" Please CALL ME " അച്ഛനേയും അമ്മയേയും കൊല്ലിച്ച ചതിയൻ !! ചിതയെരിയും മുമ്പ് അവരുടെ മകൾക്ക് അയച്ച മെസേജ്!!?

അമിതമായാൽ അമൃതവും വിഷമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. അതാണ് സത്യത്തിൽ നാലാഞ്ചിറയിലെ ഹസീന കൊലപാതകത്തിൽ സംഭവിച്ചിരിക്കുന്നത്. നിലവിൽ പുറത്ത് വന്നിരിക്കുന്ന വാർത്തകളിൽ എല്ലാം ഹസീനയെ സുരേഷ് എന്ന ഭർത്താവിന് സംശയമായിരുന്നു എന്നും കുടുംബ വഴക്ക് അതിരു വിട്ടപ്പോൾ കൊലപാതകത്തിൽ കലാശിച്ചു എന്നുമൊക്കെയാണ് വന്നിരിക്കുന്നത്. എന്നാൽ ഈ സംശയം എവിടെ നിന്ന് ഉടലെടുത്തു എന്നിടത്താണ് ട്വിസ്റ്റ്. ഇതര ജാതിയിൽ നിന്ന് വിവാഹം കഴിച്ച് 20 വർഷം ഒരുമിച്ച് ജീവിച്ചവരാണ് അവർ.
പക്ഷേ ഹസീനയെ സ്നേഹിച്ച് സ്നേഹിച്ച് അയാളൊരു സൈക്കോയായി മാറി. ഭാര്യ എവിടേയെങ്കിലും പോകുമ്പോൾ പോലും അയാൾക്ക് ഭയമാണ്. അവർ അയാളെ വിട്ട് പോകുമോ എന്ന്. അങ്ങനെ സ്നേഹം ഭയമായി, ഭയം സംശയമായി അതിരുകടന്നു. വീടിന് പുറത്തേക്ക് ഇറങ്ങിയാൽ പ്രശ്നം, ആരോടെങ്കിലും സംസാരിച്ചാൽ പ്രശ്നം അങ്ങനെ സുരേഷിന്റെ സ്നേഹതടവറയിലേക്ക് ഹസീന ഒതുക്കപ്പെട്ടു. ഇതിനിടെയിലാണ് അയാളുടെ വരവ്. നാലു ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങപ്പെട്ട ഹസീനയ്ക്ക് തന്റെ സഹപാഠിയുടെ വരവ് ആശ്വാസമായി തോന്നിയിരിക്കണം. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും അമ്മയിൽ പെട്ടന്ന് ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയെന്ന് ദമ്പതികളുടെ മൂത്ത മകൾ പറയുന്നു.
അച്ഛൻ അമ്മയുമായി അടിയുണ്ടാക്കിയതെല്ലാം ഈ കുട്ടികൾ ചെറുപ്പം മുതൽ കാണുകയാണ്. അതിന്റെ ട്രോമ മാറും മുമ്പാണ് ഇപ്പോൾ സ്വന്തം അച്ഛൻ അമ്മയെ കഴുത്തറുത്ത് കൊന്ന കാഴ്ച്ച നേരിട്ട് കാണേണ്ടി വന്നത്. അച്ഛൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതോട് കൂടെ ആ കുട്ടികൾ അനാഥരായി.
https://www.facebook.com/Malayalivartha
























