Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിജോയുടെ ഭാര്യക്ക് മാസം 2 ലക്ഷം വരുമാനം..! 40000 രൂപ റിജോയുടെ അക്കൗണ്ടിൽ..! 70 ലക്ഷത്തിന്റെ വീട്

19 FEBRUARY 2025 12:41 PM IST
മലയാളി വാര്‍ത്ത
ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നു 15 ലക്ഷം രൂപ കവർന്ന കേസിൽ ഞായറാഴ്ച അറസ്റ്റിലായ പോട്ട ആശാരിപ്പാറ സ്വദേശി തെക്കൻ റിജോ ആന്റണി ഒറ്റയ്ക്കാണു കവർച്ച നടത്തിയതെന്നു പൊലീസിനോട് ആവർത്തിച്ചു. 14 ദിവസത്തേക്കു റിമാൻഡിലായ പ്രതി വിയ്യൂർ ജയിലിലായിരുന്നു. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയപ്പോഴാണ് പ്രതി ബാഹ്യസഹായങ്ങളൊന്നും ലഭിച്ചില്ലെന്ന മൊഴി ആവർത്തിച്ചത്. പ്രതിയിൽ നിന്നു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണെന്നു പൊലീസ് അറിയിച്ചു. 2 ദിവസത്തേക്കാണു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.           ഇന്നു വൈകിട്ടോ നാളെ രാവിലെയോ തിരികെ ഹാജരാക്കും.പോട്ടയിലെ ബാങ്ക് കവർച്ചാ കേസിലെ പ്രതി റിജോ ആന്റണിയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസം വിട്ടുതരണമെന്ന കസ്റ്റഡി അപേക്ഷ മജിസ്‌ട്രേട്ട് വി.എസ്.സവിത അനുവദിച്ചില്ല. വ്യാഴാഴ്ച രാവിലെ 11ന് കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കവർച്ചയ്ക്കും തുടർന്നുള്ള രക്ഷപ്പെടലിനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പ്രതിയെ പോട്ടയിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുക്കും. ഞായറാഴ്ച രാത്രിയാണ് റിജോയെ പോട്ട ആശാരിപ്പാറയിലെ വീട്ടിൽ നിന്ന് പിടികൂടിയത്.

പ്രതി മുൻപു കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിച്ചെങ്കിലും അതു സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിച്ചില്ല. നേരത്തെ മേലൂരിൽ താമസിച്ചിരുന്ന റിജോ രണ്ടര വർഷം മുൻപാണു ആശാരിപ്പാറയിൽ വീടു വാങ്ങിയത്. 70  ലക്ഷം രൂപയ്ക്കാണു 10 സെന്റ് സ്ഥലവും വീടും വാങ്ങിയത്. ഇതിൽ 40 ലക്ഷം രൂപ കടം ഉണ്ടായിരുന്നെങ്കിലും കുവൈത്തിൽ നഴ്സായ ഭാര്യയാണ് ഇതിന്റെ മാസ അടവ് നടത്തുന്നത്. 2 ലക്ഷത്തിലേറെ രൂപ മാസ വേതനമുള്ള ഭാര്യ 40,000 രൂപ മാസം തോറും വീട്ടുചെലവിനും അയച്ചു നൽകാറുണ്ട്. എന്നാൽ പ്രതിയുടെ ധൂർത്തു കാരണം കൂടുതൽ കടം കയറി. ഇതു വീട്ടാനാണു കവർച്ച ആസൂത്രണം ചെയ്തതെന്നാണ് റിജോയുടെ മൊഴി.    

ജീവനക്കാരുടെ ഫോണുകൾ കസ്റ്റഡിയിൽ
കവർച്ച നടന്ന ഫെഡറൽ ബാങ്ക് പോട്ട ശാഖയിലെ ജീവനക്കാരുടെ ഫോണുകൾ സംഭവം നടന്ന ദിവസം തന്നെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പ്രതി അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും അവ തിരികെ നൽകിയില്ല. നടപടികൾ പൂർത്തിയാകാത്തതിനാലാണു തിരികെ നൽകാത്തതെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. പ്രതിക്കു ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചോയെന്ന് ആദ്യം സംശയിച്ച പൊലീസ് അക്കാര്യവും അന്വേഷിച്ചെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ഇതുവരെ ലഭിച്ച വിവരം. എന്നാലും ഈ ഫോണുകളിലേക്ക് എത്തിയ കോളുകളും സന്ദേശങ്ങളും പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്.പ്രതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് അതിലേക്ക് എത്തിയ കോളുകളും സന്ദേശങ്ങളും കൂടി വിശദമായി പരിശോധിക്കുന്നു.        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (2 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (2 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (3 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (3 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (3 hours ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (4 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (4 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (4 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (8 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (8 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (8 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (11 hours ago)

Malayali Vartha Recommends