ടി പി വധക്കേസ് പ്രതികൾക്ക് വഴിവിട്ടുള്ള സഹായങ്ങൾ; ഫോൺ വിളി മുതൽ പരോൾ വരെ വിവാദങ്ങൾ ഉയർന്നപ്പോഴും സഹായങ്ങൾ തുടർന്നു...മലയാളിവാർത്ത അന്വേഷണം

ടി പി വധക്കേസ് പ്രതികൾ ജയിലിൽ അനുഭവിക്കുന്ന പരാമസുഖങ്ങളെപ്പറ്റി ആദ്യം മുതൽ തന്നെ പരാതി ഉണ്ടായിരുന്നു. വിചാരണ തടവുകാരായി ജയിലിൽ എത്തിയപ്പോൾ മുതൽ അവർ ആ ആനുകൂല്യം യാതൊരു തടസവും ഇല്ലാതെ അനുഭവിച്ചിരുന്നു. ഈ പ്രതികൾക്ക് ജയിലിൽ കിട്ടുന്ന പ്രത്യേക ആനുകുല്യത്തെ പറ്റി പരാതികൾ ഉയർന്നിരുന്നെങ്കിലും അതൊന്നും പ്രതികൾക്ക് കിട്ടുന്ന ആനുകുല്യത്തെ ബാധിച്ചിരുന്നില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തെ ഞെട്ടിച്ച് ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, ടി.കെ രജീഷ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫി മദ്യപിച്ച് കുഴഞ്ഞാടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സി.സി ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ടിപി വധക്കേസ് പ്രതി അണ്ണന്‍ സിജിത്തിന്‍റെ സെല്ലില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിനുള്ളില്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൂജപ്പുര ജയില്‍ ടവറില്‍ നിന്നും മാത്രമായി 15000 ത്തിലധികം വിളികളാണ് രണ്ടു സിമ്മുകളില്‍ നിന്നായി പുറത്തേക്ക് പോയിരുന്നത്.
ഭാസ്‍കര കാരണവര്‍ വധക്കേസിലെ പ്രതി ബാസിത്ത് അലി, അണ്ണന്‍ സിജിത്ത് എന്നിവരെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നത്. ഒരു വർഷത്തിലേറെയായി പൂജപ്പുര ടവറിലായിരുന്നു ഈ രണ്ടു ഫോണുകളും ഉണ്ടായിരുന്നത്. മേട്ടുക്കട, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്നീ ടവറുകളിലും ഈ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ജയിലിനകകത്തു മാത്രമല്ല, ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും പരോളിന് ഇറങ്ങിയപ്പോഴുമെല്ലാം ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
ബാസിത്ത് അലിയാണ് ഫോണുകള്‍ പരോളിന് പോയപ്പോള്‍ കൊണ്ടുപോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജയിലിന് പുറത്തുപോയി പ്രതികള്‍ എത്തുമ്പോൾ ശരീര പരിശോധന നടത്തേണ്ടതുണ്ട്. പക്ഷേ ജയില്‍ ഫോണ്‍ കടത്താനും ഉപയോഗിക്കാനും ജയില്‍ ജീവനക്കാരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഇതോടെ വ്യക്തമായി. ജയില്‍ ആശുപത്രിയിലാണ് ഫോണ്‍ ചാര്‍ജ്ജ് ചെയ്തിരുന്നതെന്നും ഇതിന് ചില ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചിരുന്നത് വൻ വിവാദമായിരുന്നു. പതിമൂന്നാം പ്രതി പി.കുഞ്ഞനന്തന് 144 ദിവസവും എട്ടാം പ്രതി കെ.സി.രാമചന്ദ്രന് 90 ദിവസവും പരോള്‍ അനുവദിച്ചിരുന്നത്. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയ്ക്ക് ജയില്‍മേധാവി നല്‍കിയ മറുപടിയിലാണ് നിയമലംഘനം വ്യക്തമായത്.
വര്‍ഷത്തില്‍ പരമാവധി 60 ദിവസം പരോളെന്ന നിയമം മറികടന്നാണ് പ്രധാന പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി നല്‍കിയത്. ഇങ്ങനെ ടി പി വധക്കേസ് പ്രതികൾ ഒരു തടസവുമില്ലാതെ ജയിലിൽ സുഖ സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് മലയാളിവാർത്ത ജയിലിലെ കഞ്ചാവ് കച്ചവടം പുറത്ത് കൊണ്ടുവന്നത്
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഒരു തടവുകാരന്റെ കരളലിയിക്കുന്ന കത്ത് മനുഷ്യാവകാശകമ്മീഷന്; ബീഡിയും കഞ്ചാവും സഹതടവുകാര്‍ക്ക് വിറ്റ് അനൂപ് സമ്പാദിക്കുന്നത് പ്രതിമാസം 50,000 രൂപ; എതിര്‍ക്കുന്നവരെ മൃഗീയമായി മര്‍ദ്ദിക്കും; ജീവിതം സുഖസൗകര്യങ്ങള്‍ക്കു നടുവില്‍ See more at:
http://www.malayalivartha.com/news/kerala/83608
https://www.facebook.com/Malayalivartha


























