Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്ടിയെന്ന് സൈബറിടം കത്തുന്ന പോര്!! ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ആനപ്പക

06 DECEMBER 2025 06:00 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ മാങ്കൂട്ടത്തിലും നേര്‍ക്കുനേര്‍ പോരിലേക്ക്. തന്റെ കൈയ്യില്‍ വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസിനെ അനുവദിക്കില്ല...അതിന് ഏതറ്റംവരെയും പോകുമെന്ന തീരുമാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഹൈക്കോടതിയില്‍ വന്‍ ട്വിസ്റ്റാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രാഹുലിനെ തത്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് സിപിഎം , ഡി വൈ എഫ് ഐ,എസ് എഫ് ഐ സംഘത്തിന് തിരിച്ചടി. മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസവും. പിണറായി പോലീസ് രാഹുലിന്റെ കൈയ്യില്‍ വിലങ്ങ് വെക്കുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു സിപിഎം സംഘങ്ങളെല്ലാം. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കിയപ്പോള്‍ രാഹുല്‍ കീഴടങ്ങുമെന്ന് എല്ലാവരും കരുതി. അയാളുടെ സുഹൃത്തുക്കള്‍ തന്നെ രാഹുലിനെ കോടതിയില്‍ എത്തിക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഏഅന്ന് നമ്മള്‍ കണ്ടതാണ് ഹൊസ്ദൂര്‍ഗ് കോടതി വളപ്പില്‍ പോലീസ് കാത്തുകെട്ടി നിന്നതും ഡിവൈഎഫ്‌ഐക്കാര്‍ പൊതിച്ചോറും കൊണ്ട് വന്നതുമൊക്കെ. പക്ഷെ നിരാശയായിരുന്നു ഫലം രാഹുല്‍ കീഴടങ്ങിയില്ല. ഹൈക്കോടതിക്ക് വെച്ച് പിടിച്ചു.

വിജയന്റെ പോലീസ് തന്റെ കൈയ്യില്‍ വിലങ്ങ് വെക്കുന്നത് തടയാന്‍ എന്തും ചെയ്യുമെന്ന് രാഹുല്‍ സുഹൃത്തുക്കളോട് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ അല്ല ആഭ്യന്തര മന്ത്രി പിണറായി വിജയനെ പലതവണ കയറി തോണ്ടിയിട്ടുണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. വ്യാജ വ്യാജ എന്ന് കരയാനല്ലാതെ എനിക്കെതിരെ ഒരു എഫ് ഐ ആര്‍ എടുപ്പിക്കാന്‍ നിന്റെയൊക്കെ ആഭ്യന്തര വാഴക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് ഒരുവേള പൊതുവേദിയില്‍ നിന്ന് അതിരുവിട്ട് വെല്ലുവിളിച്ചു രാഹുല്‍. അന്ന് സിപിഎമ്മിന്റെയും എസ് എഫ് ഐ, ഡി വൈ എഫ് ഐ കൂട്ടരുടേയും സൈബര്‍ ഗ്രൂപ്പുകളില്‍ വന്നൊരു കുറിപ്പുണ്ട്. പിണറായി വിജയന്റെ പോലീസ് ഒരിക്കല്‍ നിന്റെ കൈയ്യില്‍ വിലങ്ങ് വെപ്പിക്കുമെന്ന്. എടോ വിജയാ എന്ന് നീ സഖാവിനെ വിളിച്ചില്ലെ ആ വിളി വിജയന്‍ സഖാവ് കേള്‍ക്കും നിനക്കുള്ളത് പലിശയും മുതലും കൂട്ടുപലിശയും ചേര്‍ന്ന് തിരിച്ച് തരുമെന്ന്. പിണറായി പ്രത്യേക ജനുസാണെന്ന് മരുമോനെക്കൊണ്ടല്ല നിന്നെക്കൊണ്ട് തന്നെ പറയിക്കും മാങ്കൂട്ടമേയെന്ന് സൈബര്‍ ഗ്രൂപ്പുകളില്‍ നിറഞ്ഞ വെല്ലുവിളി.

അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതികൊടുക്കുന്നു തൊട്ടുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോകുന്നു. കേരളം പിന്നീട് ശ്രദ്ധിച്ച് കാണും ആ നിമിഷം മുതല്‍ സിപിഎം സൈബര്‍ ഗ്രൂപ്പ് സടകുടഞ്ഞെഴുന്നേറ്റു. വിജയന്റെ പോലീസിനെ പേടിച്ച് മാങ്കൂട്ടം ഓടി. കര്‍ണാടകയിലെ തേയിത്തോട്ടങ്ങളിലൂടെ ഓട്ടം, സത്യമംഗലം കാട്ടില്‍ പേടിച്ച് വിറച്ച് കഴിയുന്നു തുടങ്ങി സൈബര്‍ വാളുകളില്‍ ആഘോഷമാക്കി ഇടത് ഗ്രൂപ്പുകള്‍. പിണറായിയുടെ കൈയ്യില്‍ പരാതി കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ഓടിയ നീയാണോ വേട്ടാവളിയാ വിജയനെ കയറി തൊട്ടത് തുടങ്ങി പിന്നീടിങ്ങോട്ട് ആഭ്യന്തര മന്ത്രി പിണറായി വിജയന്റെ മാസ് വീഡിയോകള്‍ പടച്ചുവിടലായിരുന്നു സൈബര്‍ ഗ്രൂപ്പുകള്‍. ഇടത് കൂട്ടരെല്ലാം കാത്തിരുന്ന ശുഭമുഹൂര്‍ത്തമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൈയ്യില്‍ വിലങ്ങ് വീഴുന്നത്. എന്നാല്‍ അതുംകൂടി സംഭവിച്ചാല്‍ തന്റെ രാഷ്ട്രീയം അവസാനിച്ചെന്നും തലപൊക്കാന്‍ പോലും കഴിയാത്ത നിലയില്‍ ചവിട്ടി താഴ്ത്തപ്പെടുമെന്നും പിന്നീടൊരിക്കലും സിപിഎമ്മിനെതിരെ കത്തിക്കയറാന്‍ തനിക്ക് കഴിയില്ലെന്നും രാഹുലിന് അറിയാം. തിരുവനന്തപുരം കോടതിയും ഹൈക്കോടതിയിലും കൊടുത്ത ഹര്‍ജിയില്‍ രാഹുല്‍ ആവശ്യപ്പെട്ടതും അറസ്റ്റ് തടയണമെന്നാണ്. എന്നാല്‍ സെഷന്‍സ് കോടതി ഉത്തരവ് കനത്ത തിരിച്ചടി ആയിരുന്നു. അറസ്റ്റ് ചെയ്യാമെന്ന് ഉത്തരവിട്ടു. അതുകൊണ്ടാണ് വീണ്ടും ഒളിവില്‍ തുടരുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. തല്കാലത്തേക്ക് അറസ്റ്റ് പാടില്ലെന്ന ഉത്തരവ് രാഹുലിനെ സംബന്ധിച്ച് ചെറുതല്ല വലിയ ആശ്വാസമാണ്.

