തൃശ്ശൂർ പൂരത്തിനിടെ ലാസ് വേഗാസ് മോഡല്‍ അക്രമം നടത്തുമെന്ന് ഐഎസിന്റെ ശബ്ദ സന്ദേശം

ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളായ കുംഭമേളയും തൃശൂര്‍ പൂരവും ആക്രമിക്കുമെന്നാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസിലെ ലാസ് വേഗാസ് ആക്രമണത്തിന് സമാനമായി ശബ്ദസന്ദേശത്തിലൂടെയാണ് ഐഎസിന്റെ മുന്നറിയിപ്പ്.
ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തുമെന്ന് സൂചിപ്പിക്കുന്ന ഖുറാന്‍ വാക്യങ്ങളും മലയാളത്തിലുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നു. പുരുഷ ശബ്ദത്തിലുള്ളതാണ് ശബ്ദസന്ദേശ ലാസ് വേഗാസ് ആക്രമണത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്.
നിങ്ങള്‍ ബുദ്ധി പ്രയോഗിക്കണം. ഭക്ഷണത്തില്‍ വിഷം കലര്‍ത്തണം. ട്രക്കുകള്‍ ഉപയോഗിച്ച് തൃശൂര്‍ പൂരത്തിനും കുംഭമേളയിലുമെത്തുന്നവര്‍ക്ക് നേരെ ഓടിക്കണം. ലാസ് വേഗാസില്‍ നമ്മുടെ കൂട്ടാളി നിരവധി പേരെ കൊലപ്പെടുത്തി. നിങ്ങള്‍ ഒരു ട്രെയിന്‍ പാളം തെറ്റിക്കാനുള്ളതെങ്കിലും ചെയ്യണം. ഇതാണ് ശബ്ദസന്ദേശത്തിലുള്ളത്.
ശബ്ദസന്ദേശം ലഭിച്ചതുമുതല്‍ കേരളാ പൊലീസും മറ്റ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ടെലഗ്രാം മെസഞ്ചറിലൂടെയാണ് ശബ്ദസന്ദേശമെന്നാണ് കേരള പൊലീസിന്റെ സ്ഥിരീകരണം.
ഐഎസ് നേതാവ് റാഷിദ് അബ്ദുള്ളയുടേതാണ് ശബ്ദസന്ദേശമെന്നാണ് സൂചന. കാസര്‍ഗോഡ് സ്വദേശിയായ ഇയാള്‍ ഐഎസില്‍ ചേരാനായി രാജ്യം വിട്ടതായാണ് വിവരം. റാഷിദിനെയും കുടുംബത്തെയും കാണാനില്ലെന്ന് കാണിച്ച് റാഷിദിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. റാഷിദിനെതിരെ എന്‍ഐഎ കേസെടുത്തിട്ടുണ്ട്.
കേരളത്തിലും ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന ശബ്ദസന്ദേശം ലഭിച്ചത് പൊലീസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് 100ല്‍ അധികം ആളുകള്‍ ഇതുവരെ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
അന്വേഷണത്തിന്റെ ഭാഗമായി 300ല്‍ അധികം വാട്‌സാപ്പ് ശബ്ദസന്ദേശങ്ങളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഐഎസിന്റെ ഈ ശബ്ദസന്ദേശം മുഖവിലയ്‌ക്കെടുക്കണമെന്നും ഐഎസിന്റെ യുദ്ധം ഇന്ത്യയിലേക്ക് വരികയാണെന്നും മുന്‍ ക്യാബിനറ്റ്് സെക്രട്ടേറിയറ്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ വി.ബാലചന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം വളരെ ഗൗരവമായി തന്നെ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
https://www.facebook.com/Malayalivartha

























