എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ എന്തിനിത് ചെയ്തു ?

അമേരിക്കയിലെ മലയാളി സമൂഹത്തെയാകെ നടുക്കി മിൽപീറ്റസിലെ ഇരട്ടക്കൊലപാതകം. നാട്ടിൽ ബന്ധുക്കളും അതീവ ദുഖിതരാണ് ഭാര്യയും മകളും നഷ്ടമായതിന്റെ വേദനയിലാണ് ജിജി മാത്യു. 2018ൽ കൺമുൻപിൽവച്ചുണ്ടായ അപകടത്തിൽ ഭാര്യയെ ജിജിയ്ക്ക് നഷ്ടമായി. 8 വർഷങ്ങൾക്കുശേഷം ഇതാ അന്യ നാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായിരിക്കുന്നു.
ആരും ചോദിച്ച് പോകും എന്തിനു ഇങ്ങനെ ഒരു പരീക്ഷണം എന്ന്. കൊല്ലപ്പെട്ട ആൻ മേരി മാത്യുവിന്റെ പിതാവ് ജിജിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിയ്ക്കും എന്നറിയാതെ നിസഹായരായി നിൽക്കുകയാണ് ബന്ധുക്കളും ഉറ്റവരും . കേശവദാസപുരം കക്കാട് ലെയ്നിലെ വീട്ടിലേക്ക് ജിജിയെ ആശ്വസിപ്പിക്കാൻ ജനമെത്തുന്നുണ്ട് . സാന്ത്വന വാക്കുകൾ ഒന്നുമാകില്ല എന്ന്ഓ വരുന്നവർക്കുമറിയാം .... പക്ഷെ അതല്ലാതെ ഇപ്പോൾ എന്ത് പറയാനാണ്.
അനില തന്റെ മകളെ എന്തിനു കൊന്നു എന്നാണ് ആ പിതാവ് ചോദിക്കുന്നത്, കാരണത്തെക്കുറിച്ച് ജിജിക്ക് അറിയില്ല. 2018ൽ വാഹനാപകടത്തിൽ ജിജിക്ക് ഭാര്യ ബെസിയെ നഷ്ടമായി. ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നിൽ കെഎസ്ആർടിസി ബസിടിച്ചായിരുന്നു അപകടമുണ്ടായത് . ജോലി തേടി 4 വർഷം മുൻപ് യുഎസിലേക്ക് പോയ ആൻ മേരിയുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് നാട്ടിൽ അച്ഛൻ ഒറ്റയ്ക്കു ആണല്ലോ എന്നതായിരുന്നു .
തിരക്കുകൾക്കിടയിലും അച്ഛന്റെ ആരോഗ്യ വിവരങ്ങൾ തിരക്കാൻ ആൻ വിളിക്കുമായിരുന്നു . കഴിഞ്ഞ ദിവസവും വിഡിയോ കോൾ ചെയ്തിരുന്നു. ഈ വർഷം ജൂണിൽ ആൻ, ഭർത്താവ് ജേക്കബിനും 2 മക്കൾക്കുമൊപ്പം അവസാനമായി നാട്ടിലെത്തി . പിതാവ് ജിജിയുടെ 70–ാം പിറന്നാൾ ആഘോഷമാക്കി . ആനിന്റെ വിയോഗ വാർത്തയറിഞ്ഞ് മസ്കത്തിലുള്ള ഇളയ സഹോദരി അബിനയും കേശവദാസപുരത്തെ വീട്ടിലെത്തി
കൊല്ലപ്പെട്ട പാണഞ്ചേരി തെക്കൂട്ട് അഞ്ജന ഹരിയുടെ വീട്ടിൽ മന്ത്രി ഒ.ജെ.ജനീഷ് സന്ദർശനം നടത്തി. യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് മൃതദേഹം ഉടൻ നാട്ടിലെത്തിക്കുന്നതിനു നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha

























