വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു

സങ്കടമടക്കാനാവാതെ നിലവിളിച്ച്... ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരൻ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.
ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൂർഖൻ പാമ്പാണ് കടിച്ചത്. കുട്ടിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു.
അതേസമയം ദിവസങ്ങൾക്കുമുമ്പാണ് തൃശൂർ കോടാലിയിൽ പാമ്പു കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചത്. കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയമകൻ ആൽജോയാണ് മരിച്ചത്. തലയണയ്ക്കടിയിൽ നിന്നാണ് കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്.
അതുകൂടാതെ തിരുവനന്തപുരം കിളിമാനൂരിൽ വീട്ടമ്മ പാമ്പുകടിയേറ്റ് തിങ്കളാഴ്ച മരിച്ചു. കിളിമാനൂർ സ്വദേശി സുധർമയാണ് മരിച്ചത്. വീട്ടിലെ കിണറിന്റെ സമീപത്ത് വച്ചാണ് സുധർമയ്ക്ക് പാമ്പുകടിയേറ്റത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
.
അതേസമയം വേനൽച്ചൂട് കൂടിയതോടെ തണുപ്പ് തേടി വീട്ടുപരിസരങ്ങളിൽ എത്തുന്ന പാമ്പുകളുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. ദിനംപ്രതി പാമ്പു കടിയേറ്റ് മരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പകൽ സമയങ്ങളിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. അതുപോലെ കാടുപിടിച്ച സ്ഥലങ്ങളിലും മരത്തണലുകളിലും നടക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്. നമ്മുടെ ഒരു ചെറിയ ശ്രദ്ധ വലിയ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























