എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...

ഇനി വരുന്ന ദിവസങ്ങള്‍ നിര്‍ണായകം. അടുത്തയാഴ്ച കേരള രാഷ്ട്രീയം മഹാസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകളും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ തായിക്കണ്ടി അറസ്റ്റിലായി ജയിലില്‍ പോകും. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കും. വീണയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെയും ഇഡി ചോദ്യം ചെയ്യും. പിണറായി വിജയനും അഴിയെണ്ണും. കരിമണല്‍ കര്‍ത്തായുടെ മാസപ്പടി പിണറായി വിജയനുള്ളതായിരുന്നുവെന്നും വീണയുടെ അക്കൗണ്ടില്‍ കൊടുത്തു എന്നു മാത്രമേയുള്ളുവെന്നുമുള്ള വസ്തുത പുറത്തുവരുന്നതോടെ കേരളത്തില്‍ സിപിഎം തീരും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടിമ അണികളെ ഇറക്കി പ്രതിരോധിച്ചാലൊന്നും വീണയുടെ അറസ്റ്റ് ഒഴിവാകില്ല. വേണ്ടിവന്നാല്‍ കേരളത്തിനു പുറത്തേക്കു വിളിച്ചുവരുത്തി ഇഡി വീണയെ ചോദ്യം ചെയ്ത് അറസ്റ്റു രേഖപ്പെടുത്തും. പിണറായി വിജയന്‍ പ്രതിപക്ഷസ്ഥാനത്തുണ്ടാകില്ലെന്ന് ഏറെക്കുറെ തീര്‍ച്ചയായി കഴിഞ്ഞു.
സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയോടെ വീണയ്ക്ക് സമന്‍സ് വരുമെന്ന് ഉറപ്പായിരിക്കുന്നു. യാതൊരു സേവനവും നല്‍കാതെയാണ് സിഎംആര്‍എല്‍ കമ്പനി വീണാ തൈക്കണ്ടിയിലിന്റെ എക്‌സാ ലോജിക് കമ്പനിക്ക് പണം നല്‍കിയതെന്ന വാദത്തിന്റെ യാഥാര്‍ഥ്യം അറിയാന്‍ വീണയെ വിളിപ്പിക്കുമെന്ന് വ്യക്തമാണ്. സേവനം നല്‍കാതെ പണം പറ്റിയെന്ന പരാതിയില്‍ ഇഡി അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീലാണ് ജസ്റ്റിസുമാരായ എരാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
സുപ്രീം കോടതിയെ സമീപിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം സിഎംആര്‍എല്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇതോടെ വീണ അകത്താകുമെന്ന് വ്യക്തമാണ്. സേവനങ്ങള്‍ നല്‍കാതെയാണ് വീണാ വിജയന്റെ കമ്പനി പണം വാങ്ങിയതെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ഉള്ള സാഹചര്യത്തില്‍ ആ പണമിടപാടിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. പണം നല്‍കിയവരും വാങ്ങിയവരും തമ്മിലുള്ള ഇടപാടിന്റെ കൃത്യത പരിശോധിക്കാന്‍ ഇഡിക്ക് സാധിക്കും.
പണത്തിന്റെ ഉറവിടവും അത് എന്തിനാണ് നല്‍കിയതെന്നും വ്യക്തമാക്കേണ്ടതും പണം വാങ്ങിയ ആളുടെയും നല്‍കിയ ആളുടെയും ഉത്തരവാദിത്തമായി മാറും. അതുകൊണ്ട് മൊഴിയെടുപ്പ് തന്നെയാകും അടുത്തഘട്ടം. മാത്രവുമല്ല മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണമോ സിബിഐ അന്വേഷണമോ വന്നാല്‍ പിണറായി വിജയന്‍ പ്രതിയാകും. നേതാക്കളുടെ മക്കളോ ബന്ധുക്കളോ ഇത്തരം കമ്പനികളുടെ പ്രതിഫലം പറ്റരുതെന്ന് സിപിഎം ചട്ടത്തിനു വിരുദ്ധമാണ് വീണയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. വീണം പ്രതിഫലം പറ്റിയെങ്കില്‍ അതിന് ജിഎസ്ടി അടച്ചുവെന്ന പാര്‍ട്ടി സഖാക്കളുടെ നീതീകരണം ഇഡിക്കു മുന്നില്‍ വിലപ്പോകില്ല.
സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇന്‍ വോയിസ് വ്യാജമാണെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറയുന്നു. അതും അന്വേഷണപരിധിയില്‍ വന്നാല്‍ കുറ്റം അതീവഗുരുതരമാണ്. വീണ ഇടനിലക്കാരിയാണെന്നും പ്രതി പിണറായി വിജയന്‍ ആണെന്നും ഷോണ്‍ ജോര്‍ജ് ആരോപിക്കുന്നു. അടുത്തഘട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയിലുള്ള ഇ ഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സേവനങ്ങള്‍ നല്‍കാതെയാണ് വീണാ വിജയന്റെ കമ്പനി പണം വാങ്ങിയതെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ഉള്ള സാഹചര്യത്തില്‍ ആ പണമിടപാടിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. പണം നല്‍കിയവരും വാങ്ങിയവരും തമ്മിലുള്ള ഇടപാടിന്റെ കൃത്യത പരിശോധിക്കാന്‍ ഇഡിക്ക് സാധിക്കും. അതിനായി വീണ വിജയനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത് സ്വാഭാവിക നടപടിയാകും.
https://www.facebook.com/Malayalivartha























