നേതാക്കളുടെ മക്കൾ ദുബായിൽ ജീവിക്കുന്നത് ഇങ്ങനെ...

കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ മിക്കവരുടെയും മക്കള്‍ ദുബായിലാണ്. പലരും രാഷ്ട്രീയ വൈര്യം പോലും മറന്ന് കൂട്ടു കച്ചവടവും. കേരളത്തിലെ തങ്ങളുടെ ബിസിനസ്സ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യൂസഫലിയും രവിപിള്ളയുമൊക്കെ നേതാക്കളുടെ മക്കളെ ഗള്‍ഫിലെത്തിക്കും. ഗള്‍ഫ് ബിസിനസ്സുകാര്‍ക്ക് ഇവരുമായുള്ള സൗഹൃദം നാട്ടിലൊരു ഗമയാണ്.
ഇടയ്ക്കിടക്ക് നാട്ടിലെത്തുമ്പോള്‍ മന്ത്രി ഹൗസുകളിലെ താമസവും ഒക്കെ മതി അവര്‍ ഹാപ്പിയാകാന്‍. പിന്നെ ബിസിനസ്സ് പങ്കാളിത്തമായി, ആഘോഷപൂര്‍ണ്ണമായ രാവുകളും പകലുകളും നിറഞ്ഞ ദുബായ് ജീവിതം. നാട്ടിലെ ബോറന്‍ ലൈഫിനേക്കാള്‍ എത്രയോ ബ്യൂട്ടിഫുള്‍. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലെ നേതാക്കളുടെ മക്കളില്‍ ഭൂരിഭാഗവും ഗള്‍ഫിലുണ്ട്. എന്തിനേറെ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ മക്കള്‍ക്കും സുഖജീവിതം ദുബായിയാണ്.
വാരാന്ത്യം ഗള്‍ഫിലാഘോഷിക്കാന്‍ വിമാനം കയറുന്ന ഗണേഷ് കുമാറും ഷിബു ബേബി ജോണിനുമൊക്കെയൊപ്പം തലസ്ഥാനത്തെ നിരവധി ബിസിനസ്സുകാരും സിനിമാക്കാരുമൊക്കെയുണ്ട്. ദുബായിലെ ചീട്ടുകളി സംഘങ്ങള്‍ ഏറെ പ്രശസ്തമാണ്. തുടര്‍ച്ചയായി നാലു ദിവസം റൂമില്‍ നിന്നു പുറത്തിറങ്ങാതെ ചീട്ടുകളിച്ചും റിക്കോര്‍ഡിട്ട മുന്‍മന്ത്രിയുടെ കഥകള്‍ തിരുവനന്തപുരത്തെ നേതാക്കള്‍ക്കിടയില്‍ പാട്ടാണ്.
ഇത്തരം ആഘോഷങ്ങള്‍ക്ക് കേരളത്തിലെ കച്ചവടങ്ങളിലൂടെ കിട്ടുന്ന പണപ്പൊതികള്‍ ദിര്‍ഹമാക്കി ഗള്‍ഫിലെത്തിക്കുന്നു. നാട്ടില്‍ പണം കൊടുത്താല്‍ എത്ര ദിര്‍ഹം വേണമെങ്കിലും ദുബായില്‍ കിട്ടും. വിയര്‍പ്പില്ലാതെ കിട്ടുന്ന ഈ പണം ഗള്‍ഫിലെ ബിസിനസ്സ് ഗാബ്‌ളിംഗിനുപയോഗിക്കുക പലരുടെയും ഹോബിയും.
ബിനീഷും ബിനോയിയുമൊക്കെയുള്‍പ്പെട്ട യുഎഇ സൗഹൃദങ്ങള്‍ ഏറെ ശക്തമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കളും, ബിസിനസ്സ് ലോകത്തെ വമ്പന്മാരും ഒക്കെ ചേര്‍ന്ന് വലിയ ലോകം. ബിസിനസ്സ് തകര്‍ച്ചയില്‍ നില്‍ക്കക്കള്ളിയില്ലാതെ നാട്ടിലെത്തിയ കോടിയേരിയുടെ മക്കളെ വീഴ്ചയില്‍ എറിഞ്ഞു വീഴ്ത്തിയതും സുഹൃത്തുക്കള്‍ തന്നെ. രവി പിള്ളയുടെ വലം കൈയ്യായിരുന്ന ബിനോയിയെ പിണറായിയെ ഭയന്ന് വേണ്ട സമയം രവിപിള്ളയും സഹായിച്ചില്ല. നോട്ടു നിരോധനത്തെതുടര്‍ന്ന് വ്യവസായിക്കുണ്ടായ പ്രശ്‌നങ്ങള്‍ രാഷ്ട്രീയക്കാരെയും ബാധിച്ചു. ഉദ്ദേശിച്ചപോലെ ഇടപാടുകളോ ബിസിനസ് തിരിമറികളോ നടക്കുന്നില്ല. കണക്കു കൂട്ടി പണമറിയുന്ന യൂസഫലിയും ബിനോയിയുടെ സഹായത്തിനെത്തിയില്ല എന്നത് ഏറെ കൗതുകതരം.
ഈ കോടിക്കുരുക്കില്‍ ഒടുവില്‍ രവിപിള്ളയും യൂസഫലിയുമൊക്കെ രംഗത്തെത്തിയെങ്കിലും പാര്‍ട്ടി ഒരു പാടു വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. സാധാരണക്കാരനു ദഹിക്കാത്ത കോടികളുടെ കണക്കില്‍ തൊഴിലാളി വര്‍ഗപാര്‍ട്ടി ഇമേജും കളഞ്ഞു കുളിച്ചു.
https://www.facebook.com/Malayalivartha


























