എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി

പിണറായി വിജയന്റെ ഏകാധിപത്യത്തെ പിന്‍തുണയ്ക്കാന്‍ ഇങ്ങനെയൊരു ഗോവിന്ദനെ തളിപ്പറമ്പില്‍ നിന്ന് കെട്ടിയിറക്കേണ്ടതില്ലായിരുന്നുവെന്നും ഇയാല്‍ സിപിഎമ്മിന് ചരമക്കുറിപ്പ് എഴുതിയെന്നുമാണ് വിവിധ ജില്ലകളില്‍ ഉയര്‍ന്ന വിമര്‍ശനം. പിണറായി വിജയന്‍ മരുമന്‍ റിയാസിനുവേണ്ടി പാര്‍ട്ടിയെ വിറ്റതുപോലെ തളിപ്പറമ്പ് സീറ്റ് ഗോവിന്ദന്‍ ഭാര്യ ശ്യാമളയക്ക് ദാനം കൊടുത്തു തോല്‍വി വിലയ്ക്കു വാങ്ങിയെന്നാണ് അണികളുടെ വിമര്‍ശനം.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു.
തളിപ്പറമ്പില്‍ പി കെ ശ്യാമളക്കെതിരായ അണികളുടെ എതിര്‍പ്പ് അവഗണിച്ചത് തിരിച്ചടിയായെന്നും തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പ്രതിസന്ധി കണ്ണൂരിലാകെ എതിര്‍വികാരം ഉണ്ടാക്കിയെന്നുമാണ് വിധിയെഴുത്ത്.
സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുമ്പോഴുള്ള ധാര്‍ഷ്ട്യവും ശരീരഭാഷയുംജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം പിഴവ് സംഭവിച്ചതായും വിമര്‍ശനമുയര്‍ന്നു.പാര്‍ട്ടിയില്‍ പിണറായിയുടെ ഏകാധിപത്യമാണെങ്കില്‍ എറണാകുളത്ത് പി രാജീവിന്റെ ഏകാധിപത്യമാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പാര്‍ട്ടി വിട്ടുപോയ ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും ജി സുധാകരനുമൊക്കെ ജയിച്ചു കയറിയത് പാര്‍ട്ടിക്കോട്ടകളെ തരിപ്പണമാക്കികൊണ്ടാണ്. മൂന്നു മണ്ഡലത്തിലും അണികളില്‍ നേര്‍പ്പകുതി പേര്‍ സിപിഎമ്മിനെ തള്ളി വിമതര്‍ക്ക് വോട്ടു ചെയ്തു. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മാത്രം ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എം.വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനത്ത് മുഴുവന്‍ ചര്‍ച്ചയായി. കെ.കെ ശൈലജ ടീച്ചറെ അവഗണിച്ചതിന് ജനം നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതിനെതിരെ പാര്‍ട്ടിയില്‍ വലിയ അതൃപ്തി നിലനിന്നിരുന്നു. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ട് വിമതനായി മത്സരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിന് അപ്രതീക്ഷിത പരാജയങ്ങള്‍ നേരിടേണ്ടി വന്നു.
സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ ജനവികാരം പരിഗണിക്കുന്നതില്‍ പിഴവുണ്ടായെന്ന് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരാം വണ്ണം വാര്‍ത്താസമ്മേളനം നടത്താന്‍ പോലും അറിയില്ലെന്നും സക്രട്ടറിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ പാര്‍ട്ടിയെ പരിഹസിക്കാന്‍ എതിരാളികള്‍ക്കടക്കം അവസരം നല്‍കുന്നുവെന്നുമാണ് വിമര്‍ശനം. സ്വന്തം പാര്‍ട്ടി തന്നെ എതിര്‍ത്തിട്ടും എലത്തൂരില്‍ എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പിക്കുകയായിരുന്നു. ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ മത്സരിച്ചതോടെ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലക്കുള്ള പ്രവര്‍ത്തനം ഇല്ലാതായി. ബാലുശ്ശേരി, നാദാപുരം, എലത്തൂര്‍ എന്നിവിടങ്ങളിലെ തോല്‍വി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇവിടങ്ങളില്‍ പ്രത്യേക പരിശോധന വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനെല്ലാം അടിസ്ഥാന കാരണം ഗോവിന്ദനും പിണറായി വിജയനുമാണെന്ന് ജില്ലാ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
ഭാര്യ പി.കെ. ശ്യാമള മത്സരിച്ചതോടെ ഗോവിന്ദന്‍ കണ്ണൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചന്നും വിമര്‍ശനമുണ്ട്.ഠീ മറ്‌ലൃശേലെ വലൃല, ഇീിമേര േഡസെംസ്ഥാനത്തുടനീളം പ്രചാരണത്തിന് നേതൃത്വംനല്‍കേണ്ടിയിരുന്ന പാര്‍ട്ടി സെക്രട്ടറി പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പില്‍ മാത്രമൊതുങ്ങിനിന്നുവെന്നും മറ്റിടങ്ങളില്‍ വേണ്ട വിധം പ്രചാരണം നടത്തിയില്ലെന്നുമാണ് വിമര്‍ശനം. ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഇവിടങ്ങളിലെല്ലാം തിരിച്ചടിയായി.ആര്യ രാജേന്ദ്രനെതിരേയും ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. മുന്‍ മേയറെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവമതിപ്പുണ്ടാക്കി. നേമത്ത് 1,400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തില്‍ അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നാണ് വി. ശിവന്‍കുട്ടിയുടെ സങ്കടം. നിലവിലെ സാഹചര്യത്തില്‍ എംവി ഗോവിന്ദനെ മുന്നില്‍ നിറുത്തി സിപിഎം കേരളത്തില്‍ ഇനി രക്ഷപ്പെടില്ലെന്നും അണികള്‍ ഏറെയും പാര്‍ട്ടിയെ ഉപേക്ഷിച്ചതായും കേരളം തിരിച്ചറിയുകയാണ്.
https://www.facebook.com/Malayalivartha






















