ജയിലിൽ കിരാത ഭരണവുമായി ടി പി കേസിലെ പ്രതികൾ...

ടി പി വധക്കേസ് പ്രതി എം.സി അനൂപ് ഭരണത്തിന്റെ തണലില്‍ ജയിലില്‍ കഞ്ചാവ് വില്‍ക്കുന്നു എന്ന വാര്‍ത്ത കൃത്യമായ തെളിവുകളോടെ മലയാളി വാര്‍ത്ത പുറത്തു കൊണ്ടു വന്നത് കേരളത്തില്‍ ചര്‍ച്ചയാകുന്നു. തന്റെ ഇംഗിതങ്ങള്‍ക്കു തടസ്സം നില്‍ക്കുന്ന സഹ തടവുകാരെ മൃഗീയമായി മര്‍ദ്ദിച്ചൊതുക്കും. മൂന്നോളം തടവുകാര്‍ അനൂപിന്റെ മര്‍ദ്ദനമേറ്റ് ഇതിനകം ചികിത്സ തേടി ഒരു വിധ ജയില്‍ നിയമങ്ങളും ടി.പി കേസ് പ്രതികള്‍ക്ക് ബാധകമല്ല. ബിനോയി കോടിയേരി വിവാദത്തിനു തൊട്ടു പിറകേ സിപിഎമ്മിനു തലവേദനയാകുന്ന ഞെട്ടിക്കുന്ന വിവരണങ്ങളാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തു വരുന്നത്.
തടവുകാര്‍ക്ക് പരാതി നിക്ഷേപിക്കാനുള്ള പെട്ടിയിലാണ് അനൂപിന്റെ സഹ തടവുകാരന്‍ അതീവ ഗൗരവതരമായ ഈ പരാതിയിടുന്നത്. ആഴ്ചയിലൊരിക്കല്‍ ഈ പെട്ടി തുറന്ന് പരാതികള്‍ പരിശോധിക്കുന്ന ജില്ലാ ജഡ്ജി പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കേരള മനുഷ്യാവകാശ കമ്മീഷന് കത്ത് കൈമാറുകയായിരുന്നു. ടിപി വധക്കേസ് പ്രതികള്‍ക്ക് ജയില്‍ ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ അക്കമിട്ടു നിരത്തുന്ന ഈ കത്ത് ഒരു സഹതടവുകാരന്‍ ജീവന്‍ പണയം വച്ചെഴുതിയതാണ്. ടി പി വധക്കേസ് പ്രതികള്‍ക്ക് ജയിലിൽ മികച്ച സൗകര്യമാണ് ലഭിക്കുന്നതെന്ന് പ്രമുഖ കോൺഗ്രസ്സ് നേതാവ് ജോസഫ് വാഴയ്ക്കല്‍ പ്രതികരിച്ചു.
കേരളം ഭരിക്കുന്നത് കൊള്ളസംഘമാണെന്ന് ജോസഫ് വാഴയ്ക്കല്‍ പറഞ്ഞു. തട്ടിപ്പ് ഭരണത്തിന് ഗുണ്ടകള്‍ കാവല്‍...എതിര്‍ക്കുന്നവരെ വെട്ടിക്കൊല്ലും. സ്വര്‍ണ്ണക്കടത്തുകളുള്‍പ്പെടെ ടി.പി. കേസ് പ്രതികള്‍ അഴിഞ്ഞാടുകയാണ്. അനധികൃത പരോള്‍, ആയുര്‍വേദ ചികിത്സകള്‍ ഉള്‍പ്പെടെ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി ആഭ്യന്തര വകുപ്പ് ഈ പ്രതികള്‍ക്ക് നന്ദി കാട്ടുന്നു. ടി.പി വധക്കേസിന്റെ ഗൂഢാലോചനയില്‍ നിന്ന് നേതാക്കളെ ഒഴിവാക്കിയതിലുള്ള പ്രത്യുപകാരം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും പ്രമുഖ സി പി എം പ്രവര്‍ത്തകനുമായ എം.സി.അനൂപിന്റെ ജയിലിനുള്ളിലെ ക്രൂരതകള്‍ ആദ്യമായി പുറം ലോകത്തേക്ക് മലയാളി വാര്‍ത്ത പുറത്തു വിടുന്നു...see more@ http://www.malayalivartha.com/news/kerala/83608
https://www.facebook.com/Malayalivartha


























