Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

പേപിടിച്ച വേട്ടമൃഗം, നിലവിളിച്ചുകൊണ്ട് ഒരു കുടുംബം.

30 APRIL 2017 08:49 PM IST
മലയാളി വാര്‍ത്ത

സഹോദര തുല്യമായി കണ്ട അയൽവാസി തുടർച്ചയായി മുണ്ട് മാറ്റി ജനനേന്ദ്രീയം കാണിച്ചു. ബലമായി ഉമ്മവയ്ക്കാനും.
നിരാലംബാരായ നമ്മുടെ നിരവധി പെൺകുട്ടികളെ ഇത്തരം കാമവെറിയന്മാർ പിച്ചിച്ചീന്തുന്നു. പരാതിപ്പെട്ടാൽ പോലിസ് വേട്ടക്കാർക്കൊപ്പം. കോതമംഗലം പുന്നേക്കാട്ട് പ്ലസ് ടു വിദ്യാർഥിനിയുടെ അനുഭവം ഹൃദയം നുറുക്കുന്നതു.
ദുരന്തത്തിനിരയായ പെൺകുട്ടി പറഞ്ഞത്.
അയൽവീട്ടുകാരുമായി ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു.ഈ വീട്ടിലെ കഞ്ഞിവെള്ളം ആടിന് കൊടുക്കാനായി ഇവർ ഞങ്ങൾക്ക് നൽകുക പതിവാണ്.ഞാൻ പോയിയാണ് ഇതുകൊണ്ടുവന്നിരുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ ഇത്തരത്തിൽ കഞ്ഞിവെള്ളമെടുക്കാൻ ചെന്നപ്പോൾ അവിടുത്തേ ചേച്ചിയുടെ ഭർത്താവ് ആംഗ്യം കാണിച്ചു.എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല.പിന്നെ ഉമ്മ ചോദിച്ചാതാണോ എന്ന് സംശയം തോന്നി.ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അങ്ങിനെയൊന്നും ആവില്ലന്ന് പറഞ്ഞ് അമ്മ സമാധാനപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ഇത്.എതാനും ദിവസം കഴിഞ്ഞ് ഞാൻ കഞ്ഞിവെള്ളം എടുക്കാൻ ചെന്നപ്പോൾ ചേച്ചി മുൻവശത്ത് മുറ്റമടിക്കുകയായിരുന്നു.ഈ സമയം ഇയാൾ കഞ്ഞിവെള്ളമെടുത്തുതരനായി അടുക്കളഭാഗത്തേക്ക് വന്നു.കഞ്ഞിവെള്ളമുണ്ടായിരുന്ന ബക്കറ്റ് കൈയിലേക്ക് തരുന്നതിനിടെ മുണ്ട് മാറ്റി ജനനേന്ദ്രീയം കാണിച്ചു.അടുത്ത നിമിഷം കൈയിൽ പിടിച്ച് വലിച്ച് ചേർത്ത് നിർത്തി ഉമ്മവയ്ക്കാനും ഇയാൾശ്രമിച്ചു.ഒരുവിധത്തിൽ പിടിവിചുവിച്ച് ഓടി വീട്ടിലെത്തി.
കാൻസർ രോഗിയായ അമ്മ വീട്ടുവേലയ്ക്കു പോയും രണ്ടുവട്ടം ഹൃദാഘാതമുണ്ടായ പിതാവ് കെട്ടിടം പണിക്കും പോയും കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംമ്പം കഴിയുന്നത്. ഇരുവരും രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകിട്ട് ആറുമണിയോടെ ഏറെ അവശരായിട്ടാണ് വീട്ടിലെത്തുന്നത്. ഇതുമൂലം ഇക്കാര്യങ്ങൾ കൂടി അറിയിച്ച് അവരുടെ മനസ്സ് വേദനിപ്പിക്കേണ്ടെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി. പെരുവന്താനം ജോൺ തങ്ങളുടെ ചേട്ടനാണെന്നും ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും പലപ്പോഴും ഇയാളുടെ ഭാര്യ പറഞ്ഞിട്ടുണ്ട് .വിവരമറിഞ്ഞ് പപ്പയും മമ്മിയും ഇവരുമായി വഴക്കിട്ടാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള ഭയവും സംഭവങ്ങൾ മനസ്സിലൊതുക്കാൻ പ്രേരണയായി.