നമുക്ക് സോഷ്യല്‍മീഡിയയിലൂടെ വളര്‍ന്ന് വന്ന ആളാണ് രാഹുല്‍. പലപ്പോഴും പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അണികളില്‍ ആവേശം വിതറി തനിക്കായ് ഫാന്‍സ് ബേസ് ഉണ്ടാക്കിയെടുത്ത നേതാവാണ്. ഇപ്പോഴും ഈ കേസും പുക്കാറും വന്നിട്ടും രാഹുലിനെ പിന്തുണയ്ക്കുന്നവരില്‍ ഏറെയും സൈബര്‍ അണികളാണ്. അവരെ തൃപ്ത്തിപ്പെടുത്തിയാലേ ഇനിയും മുന്നോട്ട് പോകാനാകൂവെന്ന് കൃത്യമായ് രാഹുലിന് അറിയാം. പിണറായി പോലീസ് തൂക്കിയെടുത്താല്‍ തന്റെ സൈബര്‍ ആര്‍മിക്കും തലപൊക്കാന്‍ കഴിയില്ല ഇടത് സൈബര്‍ വെട്ടുകിളി കൂട്ടം അവരെ കൊത്തിപ്പറിക്കുമെന്ന് രാഹുലിന് അറിയാം. വിലങ്ങ് വെപ്പിക്കാന്‍ കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്ടിയെന്ന് രാഹുല്‍ ആര്‍മി ആഘോഷത്തില്‍. എന്നാല്‍ പിണറായി പോലീസിനെ പേടിച്ച് ഓടിത്തളര്‍ന്ന രാഹുല്‍ എന്ന് സിപിഎം ഗ്രൂപ്പുകള്‍ മൂര്‍ച്ചയേറിയ മറുപടി കൊടുക്കുന്നു. ചുരുക്കി പറഞ്ഞാല്‍ സൈബറിടത്താണ് ഇടത് രാഹുല്‍ ഗ്രൂപ്പ് പോര് നടക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിലംപൊത്തുമ്പോള്‍ ആര്‍പ്പുവിളിക്കുന്നത് കണ്ണൂര്‍ സഖാക്കള്‍. അവന്‍ ഞങ്ങളുടെ വൈകാരികതയില്‍ കൈവെച്ചു അന്നേ ഓങ്ങിവെച്ചതാണ് നിനക്കുള്ള പണി. ദിവ്യ മുതല്‍ ആകാശ് തില്ലങ്കേരി വരെയുള്ളവരുടെ ഫേസ്ബുക് വാളുകളില്‍ നിറയുന്നത് രാഹുല്‍ കുറിപ്പ്. ഇങ്ങ് തെക്കന്‍ കേരളത്തിലെ സിപിഎം കൂട്ടര്‍ക്കിടയില്‍പ്പോലും ഇത്ര ആഘോഷം ഇല്ല. അങ്ങ് വടക്ക് കണ്ണൂരുകാരുടെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാം പേരുകാരനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഉറപ്പിച്ച് പറയാം. കോടതി ജാമ്യം റദ്ദാക്കിയ തൊട്ടടുത്ത നിമിഷം പിപി ദിവ്യയുടെ പേജില്‍ ഇന്നത്തെ സന്തോഷം എന്ന കുറിപ്പില്‍ ഡിജെ ആഘോഷം. ഞങ്ങളുടെ കുഞ്ഞനന്തേട്ടനെ അപമാനിച്ചവന്‍ ചത്തുമലച്ചെന്ന് ആഘോഷിക്കുകയാണ് സഖാക്കള്‍. എടോ വിജയാ...കുഞ്ഞനന്തന്‍ ചത്തപ്പോള്‍ തുടങ്ങി സിപിഎമ്മിന്റെ വൈകാരികതയെ പലതവണ തോണ്ടിയിട്ടുണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍.

പി പി ദിവ്യയുടെ പോസ്റ്റ്...

ഇന്നത്തെ സന്തോഷം. .
കഴിഞ്ഞ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഞാന്‍ മറന്നിട്ടില്ല. ...രാഹുല്‍ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാന്‍ പ്രചാരണ ആയുധമായി എനിക്കെതിരെകള്ളകേസ് ചുമത്താന്‍ സമര പരമ്പര നടത്തി...വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബര്‍ ആക്രമണം. ..മറന്നിട്ടില്ല ഒന്നും
കര്‍മ്മ. .


കുഞ്ഞനന്തേട്ടന്റെ മകള്‍ ഷബ്‌ന കുറിച്ച വരികള്‍....
രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാഷ്ട്രീയ പതനം ഞാനേറെ ആസ്വദിക്കുന്നതിന് പിന്നില്‍ എന്റെ രാഷ്ട്രീയം ഒട്ടുമല്ല മറിച്ച് കേരള രാഷ്ട്രീയം ഇന്നോളം കണ്ടിട്ടില്ലാത്ത വൃത്തികെട്ട നാക്കിന്റെയും രാഷ്ട്രീയമര്യാദയില്ലായ്മയുടെയും ഒരേയൊരു പ്രതീകമാണ് അയാള്‍ എന്നത് മാത്രമാണ് .
ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എങ്ങനെയാകരുത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ പറയാനുള്ളൂ അത് രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലെ ആകരുത് അയാള്‍ടെ പുഴുത്ത നാക്ക് ഇനി കേരള രാഷ്ട്രീയത്തില്‍ ചലിക്കരുത് .....ഇതായിരുന്നു പി പി ദിവ്യയുടെ പ്രതികരണം


ഇടറാത്ത പതറാത്ത കാരിരുമ്പാല്‍ തീര്‍ത്ത കരളുറപ്പിന്‍ പേര് കുഞ്ഞനന്തന്‍
മറ്റെന്തും ഞങള്‍ സഹിക്കുമായിരുന്നു പക്ഷെ ഞങ്ങളുടെ രക്തസാക്ഷികളെ,
ഞങ്ങളുടെ കുഞ്ഞനന്തേട്ടനെ,
ഞങ്ങളുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും സ്‌നേഹത്തിന്റെ പൊതിച്ചോറിനെ അപമാനിച്ചു അത് ഞങ്ങള്‍ പൊറുക്കില്ല..
സകലതും ഓര്‍ത്തുവെക്കപ്പെടും, സകലതിനെ കുറിച്ചും ഓര്‍ത്തുവെക്കപ്പെടുമെന്ന് ആകാശ് തില്ലങ്കേരി കുറിച്ചു.

