മന്ത്രി തോമസ് ചാണ്ടിയെ വീഴ്ത്തിയത് ഉഴവൂർ വിജയന്റെ ആത്മാവോ? ചാണ്ടിയെ പിന്തുടർന്ന് ഉഴവൂരിന്റെ ആത്മാവ്

ആത്മാവും ദൈവവും ഇല്ലെന്ന് ആരാണ് പറഞ്ഞത്? ഹൈക്കോ തി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന തോമസ് ചാണ്ടിയെ അവിടെയും ഒരാളുടെ ആത്മാവ് പിന്തുടരും. അത് സാക്ഷാൽ ഉഴവൂർ വിജയന്റെ ആത്മാവാണ്. മന്ത്രി തോമസ് ചാണ്ടിയെ ഇതുവരെ വീഴ്ത്തിയത് സാക്ഷാൽ ഉഴവൂർ വിജയന്റെ ആത്മാവാണ്. കാരണം ഉഴവൂർ വിജയന്റെ അകാല ചരമത്തിന് കാരണമായത് തോമസ് ചാണ്ടിയുടെ ഇടപെടലുകളാണ്.
തോമസ് ചാണ്ടിയുടെ വിശ്വസ്തനായ സുൽഫിക്കർ മയൂരിക്ക് ചാണ്ടി നൽകിയ ക്വട്ടേഷനാണ് ഉഴവൂർ വിജയന്റെ കൊലപാതകം. വിജയനെ യഥാർത്ഥത്തിൽ കൊല്ലുകയാണ് ചെയ്തത്. അദ്ദേഹത്തിന് പെട്ടെന്ന് മരിക്കാൻ തക്ക രോഗമൊന്നും ഉണ്ടായിരുന്നില്ല. ഭാര്യാസഹോദരന്റെ മകന്റെ കല്യാണം കൂടാൻ കോഴിക്കോട്ട് നടന്ന പാർട്ടി പരിപാടിക്ക് ശേഷം എറണാകുളത്തെത്തിയ വിജയൻ കായംകുളത്ത് ഒരു പാലുകാച്ചിനു പോയി. പാലുകാച്ചിന് പോകുന്ന വിവരം എൻസിപി നേതാവും പ്രദേശവാസിയുമായ സുൽഫിക്കർ മയൂരിയെ വിജയൻ അറിയിച്ചിരുന്നു. ഇക്കാര്യം അറിയിക്കുമ്പോഴൊന്നും എതിരഭിപ്രായം പറയാത്ത സുൽഫിക്കർ പിന്നീട് വിജയന്നെ വിളിച്ച് തെറി വിളിക്കുകയായിരുന്നു
വിജയൻ ഒരു പാവമായിരുന്നു. അദ്ദേഹത്തിന് ആരെയും എതിർക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എ.കെ.ശശീന്ദ്രൻ രാജിവയ്ക്കുന്നതിനോട് ഉഴവൂർ വിജയന് യോജിപ്പുണ്ടായിരുന്നില്ല. കാരണം ശശീന്ദ്രന്റെ വീഴ്ച തോമസ് ചാണ്ടി ഉണ്ടാക്കിയതാണെന്ന് വിജയന് അറിയാമായിരുന്നു. എന്നാൽ അത് പറയാനുള്ള ധൈര്യം വിജയനുണ്ടായിരുന്നില്ല. കാരണം എൻസിപി എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടക്കുന്നത് ചാണ്ടിയുടെ പണത്തിന്റെ പിൻബലത്തിലാണ്.
ശശീന്ദ്രനെ താഴെയിറക്കിയ സമയത്ത് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ വിജയൻ അതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ചാണ്ടിക്ക് വിജയനോട് കടുത്ത വിരോധം തോന്നിയത്. വിജയനെ അവസാനിപ്പിക്കാൻ അന്നു തന്നെ ക്വട്ടേഷനും കൊടുത്തു. സുൽഫിക്കർ മയൂരി പ്രത്യേക പ്രകോപനങ്ങൾ കൂടാതെ വിജയനെ തെറിയഭിഷേകം നടത്തിയത് ഇതുകൊണ്ടാണ്. വിജയൻ രോഗാതുരനായി ആശുപത്രിയിൽ കഴിയുമ്പോൾ ചാണ്ടി അവിടെയെത്തി 50,000 രൂപ ചികിത്സക്ക് നൽകി. അത് വാങ്ങാൻ വിജയൻ വിസമ്മതിച്ചു. ഒടുവിൽ നിർബന്ധിച്ചു കൈയിൽ പിടിപ്പിച്ചു. താൻ മരിച്ചാൽ ആദ്യം തോമസ് ചാണ്ടിക്ക് പണം മടക്കി നൽകണമെന്ന് വിജയൻ ഭാര്യയെയും കെട്ടി. അവർ അപ്രകാരം പ്രവർത്തിച്ചു
വിജയന്റെ ഭാര്യ നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച് ഒരന്വേഷണം സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. അതിനു പിന്നിലും തോമസ് ചാണ്ടിയുടെ കറുത്ത കരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. തോമസ് ചാണ്ടിക്ക് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ വഴിയിൽ സത്യമില്ല. പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നാണല്ലോ ചൊല്ല്.
https://www.facebook.com/Malayalivartha

