പ്ലസ്ടു പരീക്ഷനടക്കുമ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങുന്ന സമയം നോക്കി ഇയാൾ പിന്നാലെ വരും.അളുകൾ ഇല്ലാത്ത സ്ഥലങ്ങളിലെത്തുമ്പോൾ മുന്നിലെത്തി ഉടുമുണ്ടഴിച്ച് ജനനേന്ദ്രിയം കാണിക്കും. അടുത്തിടെ ഞായറാഴ്ച വേദപാഠക്ലാസിൽ പങ്കെടുക്കാൻ പോകുമ്പോൾ ഇയാൾ പിന്നാലെത്തി തടഞ്ഞുനിർത്തി സ്വയംഭോഗം ചെയ്യുന്ന തരത്തിലുള്ള പ്രകടനവും നടത്തി. ഈ സമയം നിലവിച്ച് സമീപത്തെ ബസ്റ്റോപ്പിൽ നിന്നിരുന്ന സഹോദരന്റെ അടുത്തെത്തി. അവൻ കാര്യം തിരക്കിയെങ്കിലും ഒഴിഞ്ഞുമാറി. പള്ളിയിലെത്തി പരിചയക്കാരിയായ ചേച്ചിയോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. വീട്ടിലറിയിക്കാനായിരുന്നു ആ ചേച്ചിയുടെ നിർദ്ദേശം.
പിന്നീട് പലപ്പോഴും ഇയാൾ പാത്തും പതുങ്ങിയും എന്റെ പിന്നാലെയെത്തി ലൈംഗികവേഴ്ചയുടെ ആദ്യാവസാനം വരെയുള്ള കാര്യങ്ങൾ പച്ചക്ക് വെളിപ്പെടുത്തി ഒപ്പം നടക്കും. ഇത് പലവട്ടം ആയപ്പോൾ തലക്ക് പെരുപ്പായി. ആരോടെങ്കിലും ഇത് പറഞ്ഞില്ലങ്കിൽ ഭ്രാന്തുപിടിക്കുമെന്ന അവസ്ഥയായി.
അങ്ങിനെയാണ് കൂട്ടുകാരിയേപ്പോലെ ഇടപെട്ടിരുന്ന എന്റെ ബന്ധുവിനോട് ഞാൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അവൾ അത് കഴിഞ്ഞ ദിവസം അമ്മയോട് പറഞ്ഞു. അങ്ങിനെയാണ് വിവരം വീട്ടിലറിയുന്നത്.സംഭവത്തെക്കുറിച്ച് ചോദിക്കാൻ അമ്മ അയാളുടെ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. നിങ്ങളുടെ മകൾ എന്റെ ഭർത്താവിനെ വശീകരിക്കാൻ നടക്കുകയാണെന്നും അതുകൊണ്ടാണ് അവൾ അവയയവങ്ങളുടെ മുഴുപ്പും രൂപവും മറ്റും കാണാൻ പാകത്തിനുള്ള വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നതെന്നും മറ്റും പറഞ്ഞ് അവർ എന്നേ ചേർത്ത് അമ്മയേ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു.പിന്നീട് അമ്മ വിവരം അപ്പയോട് പറയുകയും ചെയ്തിരുന്നു.
പിറ്റേദിവസം ഇക്കാര്യം ചോദിക്കാൻ പപ്പ അയാളെ കാത്തിരുന്നെങ്കിലും കണ്ടില്ല.സന്ധ്യയാവുമ്പോഴേക്കും എല്ലാവരും വീട്ടിൽ കയറി മുൻവശത്തെ ലൈറ്റും ഓഫാക്കുകയാണ് ഇവരുടെ രീതി.രാത്രി വീട്ടിലെത്തി ഇയാളെ കണ്ടാൽ വീട്ടിൽക്കയറി ആക്രമിച്ചതായി പൊലീസിൽ പരാതിപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്നുള്ള ഭയവും ഞങ്ങൾക്കുണ്ടായിരുന്നു.
