Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

20 MAY 2026 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സർക്കാരിന് ആശംസയുമായി കേരള ട്രാവല്‍ മാര്‍ട്ട്(കെടിഎം). ഭൂമി തരംമാറ്റുന്നതിനുള്ള നടപടികളിലെ ലഘൂകരണം, നിലവാരമുള്ള പൊതുടോയ്‌ലറ്റുുകള്‍, അടിസ്ഥാന സൗകര്യവികസനത്തിനു മാത്രമായി സംസ്ഥാനതല ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുന്നതായി കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് അറിയിച്ചു.

സംസ്ഥാനത്തിന്റെ ജിഡിപിയിലും റവന്യൂ വരുമാനത്തിലും വലിയ പങ്കുവഹിക്കുന്ന ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകേണ്ടത്. ഹോട്ടലുകൾക്ക് പുറമെ ടാക്സി, ഓട്ടോറിക്ഷ തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും ഗുണകരമാകുന്നതും സർക്കാരിന് വലിയൊരു നികുതി വരുമാനം നൽകുന്നതുമാണ് ടൂറിസം മേഖല.

അടിസ്ഥാന സൗകര്യ വികസനത്തിൽ റോഡുകൾ മെച്ചപ്പെടുന്നുണ്ടെങ്കിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും മൂന്നാർ, വയനാട് പോലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേയും വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ അഭാവം വലിയൊരു പ്രശ്നമാണ്. ടൂറിസ്റ്റുകൾ ഇപ്പോഴും ഇതിനായി ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) വഴി, പെട്രോൾ പമ്പുകളോട് ചേർന്ന് സൂപ്പർമാർക്കറ്റുകളും നല്ല ശൗചാലയങ്ങളും നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുക്കണം. മുസിരിസ് പൈതൃക പദ്ധതി, ജടായു എര്‍ത്ത് സെൻ്റര്‍, വടകര ക്രാഫ്റ്റ് വില്ലേജ് മാതൃകയില്‍ മെഗാ ടൂറിസം പദ്ധതികള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാനുള്ള സാധ്യത തേടണമെന്നും അഭ്യര്‍ഥിച്ചു.

ടൂറിസം വികസനത്തിനും സ്വകാര്യ സംരംഭകർക്കും നിലവിൽ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് ഭൂമി തരംമാറ്റലിലെ കാലതാമസമാണെന്ന് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി. ഒരു ഹോട്ടലോ കെട്ടിടമോ പണിയാൻ അനുമതി ലഭിക്കണമെങ്കിൽ ഭൂമി തരംമാറ്റേണ്ടതുണ്ട്, എന്നാൽ ഇതിനായി രണ്ടു വർഷത്തോളം സമയമെടുക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തോതിൽ തടസ്സം നിൽക്കുന്ന ഈ ഭൂമി തരംമാറ്റൽ പ്രക്രിയ അടിയന്തരമായി സുതാര്യമാക്കണം.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സർക്കാർ അടിയന്തരമായി പരിഗണിക്കണം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഫോർട്ട് കൊച്ചിയിലെ ബീച്ച് നവീകരണം അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന്‍ പറഞ്ഞു. മുൻപ് തീരുമാനിച്ചിരുന്ന 'ക്വീൻ ഓഫ് അറേബ്യൻ സീ' എന്ന പ്രതിമാനിർമ്മാണം, ഫോർട്ട് കൊച്ചിയിൽ നിന്നും ബോൾഗാട്ടി വരെയുള്ള കേബിള്‍ കാര്‍ പദ്ധതി തുടങ്ങിയവ നടപ്പിലാക്കിയാൽ കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നിലവാരത്തകര്‍ച്ച നേരിടുന്ന കോവളം ബീച്ചും അനുബന്ധ സൗകര്യങ്ങളും മികച്ച രീതിയില്‍ വികസിപ്പിക്കേണ്ടതുണ്ട്. കൂടാതെ വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും ശോചനീയാവസ്ഥയും പരിഹരിക്കാൻ സർക്കാർ സത്വര നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നു.

ടൂറിസത്തിനായി സർക്കാർ അനുവദിക്കുന്ന മുന്നൂറ് മുതൽ മുന്നൂറ്റി അൻപത് കോടി രൂപ വരെയുള്ള ധനസഹായത്തില്‍ നാൽപത് ശതമാനം മാത്രമേ ഈ മേഖലയ്ക്കായി ചിലവാക്കുന്നുള്ളൂ എന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. ടൂറിസം ഫണ്ട് ഉപയോഗിച്ച് മറ്റ് വകുപ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണം. ഈ ഫണ്ട് ടൂറിസം മാർക്കറ്റിംഗിനും, രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള ട്രേഡ് ഫെയറുകൾ, റോഡ് ഷോകൾ, പാർട്ണർഷിപ്പ് മീറ്റുകൾ എന്നിവയ്ക്കും മാത്രം ഉപയോഗിച്ചാല്‍ ടൂറിസം വരുമാനം വര്‍ധിക്കും. സെപ്തംബറില്‍ നടക്കാനിരിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന് അര്‍ഹമായ ധനസഹായവും പിന്തുണയും പുതിയ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും കെടിഎം ഭാരവാഹികള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (5 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (10 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

Malayali Vartha Recommends