കെ ബി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നത്തിൽ ട്വിസ്റ്റ്..കാലുപിടിച്ച് മാപ്പ് പറഞ്ഞ് മന്ത്രിയുടെ ഭാര്യ.. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ച..മന്ത്രി കസേരയുടെ ഭാവി നിർണയിക്കും..

ഒടുവിൽ കെ ബി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നത്തിൽ ട്വിസ്റ്റ് . മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു.
ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗണേഷിനെതിരെ പരാതി നൽകില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു. ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷിന്റെ രാജി സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നും ഗണേഷിന്‍റെ രാജി ചോദിച്ച് വാങ്ങുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് വിഷയത്തിൽ വഴിത്തിരിവുണ്ടാക്കുംവിധത്തിൽ മന്ത്രിയുടെ ക്ഷമാപണം ഉണ്ടായത്. മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുണ്ടായിരുന്ന വലിയ അസ്വാരസ്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ നിര്‍ണ്ണായകമായത് സുഹൃത്തിന്റെ ഇടപെടല്‍.പാലക്കാട്ടുള്ള ബിന്ദു മേനോന്റെ വീട്ടിലെത്തുകയായിരുന്നു.ഗണേഷിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അദ്ദേഹം അവിടെവെച്ച് കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.
തുടര്‍ന്ന് ഫോണില്‍ ഗണേഷിനെ വിളിച്ചു. ഈ ഫോണിലൂടെയാണ് ഗണേഷ് ഭാര്യയോട് സംസാരിക്കുകയും ചെയ്ത തെറ്റുകള്‍ക്ക് മാപ്പു പറയുകയും ചെയ്തത്. 'എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ ഉള്ളൂ' എന്ന് വൈകാരികമായി പറഞ്ഞ ഗണേഷ്, ഇനി തെറ്റാവര്‍ത്തിക്കില്ലെന്നും ഭാര്യയ്ക്ക് ഉറപ്പുകൊടുത്തു. ഇതോടെയാണ് ബിന്ദു മേനോന്‍ അനുനയത്തിലായത്. നേരത്തെ തന്നെ തന്നോട് ഭര്‍ത്താവ് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമേ ഉള്ളൂവെന്ന് ബിന്ദു മേനോന്‍ വെളിപ്പെടുത്തിയിരുന്നു.ഭാര്യ പരസ്യമായി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി കടുത്ത നിലപാട് സ്വീകരിക്കുമെന്നും, ഗണേഷിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നും നേരത്തെ സൂചനയുണ്ടായിരുന്നു.
എന്നാല്‍ ബാലഗോപാലിന്റെ ഇടപെടലിലൂടെ പ്രശ്നം കുടുംബത്തിനുള്ളില്‍ തന്നെ ഒത്തുതീര്‍പ്പായതോടെസര്‍ക്കാരിനും മുന്നണിക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്തിന്മേലുണ്ടായിരുന്ന പ്രതിസന്ധി ഇതോടെ നീങ്ങിയെന്ന് കേരളാ കോണ്‍ഗ്രസ് ബി വിലയിരുത്തുന്നു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നിലപാടും ഇനി അനുകൂലമാകാനാണ് സാധ്യത.ഇന്ന് മുഖ്യമന്ത്രിയും മന്ത്രി ഗണേഷ് കുമാറും തമ്മില്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിച്ച വിവരം മന്ത്രി മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കും.
https://www.facebook.com/Malayalivartha