ഇങ്ങിനിനെയിരിക്കെ കഴിഞ്ഞ ദിവസം അപ്പ പണികഴിഞ്ഞ് കൂട്ടുകാരനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ ഊഞ്ഞാപ്പാറക്ക് സമീപം വച്ച് ഇയാളെ കണ്ടു.കാര്യം തിരക്കിയപ്പോൾ 'നീ അന്നുചോദിക്കാത്തതെന്താടാ,ഇപ്പോഴാണോടാ ഇതൊക്കെ ചോദിക്കുന്നത് 'എന്നുചോദിച്ച് തല്ലി.പിന്നെ കുനിച്ച് തല കാനിടയിലാക്കിയ ശേഷം പുറത്ത് പലതവണ ഇടിച്ചു. അപ്പയുടെ നിലവിളികേട്ട് സഹിക്ക വയ്യാതെ കൂട്ടുകാരൻ ഇത് ചോദ്യം ചെയ്തു. പിന്നീട് മൂവരും തമ്മിൽ ഉന്തും തള്ളും ബഹളവുമായി.ഇതിനിടയിൽ ഇയാൾ പപ്പയെ ടാർ റോഡിലിട്ട് വലിച്ചിഴച്ചു.
ഇതോടെയാണ് വിവരം പൊലീസിൽ അറിയിക്കാമെന്ന് അപ്പയും മമ്മിയും തീരുമാനിച്ചത്.ഇത് പ്രകാരം എന്നേയും കൂട്ടി അമ്മ കോതമംഗലം പൊലീസിൽ എത്തി 27-ന് പരാതി നൽകി.എന്റെ മൊഴി രേഖപ്പെടുത്തി.കേസെടുത്തെന്നും പ്രതിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും മറ്റും പറഞ്ഞാണ് പൊലീസുകാർ ഞങ്ങളേ യാത്രയാക്കിയത്.എന്നാൽ പിന്നീട് പൊലീസിൽ നിന്നും ഈ കേസിന്റെ യാതൊരുവിവരങ്ങളും ഞങ്ങളെ അറിയിച്ചിട്ടില്ല.
ഈ സ്ഥതിയിൽ കല്ലിനിടിച്ച് അയാളുടെ മൂക്കിന്റെ പാലം തകർത്തെന്ന് കാണിച്ച് അപ്പയെ പ്രതിയാക്കി കോതമംഗലം പൊലീസ് കേസെടുത്തിരിക്കുകയാണെന്നും ഇത് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കുന്നതിനായി തന്നേ ശല്യം ചെയ്തയാളും ബന്ധുക്കളും ചേർന്നുള്ള ആസൂത്രിത നീക്കമാണെന്നുമാണ് പെൺകുട്ടിയുടെ ആരോപണം.
നിത്യവൃത്തിക്കും ചികത്സക്കുമായി പണം കണ്ടെത്താൻ പാടുപെടുമ്പോൾ അഭിഭാഷകരെ കണ്ട് നിയമസഹായം തേടാൻ തങ്ങൾ പോകില്ലന്നുള്ള തിരിച്ചറിവ് ഉള്ളതിനാലാണ് പൊലീസ് സഹായത്തോടെ ഈ കേസിന്റെ മുനയൊടിക്കാൻ മറ്റൊരുകേസുമായി ഈ വൃത്തികെട്ടവൻ രംഗത്തെത്തിയതെന്നാണ് പെൺകുട്ടിയുടെ മാതാവിന്റെ പ്രതികരണം.
ആലൂവ റൂറൽ എസ്‌പിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയിട്ടും പൊലീസ് അനങ്ങാപ്പാറ നയമാണ് തുടരുന്നതെന്നും നീതി നിഷേധത്തിനെതിരെ വേണ്ടി വന്നാൽ പൊലീസ് സ്‌റ്റേഷനുമുന്നിൽ സത്യാഹ്രം ഇരിക്കുമെന്നും ഇവർ വ്യക്തമാക്കി.
ഈ സംഭവത്തിന്റെ പേരിൽ പെൺകുട്ടിയുടെ പരാതി പ്രകാരം അയൽവാസിക്കെതിരെ മുണ്ടഴിച്ച് കാണിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും കല്ലിന് മൂക്കിനിടിച്ചതായുള്ള അയൽവാസിയുടെ പരാതിപ്രകാരം പെൺകുട്ടിയുടെ പിതാവിനെതിരെ കേസെടുത്തതായും കോതമംഗലം സി ഐ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (38 minutes ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (1 hour ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (2 hours ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (2 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (2 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (3 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (3 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (3 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (3 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (3 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (4 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (4 hours ago)

Malayali Vartha Recommends