Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

നൊന്തുപ്രസവിച്ച കുഞ്ഞുങ്ങളുടേയും ഭര്‍ത്താവിന്റേയും ജീവിതം കുട്ടിച്ചോറാക്കി ഇന്നലെ കണ്ട കാമുകന്റെ കൂടെ ഇറങ്ങിത്തിരിക്കുന്ന പ്രണയിനികളുടെ എണ്ണം കൂടുന്നു: ഇത് മറ്റൊരു പ്രണയ ദുരന്തം

07 DECEMBER 2016 06:41 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മണ്ണത്തലയില്‍ ഇന്നലെ തൂങ്ങി മരിച്ച രാജേഷിന്റെയും കുടുംബത്തിന്റെ കഥ കണ്ണീരില്‍ കുതിര്‍ന്നതാണ്. ഒന്നര വര്‍ഷം മുന്‍പ് മക്കള്‍ക്കു വിഷം കൊടുത്തു കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ചു പരാചയപെട്ടയാളാണ് രാജേഷ് . 
തിരുവനന്തപുരം നാലാഞ്ചിറയില്‍ 2014 മെയ് 26ന് നടന്ന കൂട്ട ആത്മഹത്യ അന്ന് കേരളത്തെ നടുക്കിരുന്നു. നാലാഞ്ചിറ കുരിശടി ലൈനില്‍ സോപാനത്തില്‍ രാജേഷിന്റെ മക്കളായ 
മക്കളായ വിഘ്‌നേശ്വരന്‍ (6 ) ശിവാനി (4 ) എന്നിവരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിരുന്നു. രാജേഷ് (35 ) 'അമ്മ ശ്രീകുമാരി (55 ) മൂത്ത മകന്‍ മഹേശ്വരന്‍ (10 ) എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. വീട് അകത്തുനിന്നു പൂട്ടിട്ടിരുന്നതിനാല്‍ കതകു തള്ളിത്തുറന്നാണ് ബന്ധുക്കള്‍ അകത്തേക്കു കടന്നത.് .ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ എത്തിച്ചിരുന്നെങ്കിലും രണ്ടു കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ഭാര്യ ദേവിക്കു ബന്ധമുണ്ടെന്ന് പറയുന്ന വ്യക്തിയായ പേരൂര്‍ക്കട ഇന്ദിരാനഗര്‍ സ്വദേശിയായ സഞ്ജു ദാസിനെ കുറിച്ചും ഈ ബന്ധത്തിന് സഹായം ചെയ്ത വ്യക്തികളെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. 


രാജേഷിന്റെ ഭാര്യ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിലെ ജീവനക്കാരിയായിരുന്നു. മെയ് 21 പുലര്‍ച്ചെ ഇവരെ കാണാതാവുകയും കാറില്‍ കയറിപ്പോകുന്നത് കണ്ടെന്നും രാജേഷ് പോലീസില്‍ പരാതി നല്കിരുന്നു .അന്വേഷണത്തില്‍ ഇവരെ തൃശ്ശൂരില്‍ നിന്ന് കണ്ടെത്തുകയും കോടതില്‍ ഹാജരാക്കിയ ദേവി രാജേഷിനൊപ്പം പോകാന്‍ തയ്യാറാവുകയും ചെയ്തില്ല. കോടതില്‍ ഭര്‍ത്താവില്‍ നിന്ന് വലിയ മാനസിക പീഡനം നേരിടേണ്ടി വരുന്നെനും അതിനാല്‍ കാമുകനൊപ്പം ജീവിക്കാനാണ് തനിക്കിഷ്ടമെന്നു ദേവി അറിച്ചത്. തുടര്‍ന്ന് കാമുകനൊപ്പം പോകാന്‍ ദേവിക്കു കോടതി അനുമതി നല്‍കുകയും ചെയ്തു. കാമുകനൊപ്പം പോയ ഭാര്യയുടെ ചെയ്തിയില്‍ വേദനിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു ഒരുമിച്ചു ജീവിക്കാന്‍ രാജേഷ് തയ്യാറായിരുന്നതായി പോലീസ് പറഞ്ഞു . എന്നാല്‍ ഭാര്യയുടെ കോടതിലുള്ള വെളിപ്പെടുത്തലില്‍ രാജേഷ് തകര്‍ന്നു . സ്വകാര്യ ഹൗസിങ് ഫിനാന്‍സ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന രാജേഷ് ഇതിനുശേഷം കുറച്ചു ദിവസങ്ങളായി ജോലിക്കു പോകാറില്ലായിരുന്നു .രാജേഷ് മുഴുവന്‍ സമയം മക്കളോടൊപ്പമായിരുന്നു സമയം ചെലവഴിച്ചിരുന്നത് .


