Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും

പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ; മരണത്തിലേയ്ക്ക് നയിച്ചത് കടബാധ്യത അല്ലെന്ന് സൂചന...

30 OCTOBER 2024 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

മണർക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽനിന്ന് പുക ഉയർന്നു... വാഹനം നിർത്തി റോഡിൽ ഇരുന്ന് പരിശോധിച്ച യുവാവ് കാറിടിച്ച് മരിച്ചു

  കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞു വീണു.. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വളയം മാത്രമല്ല മൈക്കും പിടിക്കും... ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന് അരങ്ങേറ്റം കുറിക്കും

ശബരിമലയിൽ പ്രധാനമന്ത്രി ഭക്തർ കാത്തിരുന്ന മുഹൂർത്തം ഉറപ്പ് കൃഷ്ണദാസിന്

സങ്കടക്കാഴ്ചയായി... എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ചതിനു പിന്നാലെ അച്ഛനും...

പാറശാല യൂട്യൂബ് വ്ലോഗർമാരുടെ ദുരൂഹ മരണത്തിൽ പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ ഫോണുകൾ ലോക്കായതിനാൽ ഫൊറൻസിക് പരിശോധനയിൽ മാത്രമേ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂ. അധികം സുഹൃദ്‌വലയം ഇല്ലാത്ത ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാര്യവും അധികമാർക്കും അറിയില്ലെന്നും പൊലീസ് പറയുന്നു.

സെൽവരാജ്,പ്രിയലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. പ്രിയ കൊല്ലപ്പെട്ടു 12 മണിക്കൂറിനു ശേഷമാണ് സെൽവരാജ് ആത്മഹത്യ ചെയ്തത്. പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലിൽ വിടപറയുന്ന മട്ടിലുള്ള പാട്ട് സെൽവരാജ് അപ്‌ലോഡ് ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടും ഇതു ശരിവയ്ക്കുന്നു. വിശദമായ റിപ്പോർട്ട് 2 ദിവസം കഴിഞ്ഞ് ലഭിക്കും. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്.

എല്ലാ സാധ്യതകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണ്‍ പറഞ്ഞു. തുടര്‍ച്ചയായി ഇവരിലാരും ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പ്രിയലതയുടെ കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയ പാട് കണ്ടതിനാലാണ് സെല്‍വരാജ് കൊലപ്പെടുത്തിയെന്ന സംശയം പൊലീസിന് ഉണ്ടായത്. പിന്നീട് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് ശരി വയ്ക്കുന്നുണ്ട്.

ദമ്പതികളുടെ മരണത്തിലെ ദുരൂഹതകൾ നീക്കാനായി പൊലീസിലെ ഫിംഗർപ്രിന്റ്,സൈബർ സെൽ വിദഗ്ദ്ധരുടെ പരിശോധന പുരോഗമിക്കുന്നു.ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിത്തിരിവാകുമെന്നാണ് പൊലീസ് പറയുന്നത്. അടുത്തക്കാലത്ത് ഇരുവരും തമ്മിൽ ചില സ്വരച്ചേർച്ചഇല്ലായിരുന്നതായി സമീപവാസികൾക്ക് അതറിയാൻ കഴിഞ്ഞില്ല. എന്നാൽ യുട്യൂബിലെ പ്രിയയുടെ പ്രതികരണങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമായിരുന്നുവെന്നും ചാനൽ സുഹൃത്തുക്കൾ പറയുന്നുണ്ട്. ജോലി സ്ഥലങ്ങളിൽ തങ്ങിനിന്നുള്ള പണികളായതിനാൽ സെൽവരാജ് ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഒരാഴ്ച കഴിഞ്ഞേ തിരികെ വീട്ടിലെത്താറുള്ളൂ.

യുട്യൂബ് ചാനലിന് 19,000ൽപ്പരം സബ്സ്‌ക്രൈബേർമാർ ഉള്ളതിനാൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും ലൈവും മറ്റും പ്രിയലത തനിച്ച് ചെയ്തിരുന്നു. ചാനലിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സെൽവരാജും പ്രിയയും തമ്മിൽ ഉണ്ടായിരുന്നതായും ഇത് പിന്നീട് കൊലയ്ക്ക് കാരണമായിരിക്കാമെന്നുമാണ് ചിലർ പറയുന്നത്.എന്തായാലും മരണകാരണം സാമ്പത്തിക വിഷയമല്ലെന്നാണ് പൊലീസിന്റെ നിഗമനം.അതുകൊണ്ടാണ് ഇരുവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രിയലതയുടെ മരണകാരണം കഴുത്ത് ഞെരിച്ചതാണെന്നും പ്രിയയുടെ മൃതശരീരത്തിന് ഭർത്താവ് സെൽവരാജിന്റെ മൃതശരീരത്തെക്കാൾ കൂടുതൽ പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങളുടെ പഴക്കം കണക്കാക്കുമ്പോൾ 12 മണിക്കൂർ ഇടവേളയുള്ളതായും,ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനായി മാറ്റുമ്പോൾ പ്രിയയുടെ മൃതദേഹം അഴുകിത്തുടങ്ങിയതായും പറയുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് യൂട്യൂബിൽ പോസ്റ്റ് ചെയ്ത അവസാനത്തെ വീഡിയോ കണ്ടത് ഒന്നര ലക്ഷത്തിലേറെപ്പേരാണ്.എന്നാൽ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രിയ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അങ്ങനെയാണെങ്കിൽ ഇരുവരും ചേർന്നുള്ള ഫോട്ടോകൾ സഹിതമുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരിക്കും സെൽവരാജ് ആത്മഹത്യ ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിൽ എത്തിയ അമ്മയെ ബസ് സ്റ്റോപ്പിൽ എത്തിക്കാൻ പ്രിയലത സ്കൂട്ടറിൽ പുറത്തേക്ക് പോകുന്നതാണ് സമീപ വീട്ടുകാർ അവസാനമായി കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.52നു മരണസന്ദേശം വ്യക്തമാക്കുന്നതു പോലുള്ള, സിനിമാ ഗാനം ചേർത്തുള്ള വിഡിയോ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും സെൽവരാജ് മനഃപൂർവം ചെയ്തതാണെന്ന സംശയം പൊലീസിനുണ്ട്.

