വിവാഹ വസ്ത്രം തയ്ച്ച് നൽകിയില്ല; ഒടുവിൽ തയ്യൽകാരിയുമായി പുതുമണവാളന്റെ വാക്കേറ്റം പീഡന കേസായി, ആദ്യരാത്രി ഒളിവിലിരിക്കാൻ വിധിക്കപെട്ട വരൻ

വിവാഹ വസ്ത്രം തയ്ച്ചു നല്‍കാന്‍ വൈകിയതിന് തയ്യല്‍കടയില്‍ ചെന്ന് വഴക്കുണ്ടാക്കിയതിന്റെ പേരില്‍ വരനും ബന്ധുക്കളും കുടുങ്ങി. വരന്റെ സഹോദരനും ബന്ധുവിനുമെതിരെയാണ് കേസ്. അതിക്രമം കാണിച്ച് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. തയ്യല്‍ കടയിലെ വയനാട് സ്വദേശിനിയായ ജീവനക്കാരിയുടെ പരാതിയിലാണ് മണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ പീഡനശ്രമത്തിനു പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്.
പെരുമ്പടപ്പ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പാറയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ടൈലറിങ്ങ് ഷോപ്പില്‍ വിവാഹവസ്ത്രം തയ്ക്കാന്‍ നല്‍കിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെ വരെ വിവാഹ വസ്ത്രം തയ്ച്ചു നല്‍കിയില്ല. തുടര്‍ന്നു മറ്റുവസ്ത്രങ്ങള്‍ സംഘടിപ്പിച്ച് വിവാഹകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ വരനും സഹോദരനും ബന്ധവും പെരുമ്പടപ്പ് പാറയിലെ തയ്യല്‍ കടയിലെത്തി വാക്കേറ്റം നടത്തുകയായിരുന്നു. മറ്റൊരു വിവാഹ വസ്ത്രം എടുത്തു പോവുകയും ചെയ്തു.

രണ്ടു ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നും അല്ലെങ്കില്‍ തയ്യല്‍ കടയില്‍ നിന്നെടുത്ത മറ്റു വിവാഹ വസ്ത്രങ്ങള്‍ തിരിച്ചു നല്‍കില്ലെന്നും ഇവര്‍ വാശിപിടിച്ചു. ഇതോടെ തങ്ങളുടെ തയ്യല്‍ കടയില്‍ കയറി വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയനാട് സ്വദേശിയായ ജീവനക്കാരി പുതുമണവാളനെതിരെ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കി.
പരാതിക്കാര്‍ സ്റ്റേഷനിലെത്തി നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കം തുടങ്ങിയതോടെ പെരുമ്പടപ്പ് എസ്‌ഐ ഇരുവരോടും കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം തീര്‍പ്പാക്കാന്‍ രണ്ടു ലക്ഷം രൂപ തയ്യല്‍ കടക്കാര്‍ക്കു ഇങ്ങോട്ടു നല്‍കണമെന്നായതോടെ കാര്യങ്ങള്‍ പിന്നെയും കൈവിട്ടു പോകുകയായിരുന്നു. അങ്ങനെ സംഭവത്തിലെ വാദിയായ വരന്റെ സഹോദരനും ബന്ധുവിനുമെതിരേ കേസായി.

തയ്യല്‍കടയിലെ ജീവനക്കാരി പരാതി പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെയാണ് ജാമ്യം നല്‍കാന്‍ കഴിയാത്ത വകുപ്പ് ചേര്‍ത്തു സഹോദരനും ബന്ധുവിനുമെതിരേ പെരുമ്പടപ്പ് പൊലീസിനു കേസെടുക്കേണ്ടി വന്നത്. സംഭവം കേസായതോടെ രണ്ടു തവണ പൊലീസ് ഇവരെ അന്വേഷിച്ചെത്തെങ്കിലും ഇവര്‍ മുങ്ങിയിരിക്കുകയാണ്. ആദ്യരാത്രിയില്‍ വരന്‍ ഒളിവിലുമായി.

https://www.facebook.com/Malayalivartha

