മക്കളെ കൊലപ്പെടുത്തിയ കേസില്‍പ്പെട്ട് ജയിലിലായ രാജേഷിന്റെ അഭാവത്തില്‍ ദേവി വിവാഹമോചനം നേടിയെടുക്കുകയും തൃശൂരില്‍ കാമുകനോടൊപ്പം ജീവിതമാരംഭിക്കുകയും ചെയ്തു. സഞ്ചുദാസ് ആരംഭിച്ച തൃശ്ശൂരിലെ പുതിയ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ദേവി ഇപ്പോള്‍ ജോലിചെയ്ത് വരുന്നു. 
തകര്‍ന്നുപോയി രാജേഷ്. കുറ്റബോധം ഏറെ അലട്ടിയിരുന്നു. ആകെയുണ്ടായിരുന്ന മകനേയും ആവശ്യപ്പെട്ട് ദേവി കോടതിയെ സമീപിച്ചപ്പോള്‍ ജീവിതത്തില്‍ നിന്ന് ആത്മഹത്യയിലൂടെ ഒളിച്ചോടുകയായിരുന്നു രാജേഷിന് മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം. പിന്നീട് പേരൂര്‍ക്കട സി.ഐ. സുരേഷ് കേസന്വേഷിക്കുകയും, രാജേഷ്, സഞ്ചുദാസ്, ദേവി, ദേവിയുടെ സഹപ്രവര്‍ത്തകരായ ചിലരെയും കണ്‍സ്ട്രക്ഷന്‍ കമ്പനി എം.ഡിയെയും ചേര്‍ത്ത് എഫ്.ഐ.ആര്‍ എടുക്കുകയും ചെയ്തു. ഉന്നതതല ഇടപെടലുകളെത്തുടര്‍ന്ന് കമ്പനി എം.ഡി.യെ തുടരന്വേഷണത്തില്‍ കേസില്‍ നിന്നൊഴിവാക്കിയത് മറ്റൊരു വിവാദമായിരുന്നു.
രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പഴയ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രം ഈ മരണവുമായി ബന്ധപ്പെട്ട അന്വേഷണഫയലും കൂട്ട ആത്മഹത്യാ പ്രേരണകുറ്റം അന്വേഷിക്കുന്ന പേരൂര്‍ക്കട സി.ഐ. യ്ക്കു കൈമാറുമെന്ന് മണ്ണന്തല എസ്.ഐ. മലയാളി വാര്‍ത്തയോട് പറഞ്ഞു. കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഇതിനകം തയ്യാറാക്കിയ കുറ്റപത്രത്തില്‍ നിന്ന് ആത്മഹത്യ ചെയ്ത രാജേഷിനെ ഒഴിവാക്കി സഞ്ചുദാസിനെയും, ദേവിയെയും പ്രതിചേര്‍ത്ത് ഉടന്‍ കോടതിയില്‍ കുറ്റപത്രം നല്കുമെന്ന് പേരൂര്‍ക്കട സി.ഐ. മലയാളിവാര്‍ത്തയോട് പറഞ്ഞു. രാജേഷിന്റെ ആത്മഹത്യയിലും ബന്ധുക്കളുടെയോ, കുടുംബത്തിന്റെയോ ഭാഗത്തുനിന്ന് കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായാല്‍ ശക്തമായ തുടരന്വേഷണമുണ്ടാകുമെന്നും സി.ഐ. പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (5 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (5 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (5 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (6 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (6 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (6 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (7 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (9 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (9 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (10 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (10 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (11 hours ago)

Malayali Vartha Recommends