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രതിരോധം തീര്‍ക്കാന്‍ മുന്‍നിരയില്‍ നിന്നത് മുസ്ലിം ലീഗിന്റെ സൈബര്‍ പടയെന്ന ആരോപണം ശക്തമാകുന്നു. കാപ്‌സ്യൂളുകളായും പൊളിറ്റിക്കല്‍ നരേറ്റീവുകളായും കഴിഞ്ഞ ഒരു മാസത്തിലധികമായി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ലീഗിന്റെ സൈബര്‍ ഇടങ്ങള്‍ സജീവമാണ്. പോസ്റ്റുകള്‍ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ത്തുകയാണ് ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും സിപിഎം, ഡിവൈഎഫ്‌ഐ പ്രൊഫൈലുകളും. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് ലീഗ് സൈബര്‍ ഇടങ്ങളില്‍ വന്ന പോസ്റ്റുകള്‍ ആസൂത്രിതമാണെന്നാണ് വിമര്‍ശനങ്ങള്‍. ആറായിരത്തിലധികം ലീഗ് പ്രൊഫൈലുകളിലും വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂല പോസ്റ്റുകള്‍ പ്രചരിച്ചിരുന്നത്. യൂത്ത് ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഉള്‍പ്പടെ പാര്‍ട്ടി പരിപാടികള്‍ പ്രചരിപ്പിക്കാനും പാര്‍ട്ടിയെ പ്രതിരോധിക്കാനും ഉപയോഗിച്ചിരുന്ന പ്രൊഫൈലുകളിലും ഗ്രൂപ്പുകളുമാണ് രാഹുല്‍ മാങ്കൂട്ടത്തെ വെള്ളപൂശാന്‍ ഉപയോഗിച്ചത്. ഈ പ്രൊഫൈലുകളും ഗ്രൂപ്പുകളും കൈകാര്യം ചെയ്യുന്നവരിലേക്ക് സംഘടനയക്ക് പുറത്തുനിന്നും പോസ്റ്റുകള്‍ എത്തിയെന്നും ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു എന്നുമാണ് വിമര്‍ശനം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിക്കുന്നവരെ കടന്നാക്രമിച്ചും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങള്‍ രാഹുലിനെ അനുകൂലിക്കാന്‍ മടിച്ചപ്പോളും ലീഗ് സൈബര്‍ സ്‌പേസുകള്‍ രാഹുലിന് പിന്തുണച്ചതാണ് ചര്‍ച്ചയാകുന്നത്. ആരോപണങ്ങളില്‍ പ്രതിരോധത്തിലായ രാഹുല്‍ മാങ്കൂട്ടത്തിലിന് ആദ്യമായി പൊതുവേദി നല്‍കിയതും യൂത്ത് ലീഗായിരുന്നു.
വടകരയില്‍ ഷാഫി പറമ്പില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ ലീഗിന്റെ 200ലധികം ഗ്രൂപ്പുകള്‍ ഷാഫി പറമ്പിലിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. സമാന രീതിയിലാണ് രാഹുലിന് പ്രതിരോധം തീര്‍ക്കാനും ലീഗ് സോഷ്യല്‍ മീഡിയ ഇടങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ആരും തൊടാന്‍ പാടില്ല, അയാള്‍ക്കെതിരെ ആരും ഒന്നും പറയാന്‍ പാടില്ല, അയാളെ ആരെങ്കിലും എതിര്‍ത്താല്‍ അസഭ്യവര്‍ഷം നടത്തും എന്തിനാണ് ഈ വെട്ടുകിളികള്‍ രംഗത്ത് വരുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വീണ്ടും വിമര്‍ശനവും ട്രോളുകളും ഉയരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പില്‍ പികെ ഫിറോസ് കൂട്ടുകെട്ട് സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ചര്‍ച്ചയായതാണ്. മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് ലീഗ് സൈബര്‍ ഇടങ്ങളില്‍ വന്ന പോസ്റ്റുകള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിരുന്നു. നേതാക്കളില്‍ ചിലര്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും രാഹുലിന് വേണ്ടിയുള്ള സൈബര്‍ പോരാട്ടത്തിന് തടയിടാനായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (37 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (46 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends