ജെൻസിസ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...

പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സംഘടിപ്പിക്കുന്ന ജെൻസിസ് 2026 ആഗോള എ ഐ , സൈബർ സുരക്ഷാ കോൺഫറൻസ് സെപ്റ്റംബർ 5, 6 തീയതികളിൽ കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ നടക്കും. 2025 ൽ നടന്ന ഉദ്ഘാടന പതിപ്പിന്റെ വിജയത്തിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മേളനത്തിൽ സാങ്കേതിക രംഗത്തെ പ്രമുഖർ, എ ഐ വിദഗ്ധർ, സുരക്ഷാ വിദഗ്ധർ, ഗവേഷകർ, ഡെവലപ്പർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. കൃത്രിമ ബുദ്ധിയുടെയും സുരക്ഷയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലേയ്ക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന സമ്മേളനമായിരിക്കും ഈ വർഷത്തേത്.
നവീന കാലത്തെ കൃത്രിമ ബുദ്ധിയുടെയും ശക്തമായ സുരക്ഷാ പ്രവർത്തനങ്ങളുടെയും സംയോജനത്തെ കേന്ദ്രീകരിച്ചുള്ള പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, പ്രായോഗിക ശില്പശാലകൾ എന്നിവ ഈ ഫ്രീ-ഹൈബ്രിഡ് സമ്മേളനത്തിന്റെ ഭാഗമായിരിക്കും. ജെൻസിസ് 2026ൽ പങ്കെടുക്കുന്നവർക്ക് വ്യവസായരംഗത്തെ വിദഗ്ധരിൽ നിന്ന് നേരിട്ട് പഠിക്കാനും ആശയങ്ങൾ കൈമാറാനും സൈബർ സുരക്ഷാ മേഖലയിൽ എ ഐ കൊണ്ടുവരുന്ന പരിവർത്തനങ്ങളെപ്പറ്റി കൂടുതൽ മനസിലാക്കാനും സാധിക്കും.
വളർന്നുവരുന്ന എ ഐ സാങ്കേതികവിദ്യകൾ, വർധിക്കുന്ന സുരക്ഷാ വെല്ലുവിളികൾ, സുരക്ഷിത നവീകരണത്തിന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മേഖലയിൽ സുരക്ഷിതമായാ രീതിയിൽ മുന്നോട്ടുള്ള യാത്ര സാധ്യമാക്കാൻ പങ്കാളികളാകുന്ന ഏവരെയും പ്രാപ്തരാക്കുക എന്നതാണ് ജെൻസിസ് 2026 ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള 1,500-ലധികം പേർ പങ്കെടുത്ത യു എസ് ടി യുടെ ക്യാപ്ചർ-ദി-ഫ്ലാഗ് സൈബർ സുരക്ഷാ മത്സരത്തിലെ ഫൈനലിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ജെൻസിസ് സിടിഎഫ് ഫൈനലുകളും ഈ സമ്മേളനനത്തിന്റെ ഭാഗമായി നടക്കും.
തിരുവനന്തപുരത്ത് എത്തി സമ്മേളനത്തിന്റെ ഭാഗമാകാൻ കഴിയാത്തവർക്ക് ഓൺലൈൻ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. പങ്കെടുക്കുന്ന ഏവർക്കും സൗജന്യ രജിസ്ട്രേഷനും ലഭ്യമാക്കും. രണ്ട് ദിവസാം നീണ്ടുനിൽക്കുന്ന പഠന പ്രക്രിയ, അർത്ഥവത്തായ ഇടപെടൽ, ആവേശകരമായ കണ്ടെത്തൽ എന്നിവ അനുഭവിക്കാൻ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സാങ്കേതിക പ്രേമികൾ എന്നിവരെ ജെൻസിസ് 2026 സ്വാഗതം ചെയ്യുന്നു.
ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാനാകും - https://events.ust.com/gencys2026
https://www.facebook.com/Malayalivartha






















