പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ ചിത്രം ഇന്ന് തെളിയും.. 21 അംഗ കാബിനറ്റ് തയ്യാർ... തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും..പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും..

ഇരുപത് അംഗ മന്ത്രിമാരുടെ പൂര്‍ണ്ണമായ പട്ടിക ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് കൈമാറുമെന്നാണ് സൂചന. വകുപ്പുവിഭജനത്തിലും മന്ത്രിമാരുടെ കാര്യത്തിലും ഇന്നലെ രാത്രിയോടെ ഏകദേശ ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്ന്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനം വിളിച്ച് പേരുകൾ പ്രഖ്യാപിക്കും. മന്ത്രിമാരുടെ വകുപ്പുകളും ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി.
മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും. സ്പീക്കർ സ്ഥാനത്തേക്ക് 3 പേരാണ് പരിഗണനയിലുളളത്. എൻ ശക്തൻ, റോജി എം ജോൺ, വിടി ബൽറാം എന്നിവർ പരിഗണനയിലുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോഗ്യവകുപ്പും എപി അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. പിസി വിഷ്ണുനാഥിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത.സിപി ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിക്ക് ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പും ലഭിക്കും.
വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകൾ തന്നെ കിട്ടിയേക്കും.ശനിയാഴ്ച മുഴുനീളെ നീണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ മാരത്തോണ്‍ കൂടിയാലോചനകള്‍ക്കുമൊടുവിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നണി സമവായത്തിലെത്തിയത്. ഘടകകക്ഷികളുടെ അവകാശവാദങ്ങളും കോണ്‍ഗ്രസിനുള്ളിലെ താല്പര്യങ്ങളും ഒരുപോലെ പരിഗണിച്ചുള്ള ഫോര്‍മുലയാണ് ഒടുവില്‍ തയ്യാറാക്കിയിരിക്കുന്നത്. എ.ഐ.സി.സി. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ വകുപ്പുകളെച്ചൊല്ലിയുള്ള കടുംപിടിത്തങ്ങള്‍ പലതും അയഞ്ഞു.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുന്നതാണ് പുതിയ പട്ടികയിലെ പ്രധാന ആകര്‍ഷണം. ഹൈക്കമാന്‍ഡ് പ്രതിനിധികളായ വി.ഡി. സതീശനും കെ.സി. വേണുഗോപാലും നടത്തിയ വിട്ടുവീഴ്ചയില്ലാത്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് ചെന്നിത്തല വഴങ്ങിയത്. അതീവ പ്രാധാന്യമുള്ള ആഭ്യന്തരവും വിജിലന്‍സും ചെന്നിത്തലയ്ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇതോടെ ഭരണ മുന്നണിയിലെ അധികാര സമവാക്യങ്ങളില്‍ വലിയൊരു തര്‍ക്കത്തിനാണ് പരിഹാരമായത്.മുഖ്യമന്ത്രിസ്ഥാനത്തിനൊപ്പം നിര്‍ണ്ണായകമായ ധനകാര്യ വകുപ്പും വി.ഡി. സതീശന്‍ തന്നെ കൈവശം വെക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍
https://www.facebook.com/Malayalivartha
























