Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ദൃശ്യങ്ങള്‍ അടങ്ങിയ കാര്‍ഡ് ;പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രതി ചേര്‍ക്കാന്‍ പൊലീസ് 

12 JULY 2017 08:59 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രതിയാക്കാന്‍ അന്വേഷണം സംഘം നീക്കം തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി.
പിന്നാലെ തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചു. തന്നെ കേസില്‍ കുടുക്കാനാണ് ശ്രമമെന്നും പ്രദീഷ് വാദിച്ചു. എന്നാല്‍, കോടതി ഇത് തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡ് പ്രതീഷിന് കൈമാറിയെന്നായിരുന്നു സുനി നേരത്തെ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ തന്റെ കൈയില്‍ കാര്‍ഡ് ഏല്‍പിച്ചിട്ടില്ല എന്നാണ് അഭിഭാഷകന്റെ വാദം. 
കാല്‍കാശിനു വകയില്ലാത്ത പള്‍സര്‍ സുനിക്ക് വേണ്ടി അഭിഭാഷകരുടെ ഒരു പട തന്നെയാണ് കീഴടങ്ങല്‍ ദിവസം കോടതിയിലെത്തിയത്. കൊച്ചിയിലെ പ്രഗത്ഭനായ ക്രിമിനല്‍ അഭിഭാഷകന്‍ സിനിമാക്കാരുടെ പ്രിയമിത്രം. തര്‍ക്കങ്ങളിലെ മധ്യസ്ഥന്‍ പ്രതീഷ് ചാക്കോയെന്ന അഭിഭാഷകന് കേസെടുക്കാന്‍ ലക്ഷ്ങ്ങള്‍ വില. ആരാണ് പ്രതീഷ് ചാക്കോയെ പള്‍സറുടെ കേസേല്‍പ്പിച്ചത്. പിന്നീട് പള്‍സറിനും പ്രതീഷ് ചാക്കോയ്ക്കും ഇടയില്‍ സംഭവിച്ചതെന്ത്. ബൈക്കില്‍ ഹൈക്കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സറിനെയും കൂട്ടുപ്രതികളെയും വക്കീല്‍ക്കുപ്പായമിടീച്ച് കോടതിയുടെ പുറകുവശത്തുള്ള വഴിയിലൂടെയാണ് അകത്തെത്തിച്ചത്. വളരെ സാഹസികമായി കോടതിമുറിയില്‍നിന്ന് പ്രതികളെ പോലീസ് പിടി കൂടുമ്പോള്‍ അഭിഭാഷകര്‍ തടസ്സം നിന്നു.
ആളൂര്‍ മുതല്‍ 6 അഭിഭാഷകരാണ് പള്‍സറിനായി രംഗത്തെത്തിയത്. ഇവര്‍ക്കൊക്കെ വക്കീല്‍ ഫീസ് നല്‍കാനും സൗകര്യങ്ങള്‍ ഒരുക്കാനും സിനിമാ രംഗത്തെ പ്രശസ്ത താരങ്ങല്‍ മത്സരിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും ഫോണും പ്രതീഷ് ചാക്കോയുടെ പക്കല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് പള്‍സര്‍ പറയുന്നത്. അങ്ങനെങ്കില്‍ അതെവിടെപ്പോയി. ആരെ എല്‍പ്പിച്ചു. അതിലെ ഗൂഢാലോചന എന്ത്. പോലീസ് അന്വേഷണത്തില്‍ തെളിയേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോടനയുടെ മറ്റൊരുചുരുള്‍ അഴിയുമെന്നാണ് പോലീസ് കരുതുന്നത്. അതേ സമയം കോടതിയില്‍ പള്‍സറിന്റെ വക്കീലന്‍മാര്‍ കേസിനായി തമ്മില്‍ കോര്‍ക്കുകയും ചെയ്തു.

അഭിഭാഷകനും ദിലീപും തമ്മിലുളള ബന്ധം കാരണം ഇയാള്‍ കാര്‍ഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ കാര്‍ഡ് ഒളിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു ഇയാള്‍ കോടതിയെ സമീപിച്ചത്. പള്‍സര്‍ ഇടക്കിടെ മെമ്മറി കാര്‍ഡ് സംബന്ധിച്ച് മൊഴിമാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കാരണം ഈ കേസില്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കണ്ടെടുക്കേണ്ടത് പോലീസ് വളരെ അത്യവശ്യമാണ്. 

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് നടി കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്നു കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിആദ്യ മൊഴി നല്‍കിയിരുന്നു. ഈ മെമ്മറി കാര്‍ഡ് തേടിയാണു ദിലീപിന്റെ ഭാര്യ കാവ്യയുടെ കാക്കനാട്ടുള്ള 'ലക്ഷ്യ' എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരശാലയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നാണ് സുനിയുടെ മൊഴി. ജയിലില്‍വച്ചാണ് പള്‍സര്‍ സുനി പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനാണോ മൊഴി എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ കൊച്ചി കായലില്‍ എറിഞ്ഞെന്നാണ് പൊലീസ് പിടിയിലായപ്പോള്‍ പള്‍സര്‍ സുനി ആദ്യം പറഞ്ഞത്.

അഭിഭാഷകനായ പ്രതീഷ് ചാക്കോയെ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്നു പിന്നീട് മൊഴിമാറ്റി. കഴിഞ്ഞദിവസമാണു പൊലീസ് 'ലക്ഷ്യ'യില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തിലെ പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (11 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (46 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (57 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends