കേരള മുഖ്യമന്ത്രിയാകാനുള്ള ചെന്നിത്തലയുടെ മോഹം... മോഹം മാത്രമാകുമോ! ചെന്നിത്തലയെ ഡൽഹിയിൽ പ്രതിഷ്ഠിച്ച് കേരളത്തെ രക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ ഊർജിത നീക്കം

കോടിയേരിയുടെ മകൻ സ്വയം പടുത്തുയർത്തിയ ബോംബ് കൈയിൽ കിട്ടിയിട്ടും അതിനെ നനഞ്ഞ പടക്കമാക്കി മാറ്റിയ രമേശ് ചെന്നിത്തല 2019ലെ പാർലെമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്നറിയുന്നു. രമേശ് ചെന്നിത്തല ഇതിനകം ഇതിനെതിരെ രംഗത്തെത്തിയെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ രമേശിനെ ഡൽഹിക്ക് കൊണ്ടുപോകാനാണ് രാഹുലിന്റെ തീരുമാനം.
രാഹുൽ പാർട്ടി അധ്യക്ഷനായ സാഹചര്യത്തിൽ അദ്ദേഹത്തിന് വിശ്വസ്തനായ ഒരാളുടെ സേവനം ആവശുമുണ്ടെന്നാണ് വിശദീകരണം. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തുകയാണെങ്കിൽ രമേശിന് കേന്ദ്രത്തിൽ ക്യാബിനറ്റ് പദവി നൽകാമെന്നും വാഗ്ദാനമുണ്ട്. എന്നാൽ തനിക്ക് കേരളത്തിൽ മുഖ്യമന്ത്രിയാകണമെന്നാണ് രമേശിന്റെ ആവശ്യം. അതിനിനിയും വർഷങ്ങൾ കാത്തിരിക്കണം. കേരളത്തിൽ കോൺഗ്രസിന് ഭരണം കിട്ടുകയാണെങ്കിൽ അക്കാര്യം അപ്പോൾ ആലോചിക്കാമെന്നും എ ഐ സി സി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടത്രേ.
രാഹുൽ ഗാന്ധി തന്നെയാണ് രമേശിനോട് സംസാരിക്കുന്നത്. അടുത്ത പാർലെമെന്റ് തെരഞ്ഞടുപ്പിൽ കുറെയധികം എംഎൽഎമാരെ കോൺഗ്രസ് രംഗത്തിറങ്ങും. അങ്ങനെ രംഗത്തിറക്കിയാൽ വിജയം സുനിശ്ചിതമാണെന്നാണ് പാർട്ടി കരുതുന്നത്. കോൺഗ്രസിന് അടുത്ത പാർലെമെന്റ് തെരഞ്ഞടുപ്പ് നിർണായകമാണ്. സംസ്ഥാനങ്ങളിൽ തോറ്റാൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അവസാനിക്കും. അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദി ഭരിക്കുകയാണെങ്കിൽ അതോടെ കോൺഗ്രസ് ഇല്ലാതാകും. അങ്ങനെ സംഭവിച്ചാൽ പല കോൺഗ്രസ് നേതാക്കളും ബി ജെ പിയിലേക്ക് കൂടുമാറും.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശിന്റെ പ്രകടനം തീരെ മോശമാണെന്നാണ് കോൺഗ്രസിന്റെ വിലയിരത്തൽ. അദ്ദേഹം സി പി എമ്മിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. കോടിയേരിയും പിണറായിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് രമേശ്. ഇത് പല കോൺഗ്രസ് നേതാക്കളെയും വേദനിപ്പിക്കുന്നുണ്ട്. ഇതിന് ഒരേ ഒരു പരിഹാരമാർഗ്ഗം മാത്രമാണുള്ളത്. അത് രമേശിനെ മാറ്റുക എന്നതാണ്.
കെ.എം.മാണിയും രമേശ് ചെന്നിത്തലയും നല്ല ബന്ധത്തിലല്ല. കേരള കോൺഗ്രസ് യു ഡി എഫ് വിടാൻ കാരണം രമേശ് ചെന്നിത്തലയാണ്. കെ.എം.മാണിയെ ബാർക്കേസിൽ കുരുക്കിയത് രമേശാണെന്ന് കെ.എം മാണി വിശ്വസിക്കുന്നു. രമേശിനെ പ്രതിപക്ഷ നേത്യ സ്ഥാനത്ത് നിന്നു മാറ്റിയാൽ അത് മാണിയുടെ തിരിച്ചുവരവിന് കാരണമാകും. മാണിയെ തിരിച്ച് യുഡിഎഫിലെത്തിക്കണമെന്ന് രാഹുൽ ഗാന്ധി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ചർച്ചകൾക്ക് നേതൃത്വം നൽകാമെന്നും രാഹുൽ അറിയിച്ചിട്ടുണ്ട്.
അതായത് രമേശിനെ കെട്ടുകെട്ടിക്കും. ഉമ്മൻ ചാണ്ടി നിർദ്ദേശിക്കുന്നയാൾ പ്രതിപക്ഷ നേതാവാകും. കെ.മുരളീധരന് നറുക്ക് വീഴാനാണ് സാധ്യത. അദ്ദേഹം ഉമ്മൻ ചാണ്ടി പക്ഷക്കാരനാണ്.
https://www.facebook.com/Malayalivartha


