ഇതിന് പുറമെ അവസാനം പ്രിയലത വന്ന ലൈവ് വീഡിയോയില്‍ അവര്‍ വൈകാരികമാവുന്നുണ്ട്. മരണത്തിന് തൊട്ടുമുന്നേയുള്ള ലൈവ് ആറ് മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതാണ്. തുടക്കത്തില്‍ വളരെ സന്തോഷവതിയായി എല്ലാവര്‍ക്കും മറുപടി പറയുന്ന പ്രിയലത പകുതിയോളം എത്തുമ്പോള്‍ പൊട്ടിക്കരയുന്നുണ്ട്. സ്‌നേഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് കരയുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.52-നാണ് പ്രിയലത വീഡിയോ പങ്കുവെച്ചത്. സ്‌നേഹമുള്ളവര്‍ അവരെ സ്വാതന്ത്ര്യത്തോടെ വിടണമെന്നും അല്ലാത്തത് സ്വാര്‍ത്ഥതയാണെന്നുമാണ് പറയുന്നത്. അതിനിടെയാണ് പ്രിയലത കരയുന്നത്. നമ്മള്‍ കാരണം അവരുടെ മനസ്സ് വേദനിക്കരുതെന്നും പ്രിയലത മറുപടി നല്‍കുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് സെല്‍വരാജ് വീട്ടിലേക്കു പോകുന്നതു കണ്ട അയല്‍വാസിയുണ്ട്. അങ്ങനെ എങ്കില്‍ ഭാര്യയെ കൊന്ന ശേഷം സെല്‍വരാജ് വീട്ടിന് പുറത്തേക്ക് പോയിട്ടുമുണ്ട്. അല്ലാത്ത പക്ഷം പ്രിയയുടേയും സെല്‍വരാജിന്റേയും മരണങ്ങളില്‍ ഗൂഡാലോചനയും വ്യക്തമാകും. മകള്‍ വിവാഹത്തിനുശേഷം കോവളത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. സെല്‍വരാജ് കെട്ടിടനിര്‍മാണ ത്തൊഴിലാളിയാണ്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു, വിവാഹ ശേഷവും മാതൃകാ ദമ്പതികളായി തുടര്‍ന്നു അവര്‍. ഇതിനിടെയില്‍ മകളുടെ വിവാഹവും വീട് നിര്‍മ്മാണവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ശനിയാഴ്ച രാവിലെ ഇരുവരുടെയും ഫോണിലേക്ക് വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് മകന്‍ വീട്ടിലേക്ക് വരുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എങ്കിലും വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വീടിനകത്തുളള മുറിയില്‍ പ്രിയ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽനിന്ന് പുക ... റോഡിൽ ഇരുന്ന് പരിശോധിച്ച യുവാവ് ഇതേ ദിശയിൽ നിന്നുതന്നെ എത്തിയ കാർ  (23 minutes ago)

യുവാവ് കുഴഞ്ഞു വീണു.  (43 minutes ago)

ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന് അരങ്ങേറ്റം കുറിക്കും  (1 hour ago)

ശബരിമലയിൽ പ്രധാനമന്ത്രി ഭക്തർ കാത്തിരുന്ന മുഹൂർത്തം ഉറപ്പ് കൃഷ്ണദാസിന്  (1 hour ago)

മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ അച്ഛനും മരണത്തിന് കീഴടങ്ങി.  (1 hour ago)

WE ARE WAITING.... രാഹുൽ വരും ..വന്നിരിക്കും പക്ഷേ കോൺഗ്രസ്സിന് കുത്തില്ല..! ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്ക്  (1 hour ago)

11 ദിവസമായി ഇട്ടതുണിയോടെ രാഹുൽ ഈശ്വറിന്റെ സമനില തെറ്റി..കിളിപോയ അവസ്ഥ...? പുതിയ വീഡിയോ ഞെട്ടിക്കുന്നത്  (1 hour ago)

രാഹുലിനെ തൊടേണ്ട മിസ്റ്റർ പിണറായി..വോട്ട് ഇട്ടിട്ടുവേണം മലചവിട്ടാൻ..! കരണക്കുറ്റി തകർത്ത് ശോഭ  (1 hour ago)

പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ  (2 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി  (2 hours ago)

രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു..  (2 hours ago)

കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി  (2 hours ago)

തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ  (3 hours ago)

ഇബിജി ഗ്രൂപ്പ് 'നാരി ശക്തി'  (3 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്  (3 hours ago)

Malayali Vartha Recommends