Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

വ്യാജ ശബ്ദ രേഖ പൊളിച്ചടുക്കി; പഴുതുകളടച്ച് കേരള പൊലീസ്; സിനിമയെ വെല്ലുന്ന ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ബൈജു പൗലോസ്

12 JULY 2017 08:21 PM IST
മലയാളി വാര്‍ത്ത

സിഐ ബൈജു പൗലോസിന്റെ വിശ്വസ്തരായ രണ്ടുമൂന് പൊലീസുകാരെയും കൊണ്ട് നടത്തിയ ഒരു മുഴുനീള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ദിലീപിന്റെ ഈ അറസ്റ്റ്. ജയിലിലെ പോലീസുകാര്‍ക്ക് അവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് തോന്നിയിരുന്നെങ്കിലും അതീവ രഹസ്യമാക്കിയായിരുന്നു സിഐ ബൈജു പൗലോസിന്റെ എല്ലാ നീക്കങ്ങളും. ഈ രഹസ്യ യാത്രകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. പോലീസിന്റെ നീക്കങ്ങള്‍ ഒരുപക്ഷെ ദിലീപ് അറിഞ്ഞിരുന്നുവെങ്കില്‍ രക്ഷപ്പെടാനുള്ള തന്ത്രവും സ്വാധീനവും സിനിമാ ലോകത്തെ മുന്നില്‍ നിര്‍ത്തി ദിലീപ് നടത്തുമായിരുന്നു. കൂടാതെ എംപിയും എംഎല്‍എയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോള്‍ വേണമെങ്കിലും പ്രതിരോധമൊരുക്കാനും സാധ്യത ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിഐ സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും വിശ്വസിച്ചിരുന്നില്ല.

പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് നടത്തുന്ന അന്വേഷണ പുരോഗതി തുടക്കത്തില്‍ എഡിജിപിക്ക് നേരിട്ടാണ് കൈമാറിയിരുന്നത്. അതിനാല്‍ തന്നെ ഈ അന്വേഷണത്തിന്റെ നീക്കങ്ങള്‍ അറിയാവുന്ന രണ്ടു വ്യക്തികള്‍ ഇവര്‍ മാത്രമാണ്. ബൈജു ലോക്കല്‍ സിഐ ആയതു കൊണ്ട് സാധാരണ രീതിയില്‍ അന്വേഷണ പുരോഗതി കൈമാറിയാല്‍ രഹസ്യങ്ങള്‍ ചില ഉന്നതര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചോരുമെന്നുറപ്പുള്ളതിനാലാണ് വിവരങ്ങള്‍ നേരിട്ട് എഡിജിപി ബി സന്ധ്യയ്ക്ക് കൈമാറിയത്. ബൈജു പൗലോസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹവുമായി ഉറ്റബന്ധമുള്ള ധാരാളം മാധ്യമപ്രവര്‍ത്തകര്‍ വീട്ടിലും ഓഫീസിലുമായി എത്തിയെങ്കിലും എല്ലാവരെയും സ്‌നേഹത്തോടെ പറഞ്ഞയക്കുകയായിരുന്നു. 

 


കേസിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിനായി സുനിയെ മനസ്സീകമായി തളര്‍ത്തുകയായിരുന്നു ബൈജുവിന്റെ ലക്ഷ്യം. ഇതിനായി ഒരു സഹ തടവുകാരനെ കൊണ്ട് സുനിയെ മര്‍ദ്ധിക്കുകയും അതിനെ ഒത്തുതീര്‍പ്പാക്കാനെന്നവണ്ണം പൊലീസിന്റെ സ്ഥിരം ഇന്‍ഫോര്‍മറായ ജിന്‍സനെ സുനിക്കൊപ്പം അയക്കുകയായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജിന്‍സണ്‍ കാക്കനാട് ജില്ല ജയിലിലെത്തുന്നത്. മാനസീകമായി അടുക്കുമ്പോള്‍ തടവ് പുള്ളികള്‍ തമ്മില്‍ ഫ്‌ലാഷ് ബാക്ക് പറയുന്നത് സാധാരണമാണ്. ജിന്‍സണ്‍ മെനഞ്ഞെടുത്ത ഫ്‌ളാഷ് ബാക്ക് പറഞ്ഞ് സുനിയുടെ വിശ്വാസീയത നേടിയെടുത്തു. എന്നാല്‍ വളരെ സാവധാനമാണ് ജിന്‍സനോട് സുനി കാര്യങ്ങള്‍ പറഞ്ഞത്. ജിന്‍സനെ വിശ്വസിച്ച സുനി എല്ലാം തുറന്ന് പറഞ്ഞു. പതിയെ പതിയെ ജിന്‍സണ്‍ സുനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി. ജിന്‍സണ്‍ പൊലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമിക്കപ്പെട്ട നടിയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തത്. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ഇത്. എന്നാല്‍ ജിന്‍സനോട് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് അന്വേഷണ സംഘത്തോട് തുറന്നുപറയാന്‍ പള്‍സര്‍ സുനി ആദ്യ ഘട്ടത്തില്‍ തയ്യാറായിരുന്നില്ല. ഇത് അറിയാവുന്ന ബൈജു പൗലോസ് സത്യം പറയിക്കാന്‍ വേണ്ട തെളിവുകളെല്ലാം ശേഖരിച്ചിരുന്നു. സ്വാഭാവികമായി എല്ലാ രഹസ്യങ്ങളും ബൈജുവും അറിഞ്ഞു. അപ്പോള്‍ തന്നെ ദിലീപ് കുടുങ്ങിയിരുന്നു. എന്നാല്‍ പള്‍സര്‍ സുനി ജാമ്യം നേടി പുറത്തുവരാതിരിക്കേണ്ടത് ഗൂഢാലോചന തെളിയിക്കാന്‍ അനിവാര്യമായിരുന്നു. രണ്ടു മാസത്തിനുള്ളില്‍തന്നെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ജയിലില്‍ അകപ്പെട്ട സുനി സ്വാഭാവികമായും ഗത്യന്തരമില്ലാതെ ക്വട്ടേഷന്‍ നല്‍കിയ ആളെ ബന്ധപ്പെടുകയും ചെയ്യുമെന്ന് പൊലീസ് കണക്കുകൂട്ടി. ഇത് ബൈജു പൗലോസിന്റെ കണക്ക് കൂട്ടലായിരുന്നു. സുനിക്ക് പ്രതിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം രഹസ്യമായി പൊലീസ് ഒരുക്കിനല്‍കികൊടുത്തു. ജയിലിനുള്ളിലെ കോയിന്‍ ബൂത്തില്‍നിന്ന് സുനി പുറത്തുള്ള ചിലരുമായി ബന്ധപ്പെട്ടത് പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. ദിലീപ്, അപ്പുണ്ണി, നാദിര്‍ഷാ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ക്കുവേണ്ടിയായിരുന്നു സുനിയുടെ ആദ്യത്തെ ഫോണ്‍വിളി. അതോടെ ഇവര്‍ മൂവരും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായി. ഇതിനിടയിലാണ് സുനി ദിലീപിന് കത്തെഴുതുന്നതും കത്ത് പുറത്തുവരുന്നതും.

