കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് ഓട്ടം പോയ യുവാവിനുണ്ടായ അവസ്ഥ ഇങ്ങനെ...

കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് ഓട്ടം കിട്ടിയ സന്തോഷത്തിലായിരുന്നു ടാക്സി ഡ്രൈവറായ ഷിനോജ്. എന്നാൽ ഷിനോജിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് കോഴിക്കോട് റയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും ഒരു യുവതി എറണാകുളത്തേയ്ക്ക് പോകാൻ അഞ്ച് വയസ്സ് തോന്നിക്കുന്ന രണ്ട് കുട്ടികളുമായി ഷിനോജിന്റെ ടാക്സിയിൽ കയറുന്നത്.
ജയസൂര്യയുടെ വീട്ടിലെ ജോലിക്കാരിയാണെന്നായിരുന്നു ഈ യുവതി ഷിനോജിനോട് പറഞ്ഞിരുന്നത്. പിറ്റേന്ന് രാവിലെ എറണാകുളത്ത് എത്തിയപ്പോള്‍ പാലാരിവട്ടത്തുള്ള ജയറാമിന്റെ വീട്ടിലേയ്ക്ക് പോകണമെന്ന് പറഞ്ഞു. എന്നാല്‍ സൃരക്ഷാ ജീവനക്കാര്‍ കടത്തി വിട്ടില്ല. രാവിലെ എട്ടു മണിയോടെ ജയറാം പുറത്തു വന്ന് യുവതിയോട് സംസാരിക്കുകയും പരിചയമില്ലാത്തതിനാല്‍ പറഞ്ഞയയ്ക്കുകയും ചെയ്തു. ജയസൂര്യയുടെ വീട്ടില്‍ ജോലിക്ക് നിന്നതാണെന്നും കുറച്ച് പണത്തിന് ആവശ്യം വന്നപ്പോള്‍ ജയറാമിനോട് ചോദിക്കാന്‍ ജയസൂര്യ പറഞ്ഞെന്നുമാണ് യുവതി ഡ്രൈവറോട് പറഞ്ഞത്.
ജയറാമിനെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും പറഞ്ഞു. തുടർന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് പാലാരിവട്ടത്തെ പിഒസിയിലേയ്ക്ക് വണ്ടി പോയി. അവിടെയെത്തി രണ്ടു മിനിറ്റിനകം തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. എന്നാല്‍ നാലു മണിക്കൂറോളം തിരഞ്ഞിട്ടും വന്നില്ല. അന്വേഷിച്ച് പോയപ്പോൾ സ്ഥാപനത്തിലുള്ളവര്‍ യുവതിയേക്കുറിച്ച് ഒന്നും അറിയില്ലെന്നും പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് തിരികെ പോകാനുള്ള പെട്രോള്‍ അടിക്കാനുള്ള പൈസ പോലും ഇല്ലാതെ വിഷമിച്ച ഷിനോജിനെ എറണാകുളത്തെ ഡ്രൈവര്‍മാരാണ് പണം നല്‍കി സഹായിച്ചത്. പിന്നീട് ഇവര്‍ ആവശ്യപ്പെട്ട പ്രകാരം യുവതി കാറില്‍ മറന്നു വെച്ച ബാഗ് പോലീസിന് കൈമാറി. തിരിച്ച് കോഴിക്കോട്ടെത്തിയ ഷിനോജ് ടൗണ്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. 290 കിലോ മീറ്ററാണ് യുവതിക്കു വേണ്ടി ഓടിയത്. 8000 രൂപയുടെ ഓട്ടമാണിതെന്ന് ഷിനോജ് പറയുന്നു.
https://www.facebook.com/Malayalivartha


























