Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാണ്ടി, കടക്ക് പുറത്ത്... പിണറായി മൗനം വെടിയുന്നു...

14 NOVEMBER 2017 04:01 PM IST
മലയാളി വാര്‍ത്ത

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുടെ കാര്യത്തില്‍ അല്‍പസമയത്തിനകം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൊച്ചിയില്‍ എന്‍.സി.പി യോഗം നടക്കുകയാണ്. അവരെടുക്കുന്ന നിലപാടും ഒപ്പം ഹൈക്കോടതി വിധിയുടെ വിശദാംശങ്ങളും പരിശോധിക്കണം. അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരണം നടത്തുന്നത്. എല്‍.ഡി.എഫും ഘടകക്ഷികളും തീരുമാനം എടുത്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷണകവചം ഒരുക്കിയിരുന്നു. അതിന് ശേഷം നിരവധി മാധ്യമങ്ങള്‍ വസ്തുതകള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയെങ്കിലും രാജി വേണ്ടെന്ന നിലപാടിലായിരുന്നു പിണറായി. ഏതെങ്കിലും ചാനലുകള്‍ പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വിവാദം കൈവിട്ട് പോയപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. കളക്ടറുടെ റിപ്പോര്‍ട്ട് എതിരായതോടെ സി.പി.ഐയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. അപ്പോഴും മുഖ്യമന്ത്രി ചാണ്ടിക്ക് നിയമസംരക്ഷണം ഒരുക്കാന്‍ ശ്രമിച്ചു. റവന്യൂസെക്രട്ടറിയെ കൊണ്ട് കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാമെന്ന് പറയിച്ചു. എ.ജിയുടെ നിയമോപദേശം തേടി. അത് പരമാവധി വൈകിപ്പിക്കാന്‍ ശ്രമിച്ചു.

കാനംരാജേന്ദ്രന്‍ നയിച്ച ജനജാഗ്രത യാത്രയില്‍ പങ്കെടുത്ത് ചാണ്ടി വെല്ലുവിളി നടത്തിയതോടെയാണ് പിണറായി ആദ്യമായി ഇടഞ്ഞത്. പൊല്ലാപ്പീന്ന് രക്ഷിക്കാന്‍ നോക്കുമ്പോ, വീണ്ടും കുഴിയില്‍ ചാടിക്കുകയാണോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഗതാഗതമന്ത്രിയെ ശാസിച്ചു. ചാണ്ടിയുടെ കേസ് ഹൈക്കോടതിയില്‍ സ്‌റ്റേറ്റ് അറ്റോര്‍ണിയെ കൊണ്ട് വാദിപ്പിച്ചു. റവന്യൂ മന്ത്രിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടപ്പോഴും പിണറായി മൗനം തുടര്‍ന്നു. സി.പി.എം സെക്രട്ടറിയേറ്റ് ഇക്കാര്യത്തില്‍ എ.ജിയുടെ നിയമോപദേശം വരട്ടെ എന്ന നിലപാടെടുത്തു. അപ്പോഴും സി.പി.ഐയുടെ എതിര്‍പ്പ് മുഖ്യമന്ത്രി വകവെച്ചില്ല. 

നിയമോപദേശം എതിരായപ്പോള്‍ അത് ചീഫ് സെക്രട്ടറിക്ക് കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗം രാജി സംബന്ധിച്ച തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എന്‍.സി.പിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷം നടപടി എടുക്കാമെന്ന നിലപാടിലായിരുന്നു അപ്പേഴും പിണറായി വിജയന്‍. ഹൈക്കോടതിയില്‍ നിന്ന് ചൊവ്വാഴ്ച അനുകൂലമായ എന്തെങ്കിലും നടപടിയുണ്ടായാല്‍ രാജി വീണ്ടും നീട്ടിയേനെ. പക്ഷെ, കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അങ്ങനെ രാജിയെന്ന സൂചനയും പിണറായി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (28 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (37 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (48 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends