രണ്ട് കുട്ടികളുടെ അമ്മയായ ഗീത കാമുകനുമായി മുങ്ങി; കാമുകന്‍ ചതിച്ചപ്പോൾ ആദ്യ ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങി, പള്ളിവാസൽ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ...

പള്ളിവാസലിൽ അമ്മയും മകളും കുത്തേറ്റ് മരിച്ച സംഭവത്തിന് കാരണമായതെന്ന് വഴിവിട്ട ബന്ധങ്ങളെന്ന് പോലീസ്. പള്ളിവാസൽ രണ്ടാംമൈലിൽ താമസിക്കുന്ന ഏലത്തോട്ടം തൊഴിലാളി രാജമ്മ(60),മകൾ ഗീത(36) എന്നിവരാണ് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ ആറ്റുകാട് പന്ത്രണ്ട് മുറി ലയത്തിൽ താമസിക്കുന്ന പ്രഭു(34) കൃത്യം നടത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.മരിച്ച ഗീതയും പ്രഭുവും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
വിവാഹിതയായിരുന്ന ഗീത ഭർത്താവുമായി പിണങ്ങി കുറച്ചു കാലം രാജമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് കൂടെ ജോലി ചെയ്തിരുന്ന പ്രഭുവുമായി ഗീത അടുപ്പത്തിലാകുന്നത്. അടുപ്പം പ്രണയമായി വളർന്നതോടെ ഗീത ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രഭുവിനൊപ്പം പോയി. മൂന്നാറിൽ നിന്നും നാടുവിട്ട ഇരുവരും തമിഴ്നാട്ടിൽ മാസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ പ്രഭു മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. പിന്നീട് ഈ സ്ത്രീയെ വിവാഹം കഴിച്ച പ്രഭു ഗീതയെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റി.

ഇതോടെ ഗീത തിരികെ മൂന്നാറിലേക്കെത്തി.ഗീത പ്രഭുവിനൊപ്പം പോയതിന് പിന്നാലെ ഗീതയുടെ ആദ്യ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ ഗീത തിരികെ വന്നതോടെ ഇയാൾ രണ്ടാമത് വിവാഹം ചെയ്ത സ്ത്രീയെ ഉപേക്ഷിച്ചു. ആദ്യ ഭർത്താവ് വീണ്ടും ഗീതയോടൊപ്പം പള്ളിവാസലിൽ താമസമാരംഭിച്ചു. ആദ്യ ഭർത്താവിനോടൊപ്പം താമസിച്ച് വരുന്നതിനിടെ ഗീത വീണ്ടും പ്രഭുവുമായി ബന്ധപ്പെടാൻ തുടങ്ങി. ഇതറിഞ്ഞ ആദ്യ ഭർത്താവും ഗീതയും തമ്മിൽ വഴക്കും പതിവായിരുന്നു. ഇതിനിടെ ഗീത പ്രഭുവിനെ പള്ളിവാസലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ദിവസം പള്ളിവാസലിലെത്തിയ ഗീതയെ കാണാൻ അമ്മ രാജമ്മ പ്രഭുവിനെ ആദ്യം അനുവദിച്ചില്ല.

രാജമ്മയുടെ എതിർപ്പ് വകവെയ്ക്കാതെ വീട്ടിൽ കയറിയ പ്രഭു ഗീതയെ കണ്ടു. എന്നാല്‍ ഗീത ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കാനാവാതെ വന്നതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും കൈയിൽ കരുതിയിരുന്ന ഉളിയെടുത്ത് പ്രഭു ഇരുവരെയും മാരകമായി ആക്രമിക്കുകയുമായിരുന്നു. ഗീതയുടെ ശരീരത്തില്‍ 17 മുറിവുകളാണ് ഉണ്ടായിരുന്നത്. രാജമ്മയുടെ ശരീരത്തില്‍ എട്ടു മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്തിനു സമീപം തന്നെ മറ്റു വീടുകള്‍ ഉണ്ടായിരുന്നെങ്കിലും ആ സമയത്ത് ശക്തമായ മഴ കാരണം സംഭവം പുറത്തറിഞ്ഞില്ല.
കൃത്യം നടത്തിയ പ്രഭു ചിത്തിരപുരം വഴി കുഞ്ചിത്തണ്ണിയിലെത്തിയ ശേഷം ഓട്ടോ പിടിച്ച് വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ചിരുന്ന ഉളി സംഭവ സ്ഥലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

https://www.facebook.com/Malayalivartha

























