Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്വേഷണം മുതിര്‍ന്ന സിപിഎം നേതാക്കളുടെ ഭാര്യമാരിലേക്കും മക്കളിലേക്കും, കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം മയപ്പെടുത്താന്‍ പിണറായി

08 SEPTEMBER 2016 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

സങ്കടം താങ്ങാനാവാതെ.... എന്നും രാവിലെ പഠിക്കാനായി അഞ്ചിന് മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, പരുക്കേറ്റെന്ന വിളിയെത്തിയത് പോലീസ് സ്റ്റേഷനിൽ നിന്ന്... ഒടുവിൽ ആ വാർത്ത കേട്ട്....

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്... സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന

സങ്കടമടക്കാനാവാതെ.... കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണം മയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുഡിഎഫ് മന്ത്രിമാരുടെയും ബിനാമിമാരുടേയും വീടുകളില്‍ റെയ്ഡ് ചെയ്യാനിരിക്കെയാണ് അന്വേഷണത്തില്‍ പിണറായി ഇടപെട്ടത്. ഈ രീതിയില്‍ അന്വേഷണം തുടര്‍ന്നാല്‍ തന്റെ മന്ത്രിസഭയ്ക്കുകൂടി ഭീഷണിയാകുമെന്ന് പിണറായയിയെ പാര്‍ട്ടി നേതൃത്വം ധരിപ്പിച്ചതായാണ് സൂചന. 

അന്വേഷണം തുടര്‍ന്ന് പോയാല്‍ മുതിര്‍ന്ന സിപിഎം നേതാവും ഇപ്പോഴത്തെ പിണറായി മന്ത്രിസഭയില്‍ അംഗവുമായ ഒരാളുടെ ഭാര്യയും കുടുങ്ങും. മാത്രമല്ല സിപിഎം നേതൃത്വത്തില്‍ ഉന്നതന്‍മാരായ പലരുടേയും മക്കളെയും വിജിലന്‍സ് പിടികൂടുമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ മന്ത്രിസഭയും പാര്‍ട്ടിയും പൊതുജനമദ്യത്തില്‍ ഒറ്റപ്പെടും. അതുകൊണ്ട് തന്നെ അന്വേഷണം മയപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിണറായിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് മാണിയേയും ബാബുവിനെയും മാത്രം ഫോക്കസ് ചെയ്ത് കൊണ്ട് അന്വേഷണം നീങ്ങുന്നതില്‍ പല ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കേസില്‍ പങ്കാളികളെന്ന് വിഎസ് ഉന്നയിച്ച ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ വിഎസ് ശിവകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനു പിന്നില്‍ സിപിഎം നേതൃത്വമാണെന്ന ആരോപണം വളരെ ക്തമാണ്. ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയപ്പോള്‍ തന്നെ ഐ ഗ്രൂപ്പ് നേതാക്കളായ ഇവരുടെ വീട്ടിലും റെയ്ഡ് ഉണ്ടാകേണ്ടതായിരുന്നെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.

മുന്‍മന്ത്രി ആയിരുന്ന വിഎസ് ശിവകുമാറിന്റെ പേരില്‍ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. വിഎസ് ശിവകുമാര്‍ നടത്തിയ അഴിമതികള്‍ സിപിഎമ്മിന്റെ മൗന സമ്മതും കൂടി ഉണ്ടായിരുന്നു. അഴിമതിയുടെ പങ്ക് പല സിപിഎം നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ശിവകുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പലതും ഏറ്റെടുക്കാന്‍ സിപിഎം മടിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ശിവകുമാറിനെതിരെ ബിജുരമേശ് ഉന്നയിച്ച അരോപണം വളരെ ഗുരുതരമായിരുന്നെങ്കിലും അതിനെ കുറിച്ച് അന്വേഷിക്കാനോ സത്യാവസ്ഥ പുറത്തുകൊണ്ട് വരാനോ സിപിഎം ശ്രമിച്ചില്ലെന്നത് ഇതിന് തെളിവാണ്. ശിവകുമാറിന് അിമതി നടത്താന്‍ അന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ ഭാര്യയും കൂട്ടുനിന്നതാണ് അന്വേഷണം മയപ്പെടുത്താന്‍ കാരണം. ശിവകുമാറിനെതിരെയുള്ള അഴിമതികള്‍ അന്വേഷിക്കുകയാണെങ്കില്‍ ഇവരും കുടുങ്ങുമന്നതാണ് സിപിഎമ്മിന് തലവേദനയാകുന്നത്. 
മന്ത്രിയായ ഇവരുടെ ഭര്‍ത്താവ് വിഎസ് മന്ത്രിസഭയിലും അംഗമായിരുന്നു. അന്ന് പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ പിണറായി മന്ത്രിസഭയില്‍ തീരെ അപ്രധാനവകുപ്പാണ് ഈ നേതാവിന് നല്‍കിയത്. പല പുതിയ മന്ത്രിമാര്‍ക്കും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കിയപ്പോള്‍ ഈ നേതാവിനെ തഴഞ്ഞത് ചര്‍ച്ചയായിരുന്നു. മാത്രമല്ല വിജിലന്‍സ് അന്വേഷണം നീണ്ടുപോയാള്‍ പല സിപിഎം നേതാക്കന്‍മാരുടെ മക്കളും ബിനാമിമാരും കുടുങ്ങും. സിപിഎം നേതാക്കളുടെ ഭാര്യമാരുടേയും ബന്ധുക്കളുടേയും പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങളും കോണ്‍ഗ്രസ് പുറത്തുവിടുമെന്ന് സിപിഎമ്മിന് ഭയമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (22 minutes ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (1 hour ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (1 hour ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (1 hour ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (2 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (2 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (2 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (3 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (3 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (3 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (4 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (4 hours ago)

Malayali Vartha Recommends