേടിയിൽ CPM  (2 hours ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി  (2 hours ago)

കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ  (3 hours ago)

യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ  (3 hours ago)

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (4 hours ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (4 hours ago)

ആകാംക്ഷയോടെ ആരാധകർ  (4 hours ago)

Malayali Vartha Recommends