ഇന്നലെ ജീവിതത്തില്‍ ആദ്യമായി ഒരു പറ്റം മനുഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയില്‍ പെട്ടുപോയി; ഡോക്ടര്‍ ആതിര

രാഷ്ട്രീയ പാര്‍ട്ടികള്‍ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് പൊതുയോഗവും മാർച്ചും സമരവും ഒക്കെ നടത്തുമ്പോള്‍ പ്രതിഷേധവുമായി പലരും എത്താറുണ്ട്. പലപ്പോഴും എതിര്‍ കക്ഷിക്കാരായിരിക്കും മുന്നില്‍. പാതയോരത്തെ പൊതുയോഗങ്ങള്‍ കോടതി ഇടപെട്ട് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ കോടതിയെ വിമര്‍ശിച്ച എംവി ജയരാജന്റെ കഥയും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വിശ്വാസത്തിന്റേയും മതത്തിന്റേയും പേരില്‍ പൊതുനിരത്തുകള്‍ കൈയ്യേറി ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെ ആളുകള്‍ കാര്യമായൊന്നും പ്രതികരിക്കാറില്ല.
അങ്ങനെ പ്രതികരിക്കുന്നവര്‍ക്ക് കിട്ടുന്ന മറുപടിയും അത്ര സഹിഷ്ണുതയുള്ളതൊന്നും ആകാറില്ലെന്നതാണ് സത്യം. ക്ഷേത്ര ഘോഷായതാത്രക്കിടെ ഗര്‍ഭണിയായ വനിത ഡോക്ടര്‍ക്കും കുടുംബത്തിനും നേരിടേണ്ടിവന്ന ക്രൂരതയാണ് ഇവിടെ പറയുന്നത്. ഡോക്ടര്‍ ആതിര തന്നെ ആണ് ആ സംഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്.
ഇന്നലെ ജീവിതത്തില്‍ ആദ്യമായി ഒരുപറ്റം മനുശഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയില്‍ പെട്ടുപോയി എന്ന് പറഞ്ഞുകൊണ്ട് ഡോക്ടര്‍ ആതിര തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ചങ്ങനാശേരിയില്‍ വച്ചായിരുന്നു സംഭവം. രാത്രി 8.30 യോടെ ചങ്ങനാശ്ശേരി ടൗണില്‍ നിന്ന് വീട്ടിലേക് പോകും മദ്ധ്യേ ആണ് സംഭവം. റോഡ് മുഴുവന്‍ ബ്‌ളോക് ആക്കി ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി കടന്നു പോകുകയാണ്. ഗതാഗതം പൂര്‍ണമായി സ്തംഭിപ്പിച്ചിട്ടാണ് ഈ ഏര്‍പ്പാട് എന്ന ഓര്‍ക്കണം....
2 മണിക്കൂറോളം ക്ഷമയോടെ ഘോഷയാത്ര തീരുവനായി കാത്ത കിടന്നു. വണ്ടിയില്‍ ഞാനും ഭര്‍ത്താവും 3 ചെറിയ കുട്ടികളും എന്റെ അമ്മയും ഉണ്ടായിരുന്നു. 2 മണിക്കൂര്‍ വാഹനത്തിനുള്ളില്‍ ഇരുന്ന് മക്കള്‍ കരച്ചിലും തുടങ്ങി. എന്നാല്‍ ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗതം പഴയ പടി ആയില്ല. ആളുകകള്‍ റോഡില്‍ കുത്തിയിരുന്ന് വീണ്ടും ബ്‌ളോക് സൃഷ്ടിച്ചപ്പോള്‍ 100 ഇല്‍ വിളിച്ചു വിവരം അറിയിച്ചു. അവര്‍ തന്ന number വെച്ച് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചപ്പോള്‍ ഘോഷ്യാത്ര നിയന്ത്രിക്കുവാനായി പോലീസ് അവിടെ തന്നെയുണ്ട് അവരോടു വിവരം പറയുവാന്‍ പറഞ്ഞു. അത് പ്രകാരം ഭര്‍ത്താവ് ഇറങ്ങി പോയി മുന്നില്‍ നിന്നു ഏമാനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വാഹനങ്ങള്‍ പോകുവാനുള്ള നീക്ക പോക്ക് പുള്ളി ഉണ്ടാക്കി.
