Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാറിലും പാപ്പാത്തിചോലയിലും ലോ അക്കാദമിയിലും നടത്തിയ പോരാട്ടം പോലെയായില്ല ചാണ്ടിയുടെ കാര്യത്തില്‍, ഭരണവും സമരവുമായി സി.പി.ഐ മുന്നോട്ട്

15 NOVEMBER 2017 01:49 PM IST
മലയാളി വാര്‍ത്ത
ചരിത്രപരമായി നോക്കുമ്പോള്‍ സി.പി.ഐയാണ് പാരമ്പര്യത്തിലും ധാര്‍മികതയിലും ഇടതുമുന്നണിയിലെ വല്യേട്ടന്‍. പക്ഷെ, അംഗബലം കൊണ്ടും ധനശക്തി കൊണ്ടും മുന്നണിയിലെ വല്യേട്ടന്‍ സി.പി.എമ്മാണ്. അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം ഇരുവരും തമ്മിലുള്ള മൂപ്പിളമ തര്‍ക്കം പലതവണ രാഷ്ട്രീയ കേരളം കണ്ടതാണ്. അതില്‍ ഏറ്റവും അവസാനത്തേതാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങള്‍. അതിന്റെ ക്‌ളൈമാക്‌സില്‍ ധീരമായ നിലപാടെടുത്ത സി.പി.ഐ വിജയിച്ച് വല്യേട്ടനായിരിക്കുകയാണ്, ആള്‍ബലവും പണക്കൊഴുപ്പുമല്ല, ജനാധിപത്യനിലപാടുകളാണ് അവരെ വല്യേട്ടനാക്കുന്നത്. ഭരണവും സമരവും അവര്‍ ഒപ്പം കൊണ്ടുപോകുന്നു. അതുതന്നെയാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനവും

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ പല വിഷയങ്ങളിലും ധാര്‍മികനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി.പി.ഐ എപ്പോഴും ജാഗ്രത കാട്ടിയിരുന്നു. മൂന്നാറിലെ പാപ്പാത്തി ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പരിസ്ഥിതിലോല പ്രദേശമായ, പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ഭൂമി കയ്യേറിയപ്പോള്‍ സി.പി.ഐയും അവരുടെ റവന്യൂമന്ത്രിയും എതിര്‍പ്പുമായി രംഗത്തെത്തി. കയ്യേറ്റം ഒഴിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീരാംവെങ്കിട്ടരാമന് എല്ലാവിധ പിന്തുണയും സിപി.ഐയും റവന്യൂമന്ത്രിയും നല്‍കി. അതോടെ വൈദ്യുതി മന്ത്രി എം.എം മണിക്കും മൂന്നാര്‍ എം.എല്‍.എ എസ്. രാജേന്ദ്രനും ഹാലിളകി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ സബ്കളക്ടര്‍ക്കെതിരെ പരസ്യവിമര്‍ശനം നടത്തി. സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് മന്ത്രി എം.എം മണി പ്രഖ്യാപിച്ചു. ഇതിനിടെ പാപ്പാത്തി ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചു. ആ കുരിശ് ആയുധമാക്കി പിണറായി സബ്കളക്ടറുടെ കസേര തെറിപ്പിച്ചു. ഉദ്യോഗസ്ഥനെ മാറ്റിയാലും നിലപാടില്‍ മാറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം വ്യക്തമാക്കി.

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ആദ്യം പിന്തുണനല്‍കിയത് സി.പി.ഐ ആയിരുന്നു. അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു സമരം. അപ്പോഴും സി.പി.എമ്മിന്റെ എസ്.എഫ്.ഐക്കാര്‍ മാനേജ്‌മെന്റിനൊപ്പമായിരുന്നു. പാട്ടത്തിനെടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ ലോ അക്കാദമി മാനേജ്‌മെന്റ് അനധികൃത നിര്‍മാണം നടത്തിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. ഇത് തിരിച്ച് പിടിക്കണമെന്നും പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ മാറ്റണമെന്നും സി.പി.ഐ നിലപാടെടുത്തു. ലക്ഷ്മിനായരും പിതാവ് കോലിയക്കോട് നാരായണന്‍ നായരും കാനത്തിന്റെ കാലുപിടിക്കാന്‍ എം.എന്‍ സ്മാരകത്തിലെത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ലോ അക്കാദമിയുടെ കവാടം റവന്യൂവകുപ്പ് പൊളിച്ചുമാറ്റി പുറമ്പോക്ക് തിരിച്ചുപിടിച്ചു. പക്ഷെ, പാട്ടക്കരാര്‍ റദ്ദാക്കാനായില്ല. അത്രമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം അവരുടേമേലുണ്ടായിരുന്നു. അങ്ങനെയാണ് ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എ.ഐ.എസ്.എഫുകാരനായ വിവേക് നല്‍കിയ പരാതി പിന്‍വലിച്ചത്.

ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയത് മുതല്‍ നടപടിവേണമെന്ന ഉറച്ചനിലപാടിലായിരുന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സി.പി.ഐയും. അപ്പോഴെല്ലാം മുഖ്യമന്ത്രിയും സി.പി.എമ്മും മറ്റ് ഘടകക്ഷികളും മൗനം പാലിച്ചു. ഓരോ തവണ കുരുക്ക് മുറുകിയപ്പോഴും ചാണ്ടിയെ രക്ഷിക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ചു. രാജി നീട്ടിക്കൊണ്ടു പോകാന്‍ കോടതിയെ വരെ ഉപയോഗിക്കാന്‍ ചാണ്ടിക്ക് അവസരം നല്‍കി. സ്വന്തം സര്‍ക്കാരിനെതിരെ ചാണ്ടി കോടതിയില്‍ പോയിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ലായിരുന്നു. എതിര്‍ത്തൊന്നും പറഞ്ഞില്ല. സി.പി.ഐ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് എത്താതിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ നാവ് പൊങ്ങുകയും ചെയ്തു. അവസാനം സി.പി.ഐയുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് മുന്നില്‍ മുട്ടുകുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends