ഗൾഫ് മേഖലയിൽ ആശങ്ക കൂടുന്നു.. ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു...12 പേർക്കു പരുക്കേറ്റു... ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കു മേൽ മിസൈൽ വീണു..

ആക്രമണം തുടർന്ന് ഇറാൻ . ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു വിവരം. 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കുവൈത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്.
ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി.
സിവിൽ ഡിഫൻസ് വക്താവ് നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച (മാർച്ച് എട്ട്) ആണ് സംഭവം നടന്നത്. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മിസൈൽ ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. സംഭവത്തിൽ സ്വീകരിക്കേണ്ട നിയമപരമായ നടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്.
രണ്ടാം ആഴ്ചയും സംഘർഷഭരിതമായി തുടരുന്ന പശ്ചിമേഷ്യയിൽ ഇസ്രയേൽ-യു.എസ്. സഖ്യവും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്കു കടന്നു. ഇറാന്റെയും ഗൾഫ് രാജ്യങ്ങളുടെയും ജീവനാഡിയായ സമുദ്രജല ശുദ്ധീകരണശാലകൾക്കുനേരേ ആക്രമണം തിരിഞ്ഞു. ശനിയാഴ്ച കെഷം ദ്വീപിലെ ഇറാന്റെ സമുദ്രജല ശുദ്ധീകരണശാല ആക്രമിച്ച് യു.എസാണ് ഇതിനു തുടക്കമിട്ടത്. ഇതിനുപിന്നാലെ ഞായറാഴ്ച ബഹ്‌റൈനിലെ സമുദ്രജലശുദ്ധീകരണി ഇറാനും ആക്രമിച്ചു. ശനിയാഴ്ചരാത്രി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും പരിസരത്തുമുള്ള എണ്ണസംഭരണകേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി.
ടെഹ്‌റാൻ, ആൽബ്രോസ് എന്നിവിടങ്ങളിലായുള്ള നാല് എണ്ണസംഭരണകേന്ദ്രങ്ങൾ, എണ്ണ ഉത്പാദനവും വിതരണം നടത്തുന്ന ഒരു കേന്ദ്രം എന്നിവയാണ് ആക്രമിച്ചത്. ഇതേത്തുടർന്ന് ടെഹ്‌റാനിലെ ഇന്ധനവിതരണം തത്കാലത്തേക്കു നിർത്തിവെച്ചു.ഇതിനിടെ, അയത്തുള്ള അലി ഖമേനിയുടെ മകൻ മൊജതബ ഖമേനിയെ ഇറാന്റെ പരമോന്നത നേതാവായി പ്രഖ്യാപിച്ചതായി ഇറാൻ സ്റ്റേറ്റ് ടി.വി. റിപ്പോര്ട്ട് ചെയ്തു.
https://www.facebook.com/Malayalivartha





















