മനോരമയിലെ ഓപ്പറേഷന് പിന്നില്‍ അരുണ്‍കുമാര്‍

സര്‍ക്കാരിന്റെ ഉപദേശകനാക്കാമെന്നും എല്‍.ഡി.എഫ് അധ്യക്ഷനാക്കാമെന്നും യച്ചൂരി എഴുതി നല്‍കിയതായുള്ള വാര്‍ത്ത മനോരമയ്ക്ക് ചോര്‍ത്തി നല്‍കിയത് വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍. ഇതിനെ തുടര്‍ന്നാണ് കൈരളി ചാനല്‍ ചിത്രീകരിച്ച രംഗങ്ങളും ദേശാഭിമാനിയുടെ പടങ്ങളും പിണറായി പുറത്തുവിട്ടത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
അച്യുതാനന്ദനെ പരസ്യമായി അപമാനിക്കാന്‍ പിണറായി ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വാര്‍ത്ത പുറത്തുവിട്ടതോടെയാണ് പിണറായി പ്രകോപിതനായത്. അച്യുതാനന്ദന്് എല്‍.ഡി.എഫ് അധ്യക്ഷപദവി നല്‍കുന്നതിനോട് പിണറായിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ചുവന്ന ലൈറ്റുള്ള സര്‍ക്കാര്‍ വാഹനവും ശമ്പളവും ഔദേ്യാഗിക വസതിയും തനിക്ക് വേണമെന്ന് മാത്രമാണ് അച്യുതാനന്ദന്‍ പറഞ്ഞത്. മകന്റെയും ഭാര്യയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു തീരുമാനം.
പാര്‍ട്ടിയിലെക്കാളേറെ സ്വന്തം കാര്യങ്ങള്‍ക്ക് മുട്ടുവരരുതെന്ന അഭിപ്രായക്കാരനാണ് അച്യുതാനന്ദന്‍. അതുകൊണ്ടു തന്നെയാണ് കാബിനറ്റ് റാങ്ക് അദ്ദേഹം ചോദിച്ച് വാങ്ങാന്‍ ശ്രമിച്ചത്.
അച്യുതാനന്ദ പക്ഷത്തിന്റെ വെളിപ്പെടുത്തല്‍ മനോരമയില്‍ വന്നതിനു പിന്നാലെയാണ് പിണറായി പക്ഷത്ത് നിന്നും അച്യുതാനന്ദന്‍ കത്ത് കൈമാറുന്ന രംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. പുതിയ സാഹചര്യത്തില്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഉപദേശകനാകാനുള്ള സാധ്യത വിരളമാണ്. കാരണം ഉപദേശകനാക്കാന്‍ പിണറായി അനുവദിക്കണമെന്നില്ല. ചിലപ്പോള്‍ എല്‍.ഡി.എഫ് അധ്യക്ഷപദവി ലഭിച്ചേക്കാം.
വി.എസിന്റെ പുതിയ തസ്തികകള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയാണെന്ന് ഇതിനകം യച്ചൂരി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഉപദേശകനാക്കാനും കാബിനറ്റ് പദവി തീരുമാനിക്കാനുമുള്ള അധികാരം സംസ്ഥാന മുഖ്യമന്ത്രിക്കാണെന്ന് യച്ചൂരി പറഞ്ഞുവച്ചത് അച്യുതാനന്ദന് സ്ഥാനം ലഭിക്കാനിടയില്ല എന്ന സൂചനയാണ് ധ്വനിക്കുന്നത്.
അരുണ്‍കുമാറിന്റെ ഇടപെടലുകള്‍ പിണറായിയെ ചൊടിപ്പിച്ചു. വി.എസും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നത്തില്‍ കുടുംബാംഗങ്ങള്‍ എന്തിന് ഇടപെടുന്നു എന്നാണ് പിണറായി പക്ഷത്തിന്റെ ചോദ്യം. അതിനിടെ കത്ത് വിവാദത്തില്‍ താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് വി.എസ്. രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















