ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?

അവസാനത്തെ ഓണാഘോഷത്തിൽ പോലും ഒരുമിച്ചിരുന്ന് ആഘോഷിച്ച മനുഷ്യർ പെട്ടെന്നെങ്ങനെ ശത്രുക്കളായി? ഒരുമിച്ചിരുന്ന് ജീവിതത്തിലെ സ്വപ്നങ്ങൾക്ക് വേണ്ടി രാവന്തിയോളം പ്രയത്നിനിച്ച സുഹൃത്തുക്കളുടെ ജീവൻ സ്വന്തം കൈയ്യാൽ നഷ്ടമായെന്ന യാത്ഥാർത്യത്തിലേക്ക് എത്തിയിട്ടും കൊലയാളിയായ അനിലയ്ക്ക് യാതൊരു കുറ്റബോധവുമില്ല. നിലവിൽ എന്തിന് കൊലപാതകം നടത്തി എന്നത് പോലും പുറത്ത് വന്നിട്ടില്ല.
ജോലി നഷ്ടമായി മനോവിഷമത്തിലായിരുന്നു കൊലപാതകിയായിരുന്ന അനില എന്ന് മാത്രം അറിയാം. തുടക്കത്തിൽ ഒരുമിച്ചായിരുന്ന സുഹൃത്തുക്കൾ വിവാഹ ശേഷം മാറി തുടങ്ങിയത് അനിലയ്ക്ക് ഇഷ്ടമാകാതിരുന്നോ എന്നുള്ളതാണ് ഇപ്പോൾ പ്രധാനമായുമുള്ള സംശയം. എന്തായാലും അമേരിക്കയിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടിമുടി ദുരൂഹതയാണ്.
അമേരിക്കയിലെ കാലിഫോർണിയയിലാണ് നാടിയെ നടുക്കിയ സംഭവം. മുടിക്കോട് സ്വദേശിനി അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി സ്വദേശിനിയുമായ ആനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ സ്വദേശിനിയായ അനിലയെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 28-ന് ഉച്ചയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ദാരുണ സംഭവം. ഫ്ലാറ്റിലുണ്ടായിരുന്ന അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി അനില കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു വീട്ടിൽ ആനിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, തികച്ചും ശാന്തസ്വഭാവക്കാരിയും സൗമ്യുമായ അനില ഇത്രയും ക്രൂരമായ കൃത്യം ചെയ്തുവെന്നത് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ വിഷമത്തിലാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപും കൂട്ടുകാരികൾ ഒരുമിച്ച് ഓണാഘോഷങ്ങളിലും സിനിമ കാണാനും സന്തോഷത്തോടെ ഒത്തുകൂടിയിരുന്നു. ഒറ്റ രാത്രികൊണ്ട് ഇവരുടെ ജീവിതത്തിലുണ്ടായ മാറ്റത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും. സംഭവത്തിൽ അമേരിക്കൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha






















