ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം.
ആദ്യ റൗണ്ട് പോരാട്ടത്തിൽ അർജന്‍റീനയുടെ മരിയാനോ നവോനെയോട് അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് നാലാം സീഡായ ജോക്കോവിച്ച് പുറത്തായത്. സ്കോർ: 6-7, 7-5, 6-4, 2-6, 1-6.
മത്സരത്തിനിടയിലും കളി കൈവിട്ടുപോയ അഞ്ചാം സെറ്റിലും വിങ്ങിപ്പൊട്ടുന്ന ജോക്കോവിച്ചിന്‍റെ ചിത്രങ്ങൾ ആരാധകരെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുടനീളം ശാരീരിക അസ്വസ്ഥതകളോട് പോരാടിയാണ് 39-കാരനായ ജോക്കോവിച്ച് കളിച്ചത്. ന്യൂയോർക്കിലെ കടുത്ത ചൂടും ഈർപ്പവും ജോക്കോവിച്ചിനെ തളർത്തി.
ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും തളരാതെ പൊരുതിയ ജോക്കോവിച്ച് ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ (7-5, 6-4) പിടിച്ചെടുത്ത് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു. എന്നാൽ അർജന്‍റീന താരം നവോനെയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ജോക്കോവിച്ചിന്‍റെ പ്രതിരോധം തകർന്നു പോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























