Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

പോലീസ് തലപ്പത്തു പൊട്ടിത്തെറി തുടരുന്നു.

24 OCTOBER 2016 04:24 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: പോലീസ് തലപ്പത്തു പൊട്ടിത്തെറി തുടരുന്നു. ആഭ്യന്തര വകുപ്പിൽ അകെ കുഴപ്പം. ഇ-മെയിലും ഫോണ്‍ വിളികളും പൊലീസ് ചോര്‍ത്തുന്നെന്ന പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിനയച്ച കത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കുരുക്കാകും. ആഭ്യന്തരവകുപ്പിന്‍െറ അനുമതിയില്ലാതെ കേരള പൊലീസില്‍ നടക്കുന്ന ഫോണ്‍ ചോര്‍ത്തലുകള്‍ക്ക് ബെഹ്റ സര്‍ക്കാറിനോട് മറുപടി പറയേണ്ടിവരും. ജേക്കബ് തോമസിന്‍െറ കത്തിലെ പരാമര്‍ശങ്ങള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് സൂചന.ജിഷ വധക്കേസ് പ്രതിയെ പിടികൂടിയെങ്കിലും ബെഹ്റയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പലതും ആഭ്യന്തരവകുപ്പില്‍ കല്ലുകടികള്‍ക്കിടയാക്കിയിരുന്നു.പൊലീസ് മേധാവിയെ പലതവണ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കേണ്ട സാഹചര്യങ്ങളുമുണ്ടായി.
ഇതിനിടയിൽ വി എസി ന്റെ മകനെതിരെ കേസ് വേണ്ടെന്നു വച്ചതും. ബി ജെ പി നേതൃത്ത്വം മുഖ്യമന്ത്രിക്കെതിരെയും കോടിയേരി യുടെ മകനെതിരെയും വിജിലൻസ് ഡയറക്ടറിന് കൊടുത്ത പരാതിയിലും വേണ്ടത്ര അന്വേക്ഷണം നടക്കാത്തതിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു
സര്‍ക്കാര്‍ നയത്തിനൊത്തുയരാന്‍ കഴിഞ്ഞില്ളെങ്കില്‍ ഫെബ്രുവരിക്കുള്ളില്‍ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിക്കാന്‍ മുഖ്യമന്ത്രി ബെഹ്റയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇതേതുടര്‍ന്ന് കേന്ദ്രത്തിലേക്ക് പോകാനുള്ള നീക്കങ്ങള്‍ ബെഹ്റ സജീവമാക്കിയിരുന്നു. ഇതിനിടെയാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ശക്തമാകുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലോ ഒഴിച്ചുകൂടാനാകാത്ത അന്വേഷണ വേളകളിലോ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഫോണ്‍ ചോര്‍ത്താന്‍ മൊബൈല്‍ സേവനദാതാക്കളെ സമീപിക്കാം.

പക്ഷേ, ഇതിന് ആഭ്യന്തരസെക്രട്ടറിയുടെ അനുമതിനേടിയെടുക്കണം. ഇക്കാര്യങ്ങള്‍ പൊലീസ് മേധാവിയും ഇന്‍റലിജന്‍സ് മേധാവിയും അടങ്ങിയ സമിതി പരിശോധിക്കുകയും ചെയ്യും. എന്നാലിതെല്ലാം ലംഘിച്ചാണ് ജേക്കബ് തോമസിന്‍െറ ഫോണ്‍ വിളികള്‍ ചോര്‍ത്തിയത്. ഇതിന് നേതൃത്വംനല്‍കിയ ഉന്നതനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിയമസഭ കഴിഞ്ഞാല്‍ പൊലീസ് തലപ്പത്തെ പ്രമുഖര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്.

തിങ്കളാഴ്ച വിഷയം നിയമസഭയില്‍ സര്‍ക്കാറിനെതിരായി പ്രതിപക്ഷം ഉപയോഗിക്കുമെന്നാണറിയുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കടുത്ത നടപടികള്‍ക്ക് മുതിരുമെന്നും സൂചനയുണ്ട്. കേരള പൊലീസിന്‍െറ സൈബര്‍ നിരീക്ഷണ കേന്ദ്രമായ ‘സൈബര്‍ ഡോ’മിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
ബാര്‍കോഴയാണ് ജേക്കബ് തോമസിന് മുന്നില്‍ വന്ന ആദ്യത്തെ ഏറ്റവും വലിയ ആരോപണം. അതിന്റെ നടപടിക്രമങ്ങളില്‍ ഒരുപാട് പാളിച്ചകള്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. യുഡിഎഫിനുള്ളിലെ പോരിലെ ഇരകളെ കുരുക്കാന്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ തന്നെ സൃഷ്ടിച്ചതാണ് കോഴ എന്ന ആക്ഷേപമുണ്ട്. ഏതായാലും ഈ രംഗത്ത് കോഴ ഒരു പുതിയ വെളിപ്പെടുത്തലൊന്നുമല്ല. അബ്കാരി എന്നത് ചക്കരക്കുടമാണ്. മാറി മാറി വന്ന സര്‍ക്കാരും മന്ത്രിമാരും നേതാക്കളുമെല്ലാം അതില്‍ കയ്യിട്ടുവാരിയതിന്റെ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരു കേസില്‍പോലും നേതാക്കള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.

അബ്കാരി കേസുകളുടെ അന്വേഷണവുമായി മുന്നോട്ടുപോകുമ്പോഴാണ് വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുനിയമനം വിവാദമാവുകയും മന്ത്രി രാജിവയ്‌ക്കേണ്ടിയും വന്നത്. തെറ്റുപറ്റിയെന്ന് ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സമ്മതിച്ചു. ഒരന്വേഷണവും നടത്താതെ എഫ്‌ഐആര്‍ തയ്യാറാക്കി കേസെടുത്ത് അന്വേഷണം നടത്താമെന്നിരിക്കെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിറക്കിയതുതന്നെ കള്ളക്കളിയാണ്.

അന്വേഷണം തുടരും മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ രഹസ്യമായി സന്ദര്‍ശിച്ച് ഉപദേശം തേടിയത് ദുരൂഹമാണ്. അതും വിവാദമായപ്പോള്‍ ഡയറക്ടര്‍ തന്നെ പുതിയ വിവാദമുണ്ടാക്കുകയും ചെയ്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (4 minutes ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (14 minutes ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (39 minutes ago)

യുവതി മരണത്തിന് കീഴടങ്ങി....  (1 hour ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (1 hour ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (1 hour ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (1 hour ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (2 hours ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (10 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (11 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (11 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (12 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (12 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (12 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (13 hours ago)

Malayali Vartha Recommends