Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഡിജെഎസിന് ബോര്‍ഡുകളുടെ സ്ഥാനം നല്കുന്നതിന് ബി ജെ പി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി, അര്‍ഹമായ സ്ഥാനം നല്‍കിയില്ലെങ്കില്‍ ബിജെപി യെ പാഠം പഠിപ്പിക്കുമെന്ന് വെള്ളാപ്പള്ളി

13 JUNE 2016 04:59 AM IST
മലയാളി വാര്‍ത്ത.

More Stories...

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....

രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നതിലും നാടിന്റെ സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നാലു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...

തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ലിസ്റ്റ് നല്കിയിരുന്നു. ഇത് കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ അറിവോടെ അല്ലെന്നത് ബിജെപി സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി ബിജെപി യിലെ സമുന്നത നേതാക്കള്‍ക്ക് കിട്ടേണ്ട സ്ഥാനത്തിനു വേണ്ടി വെള്ളാപ്പള്ളി പിന്‍വാതിലിലൂടെ ശ്രമിക്കുന്നു എന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. നാളികേര കോര്‍പ്പറേഷനും,സ്‌പൈസസ് ബോര്ടും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതാണ് സംസ്ഥാന നേതൃത്വത്തെ വെള്ളപ്പള്ളിക്കെതിരെ തിരിക്കാന്‍ ഇടയാക്കിയത്.

സുരേഷ് ഗോപിയെ കേന്ദ്രത്തില്‍ സ്ഥാനം നല്കിയത് പോലെ മകന്‍ തുഷാറിനെയും കേന്ദ്രത്തിലേക്ക് വിടാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. നേരത്തെ കേന്ദ്രത്തിലെ സഹമന്ത്രി സ്ഥാനം ആഗ്രഹിച്ചിട്ടു ലഭിക്കാതെ വന്ന വെള്ളാപ്പള്ളി കേരളത്തില്‍ നിലനില്‍പ്പിനായി വട്ടം കറങ്ങുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയെ കൂട്ടുപിടിച്ച് കേരളത്തില്‍ നേട്ടമുണ്ടാക്കി കേന്ദ്രത്തിലെ പദവി മോഹച്ചതിനു തിരിച്ചടിയായിരുന്നു ബിടിജെഎസിനു കേരളത്തില്‍ നേരിട്ട തോല്‍വി. എന്‍.ഡി.എ സഖ്യത്തോടൊപ്പം ചേര്‍ന്ന് ശക്തമായി തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ നിറഞ്ഞു നിറഞ്ഞു നിന്നെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് സാധിച്ചില്ലെന്നു മാത്രമല്ല തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വെല്ലു വിളിച്ച എല്ലാ എതിര്‍ സ്ഥാനാര്‍ഥികളും വിജയിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 15 ശതമാനം വോട്ടു കിട്ടിയത് ബിഡിജെ എസിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടെങ്കിലും ഇത് സ്വാഭാവിക വളര്‍ച്ച മാത്രമാണെന്ന് കേന്ദ്ര നേതൃത്വം മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ബി ഡി ജെ എസിനു കാര്യമായ പരിഗണന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത് തടയാന്‍ തന്നെയാണ് ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. നിലവില്‍ ഇടതു പക്ഷം ഭരിച്ചാലും വലതു പക്ഷം ഭരിച്ചാലും തന്റെ സമുദായത്തിന്റെ വോട്ടുകളുടെ പേരില് സംസ്ഥാനത്തെ നേതൃത്വം ബോര്ടുകളുടെ നിയമനത്തില്‍ പരിഗണിക്കുമായിരുന്നു. പുതിയ പാര്‍ട്ടി രൂപീകരണത്തിലൂടെ ഇത് നഷ്ട്ടപ്പെട്ടത് എസ്എന്‍ഡി പി നേത്രുത്വത്തേയും പ്രതിഷേധതിലേക്ക് നയിച്ചിരിക്കുകയാണ്.

എന്‍.ഡി.എ സഖ്യതോടൊപ്പം ചേര്‍ന്നത് കൊണ്ട് കേരളത്തിലെ ഇടതുവലതു പക്ഷങ്ങളില്‍ നിന്ന് ഭാവിയില്‍ ഒരു പരിഗണയും കിട്ടില്ലെന്നുരപ്പാണ്. സമുദായ നേതാവെന്ന പ്രതിശ്ചായ നഷ്ടപ്പെടുകയും ചെയ്തു. ഈ അവസരത്തില്‍ മകന്‍ തുഷാറിനു കേന്ദ്രത്തില്‍ നിന്ന് സ്ഥാനം ലഭിച്ചില്ലെങ്കില്‍ കേരളത്തിലെ ബി ഡി ജെ എസിന്റെ ഭാവി തന്നെ ആശങ്കയിലാകും. ഇത് മനസിലാക്കിയ വെള്ളാപ്പള്ളി അര്ഹമായ സ്ഥാനം കിട്ടിയേ മതിയാകൂ എന്നാ നിലപാടിലാണ്. ബിജെ പി ഇതിനെ എതിര്‍ത്താല്‍ ബിജെപി യെ പാഠം പഠിപ്പിക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.

തിരഞ്ഞെടുപ്പിനു മുന്‍പ് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അരുണ്‍ തൊഗാഡിയയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപിയും വി എച് പിയും സംയുക്തമായി തുടങ്ങാനിരിക്കുന്ന അഞ്ചു കോളേജുകളുടെ നടത്തിപ്പ് വെള്ളാപ്പള്ളിക് നല്കുമെന്ന വാഗ്ദാനം കേരളത്തിലെ ബിജെപി നേതൃത്വം ഇടപെട്ട് ഇല്ലാതാക്കിയിരുന്നു.തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നപ്പോള്‍ ഇടതു പക്ഷത്തിനു അനുകൂലമായി വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളും ബിജെപി നേതൃത്വത്തിന് അമര്‍ഷം ഉണ്ടാവാന്‍ ഇടയാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (28 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (40 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (47 minutes ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (1 hour ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (1 hour ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (2 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (8 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (8 hours ago)

Malayali Vartha Recommends