 



ബ്ലാക്‌മെയില്‍ ചെയ്യുന്നതായി കാണിച്ച് ദിലീപ് നല്‍കിയ പരാതിയും. അതോടൊപ്പം ഹാജരാക്കിയ വ്യാജ ശബ്ദരേഖ അടക്കമുള്ള തെളിവുകളും നിര്‍ണ്ണായകമായി. ഈ ശബ്ദരേഖ ദിലീപ് വ്യാജമായി മെനഞ്ഞതാണെന്ന് ബൈജു പൗലോസ് കണ്ടെത്തി. അങ്ങനെ പരാതി നല്‍കിയ ദിലീപ് പ്രതിയായി മാറി. ജോര്‍ജേട്ടന്‍സ് പൂരത്തിലെ സെല്‍ഫി പുറത്തുവന്നതും ദൃശ്യങ്ങള്‍ കണ്ടെടുത്തതുമെല്ലാം ബൈജുവിന്റെ പദ്ധതിപ്രകാരമായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനത്തിലെ റെയ്ഡും അതീവ രഹസ്യമായിരുന്നു. ഇരു ചെവിയറിയാതെ ബൈജു പൗലോസ് നടത്തിയ നിര്‍ണായ നീക്കങ്ങള്‍ അറിഞ്ഞ പൊലീസിലെ ഉന്നതര്‍ ഞെട്ടി. പണമെറിഞ്ഞ് കേസൊതുക്കിയെന്ന് ഏല്ലാരും കരുതിയത്. ഇതൊന്നിനും വഴങ്ങാതെ സിഐ മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ റിയല്‍ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് സിഐ ബൈജു.

ബൈജുവിന്റെ നിര്‍ണായക നീക്കമായ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനെ ഡിജിപി സെന്‍കുമാര്‍ വിമര്‍ച്ച കാര്യങ്ങള്‍ മാറ്റി മറിച്ചു. ഇതിന്റെ പേരില്‍ സന്ധ്യയെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റി. മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചു. ഇതേ സമയം ബൈജു പൗലോസിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി. സിബിഐയില്‍ പ്രവര്‍ത്തന പരിചയമുണ്ടെന്ന പേരില്‍ ദിനേന്ദ്ര കശ്യപ് അന്വേഷണ ചുമതല പലര്‍ക്കായി വീതിച്ചു നല്‍കി. ഫലത്തില്‍ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയ ബൈജു പൗലോസിനെ അന്വേഷണത്തിന്റെ നിര്‍ണായക ചുമതലയില്‍ നിന്ന് മാറ്റി. ഇതോടെ എല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന് പ്രചണമുണ്ടായി. ഇതിനിടയില്‍ രണ്ട് ദിവസം രഹസ്യ തെളിവെടുപ്പിന് ബൈജു പെരുമ്പാവൂരില്‍ നിന്ന് മാറി നിന്നു. തിരിച്ചെത്തിയപ്പോള്‍ ദിലീപ് കുടുങ്ങികഴിഞ്ഞിരുന്നു. ഇതായിരുന്നു ബൈജു പൗലോസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്‌റ്റോറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (4 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (4 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (4 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (4 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (5 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (5 hours ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (5 hours ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (5 hours ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (6 hours ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (6 hours ago)

Malayali Vartha Recommends