'നിനക്ക് മാത്രം എന്താ ഡാ ക#പ്പ.. &^#*%×മോനെ' എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ബലമായി കാറിന്റെ ചാവി ഊരി എടുക്കുവാനും നോക്കി.. ഈ സമയം മുൻ സീറ്റിലിരുന്ന എന്റെ ഡോര്‍ ഒരാള്‍ വലിച്ചു തുറക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കയ്യില്‍ കടന്നു പിടിച്ചു തിരിക്കുകയും സീറ്റില്‍നിന്നും വലിച്ചു ഇഴച് റോഡില്‍ ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ കാഴ്ചകള്‍ ഒകെ കണ്ടു ഭീതിയിലായി എന്റെ മകളും ചേച്ചിയുടെ കുഞ്ഞുങ്ങളും വാവിട്ട കരയാന്‍ തുടങ്ങി. ഈ അക്രമി സംഘത്തിലെ എല്ലാ നാരാധമന്‍മാരും ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്ര കമ്മിറ്റി ബാഡ്ജ് ധരിച്ചിരുന്നു. റോഡ് അരികില്‍ നിന്ന മറ്റു പൊതു ജനങ്ങളും, കടകളിലെ ജീവനക്കാരും കാഴ്ചക്കാരായി നിന്നതല്ലാതെ ഈ അക്രമിച്ചവരെ പിടിച്ചു മാറ്റാന്‍ ആരും ശ്രമിച്ചില്ല.
അവിടുന്ന് ഒരു വിധം വണ്ടി മുന്നിലേക്ക് എടുത്ത് 200 മീറ്റര്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ കയ്യും കെട്ടി നില്‍ക്കുന്നത് കണ്ടു.അവരോടു വിവരം ബോധിപ്പിക്കുവാനായി വണ്ടി നിര്‍ത്തിയപ്പോള്‍ അക്രമി സംഘം വീണ്ടും കാര് വളഞ്ഞു അതിക്രമങ്ങള്‍ തുടര്‍ന്ന്.'നിങ്ങള്‍ വേഗം ഇവിടുന്നു പോക്.. വേഗം പോ ' എന്നൊക്കെ പോലീസ് ഏമാന്‍മാര്‍ പറയുന്നത് കേട്ട്... ഒരു വിധത്തില്‍ അവിടുന്ന് വണ്ടി വിട്ട് വീട്ടില്‍ എത്തി. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ തിരിച്ചു ചങ്ങനാശ്ശേരിയില്‍ എത്തി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണു വീട്ടിലേക് മടങ്ങിയത്..
34 ആഴ്ച ഗര്‍ഭിണി കൂടി ആണ് ഞാന്‍ എന്ന കാര്യം കൂടി ഓര്‍ക്കണം... ശരീരത്തിന് ഏറ്റ മുറിവുകള്‍ നിസ്സാരം ആയിരിക്കാം.. പക്ഷെ ഇത് മൂലം അനുഭവിച്ച മാനസീക സംഘര്‍ഷം അത് ഏല്‍പിച്ച മുറിവുകളും ഒരുപാട് ആഴം ഏറിയതാണ്.. ഇത് എന്റെ ഒരാളുടെ മാത്രം അനുഭവം അല്ല എന്നറിയാം..പൊതു വഴിയിലെ ഈ ആഭാസാ പ്രകടനം ഒരു മതത്തിന്റെയോ പാര്ടിയുടേയോ മാത്രം കുത്തക അല്ല എന്നും അറിയാം.. പക്ഷെ ഇത്തരം സന്ദര്ഭങ്ങള് ഇനിയെങ്കിലും ഒരു അറുതി വരണം.. നമ്മുടെ ഈ പ്രബുദ്ധ കേരളത്തില്‍ ഒരു പൊതു സ്ഥലത് വെച്ച് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എന്ത് സുരക്ഷയാണ് ഉള്ളതെന്ന് നോക്കണം... നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ ആണ് തീരുമാനം... ഇതിനായി എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha


























