അനാഥത്വത്തില്‍ രക്ഷകരാകേണ്ട സ്ത്രീകള്‍ വില്‍പനയ്ക്കു കൂട്ടു നിന്നു; പ്രണയം നടിച്ചു ചതിയില്‍പ്പെടുത്തി വിഷ്ണു സാഗറും ശ്രീകലയും ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞത് ഗുണ്ടകളുടെ ലോകത്തേക്ക്

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വാണിഭത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ തലസ്ഥാനത്തെ ഒരു സീരിയല്‍ നടിക്ക് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു. ഈ നടിയുടെ വീട് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായും ഇവിടെ വച്ച് നിരവധി പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വച്ചതായുമാണ് സംഘത്തിന് വിവരം ലഭിച്ചത്. ഈ കേസിലെ പ്രതിയായ ശ്രീകലയാണ് പെണ്‍കുട്ടിയെ കാമുകനായ വിഷ്ണു സാഗറിന്റെ സഹായത്തോടെ വാണിഭ കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്.
ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ഷാഹിതബീവി ഇടപാടുകാരില്‍ നിന്നും വന്‍ തുക കൈപറ്റിയിരുന്നതായും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ ചില വാണിഭ സംഘങ്ങളാണ് സീരിയല്‍ നടിയുടെ സഹായത്തോടെ വാണിഭം സജീവമാക്കിയത്. പെണ്‍കുട്ടിയുടെ പിതാവ് മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ മരിച്ചു പോവുകയും മാതാവ് കഞ്ചാവ് കേസില്‍ പെട്ട് ജയിലിലാവുകയും ചെയ്തതോടെയാണ് പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണിയായ വിഷ്ണു സാഗറിന്റെ പ്രണയ ചതിയില്‍ പെട്ടത്.
മുന്‍ പരിചയക്കാരിയായ ശ്രീകലയാണ് സാധാരണ ബുദ്ധിമുട്ടില്‍ പെട്ട പെണ്‍കുട്ടിയെ വിഷ്ണു സാഗറിന്റെ സഹായത്തോടെ സീരിയല്‍ നടിയുടെ വാണിഭ കേന്ദ്രത്തിലെത്തിച്ചത്. സദാശിവനായിരുന്നു തന്റെ ഓട്ടോറിക്ഷയില്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. അറസ്റ്റിലായവരെ കൂടാതെ മുപ്പതോളം പേര്‍ പ്രതികളാകുമെന്നറിയുന്നു. സംഭവം പുറത്തായതോടെ സീരിയല്‍ നടി അജ്ഞാത കേന്ദ്രത്തിലേക്കു മാറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ചില പ്രമുഖര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം അന്വേഷണസംഘത്തിനുമേല്‍ ഉയര്‍ത്തി രക്ഷപ്പെടാന്‍ അണിയറ നീക്കം ആരംഭിച്ചിട്ടുണ്ട്. ഏഴുമാസം ഗര്‍ഭിണിയായ പെൺകുട്ടിയിപ്പോൾ തിരുവനന്തപുരം നിര്‍ഭയയിലാണ്. പോക്‌സോ കോടതിയില്‍ ഫയല്‍ എത്തുന്ന മുറയ്ക്ക് രണ്ടു ദിവസത്തിനകം റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും.
https://www.facebook.com/Malayalivartha

























